ആലപ്പുഴ: മുൻമന്ത്രിയും സിപിഎം നേതാവുമായ ജി. സുധാകരനെതിരേ അമ്പലപ്പുഴ എംഎൽഎ എച്ച്. സലാം രംഗത്ത്. കുഞ്ചൻ നമ്പ്യാർ സ്മാരകത്തിന്‍റെ നിർമാണം ശരിയല്ലെന്നും യുദ്ധക്കളമാക്കിയെന്നുമുള്ള ജി. സുധാകരന്‍റെ പ്രസ്താവനയ്‌ക്കെതിരേയാണ് എച്ച്. സലാം രംഗത്തുവന്നത്. ഫേസ്ബുക്കിലൂടെയായിരുന്നു എച്ച്. സലാമിന്‍റെ പ്രതികരണം.

എംഎൽഎ എന്ന നിലയിലും സ്മാരകസമിതിയുടെ ഭാഗമായും നിന്നു പുതിയ മന്ദിരത്തിന്‍റെ നിർമാണത്തിൽ താൻ വ്യക്തിപരമായ ഉത്തരവാദിത്വം നിർവഹിച്ചിട്ടുണ്ട്. അമ്പലപ്പുഴ രാമവർമ ചെയർമാൻ ആയിരുന്നപ്പോഴും പള്ളിപ്പുറം മുരളി ചെയർമാനായിരുന്ന കഴിഞ്ഞ സർക്കാരിന്‍റെ കാലത്തും സ്മാരകസമിതിയുടെ വൈസ് ചെയർമാനായി താൻ പ്രവർത്തിച്ചിരുന്നു.

ആ സമയം മുതൽ സ്മാരകത്തിന്‍റെ വികസനത്തിന്‌ വേണ്ടി ഏറെ താത്പര്യപൂർവമാണ് പ്രവർത്തിക്കുന്നതെന്നും എംഎൽഎ കുറിച്ചു.

ശേഷം ജി. സുധാകരനെതിരേ രൂക്ഷവിമർശനവും നടത്തി. അനാവശ്യങ്ങൾ പറയുമ്പോൾ പ്രതികരിക്കാത്തത് ഭാഷ വശമില്ലാത്തതുകൊണ്ടോ പറയാൻ അറിയാത്തതുകൊണ്ടോ അല്ല. തന്നെ പോലെയുള്ളവരുടെ ഉള്ളിൽ ബഹുമാനം അവശേഷിക്കുന്നതുകൊണ്ടാണ്.

അത് ഇനിയും കളഞ്ഞുകുളിക്കരുത് എന്നും എച്ച്. സലാം മുന്നറിയിപ്പ് നൽകുന്നു. സുധാകരൻ ഉദ്‌ഘാടനം ചെയ്ത പഴയ ഫലകം ഇപ്പോൾ ഇല്ല എന്ന വാദം തെറ്റാണെന്നും സലാം ചിത്രങ്ങൾ അടക്കം പങ്കുവച്ചുകൊണ്ട് പറയുന്നു.

നിർമാണത്തിന്‍റെ ഓരോ കാര്യങ്ങളും അതത് സമയത്ത് സ്മാരകസമിതി ചർച്ച ചെയ്ത് നിർമാണ സബ് കമ്മിറ്റി മേൽനോട്ടം വഹിച്ചുമാണ് നടത്തിയിട്ടുള്ളത്. മനോഹരമായ സാംസ്‌കാരിക കേന്ദ്രം നിർമിക്കാൻ ആത്മാർഥമായി പരിശ്രമിച്ച സ്മാരകസമിതി അംഗങ്ങളുടെ അന്തസ് ഇടിച്ചുതാഴ്ത്താൻ ദയവായി പരിശ്രമിക്കരുതെന്നും സുധാകരനോട് സലാം അഭ്യർഥിക്കുന്നു.

കുഞ്ചൻ നമ്പ്യാർ സ്മാരകം പരിപാലനമില്ലാതെ നശിക്കുകയാണെന്നും താൻ എംഎൽഎ ആയിരുന്ന കാലത്ത് പണം അനുവദിച്ചതാണെന്നുമായിരുന്നു സുധാകരൻ പറഞ്ഞിരുന്നത്.

സ്മാരകം ഒരു യുദ്ധക്കളമായി മാറിയിരിക്കുകയാണ്. പ്രതിമയും ഹോളും മറ്റുമെല്ലാം നശിച്ചുതുടങ്ങിയിരിക്കുന്നു. എച്ച്. സലാമിന്‍റെ പേര് എടുത്തുപറയാതെയായിരുന്നു സുധാകരന്‍റെ വിമർശനം. ഇതിനാണ് സലാം മറുപടിയുമായി രംഗത്തുവന്നത്.