കോഴഞ്ചേരി: സംസ്ഥാന സര്‍ക്കാരിന്‍റെ ഓപ്പറേഷന്‍ കുബേരയുടെ ഭാഗമായി കോഴഞ്ചേരിയിലും റെയ്ഡ്.

മുന്‍ പഞ്ചായത്ത് മെംബറുടെ വീട്ടില്‍ ഉള്‍പ്പെടെയാണ് ഇന്നലെ ആറന്മുള പോലീസ് റെയ്ഡ് നടത്തിയത്. എസ്ഐ ശിവപ്രസാദിന്‍റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം പരിശോധന നടത്തിയെങ്കിലും നിയമവിരുദ്ധമായി സാമ്പത്തികമായി ക്രമക്കേടുകള്‍ നടത്തിയതുമായി ബന്ധപ്പെട്ട രേഖകളൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.

എന്നാല്‍ കോഴഞ്ചേരിയിലടക്കം വന്‍ തോതില്‍ പണം പലിശയ്ക്കു കൊടുക്കുന്ന സംഘങ്ങളുണ്ടെന്നും ഇവരുടെ പീഡനങ്ങള്‍ ഏറെ ആളുകള്‍ സര്‍ക്കാരിനു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് റെയ്ഡുകള്‍ നടത്തുന്നതെന്നും പോലീസ് പറഞ്ഞു.

വരുംദിവസങ്ങളില്‍ പരിശോധന തുടരും. പല സ്വകാര്യ സ്ഥാപനങ്ങളും നിയമ വിരുദ്ധമായി പണം പലിശയ്ക്ക് കൊടുക്കുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഓപ്പറേഷന്‍ കുബേരയുടെ പേരില്‍ വ്യാജ പരാതികളും പോലീസിന് ലഭിച്ചിട്ടുണ്ട്.