കടുത്തുരുത്തി: വാട്ടര്‍ അഥോറിറ്റിയുടെ പൈപ്പ് സ്ഥാപിക്കുന്നതിന് വേണ്ടി പൊതുമരാമത്ത് വകുപ്പ് കൈമാറി നല്‍കിയ കീഴൂര്‍ - അറുന്നൂറ്റിമംഗലം - ഞീഴൂര്‍ റോഡ് റീടാറിംഗ് നടത്തുന്നതിലുണ്ടായ കാലതാമസവും പ്രതിസന്ധിയും പരിഹരിക്കുന്നതിന് സര്‍ക്കാര്‍ തലത്തില്‍ നടത്തിയ വിവിധ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ഇതു സംബന്ധിച്ചു ധാരണയിലെത്തിയ ടെണ്ടര്‍ സംഗ്ഷന്‍ ഫയലിന്മേല്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അനുകൂല നടപടി സ്വീകരിച്ച് ഒപ്പുവച്ചതായി മോന്‍സ് ജോസഫ് എംഎല്‍എ അറിയിച്ചു.

ധനവകുപ്പ് അംഗീകരിച്ച ഫയല്‍ പൊതുമരാമത്ത് വകുപ്പ് മുഖാന്തിരം മന്ത്രിസഭാ യോഗത്തില്‍ പാസാക്കി എടുക്കണമെന്ന് പരിശോധന നടത്തിയ ചീഫ് ടെക്‌നിക്കല്‍ എക്‌സാമിനര്‍ ശിപാര്‍ശ ചെയ്തു. ഇതനുസരിച്ചു കീഴൂര്‍ - ഞീഴൂര്‍ റോഡിന്‍റെ റീടാറിംഗ് ഫയലില്‍ ഉണ്ടാക്കിയ ധാരണപ്രകാരം സര്‍ക്കാരില്‍നിന്ന് അനുകൂല നിലപാട് സ്വീകരിക്കുന്നതിന് മന്ത്രിസഭാ യോഗത്തില്‍ പാസാക്കിത്തരണമെന്ന് അഭ്യര്‍ഥിച്ച് എംഎല്‍എ മുഖ്യമന്ത്രി ക്ക് നിവേദനം നല്‍കി.

മുളക്കുളം - ഞീഴൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കീഴൂര്‍ - അറുനൂറ്റിമംഗലം - ഞീഴൂര്‍ റോഡ് ഏറെക്കാലമായി തകര്‍ന്നുകിടക്കുകയാണ്.