അതിരമ്പുഴ: പെണ്ണാർ തോടിനെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എൽഡിഎഫിന്‍റെ നേതൃത്വത്തിൽ സമര ജ്വാല സംഘടിപ്പിച്ചു. പെണ്ണാർ തോടിനോടും അതിരമ്പുഴ ചന്തക്കുളത്തോടും അതിരമ്പുഴ പഞ്ചായത്ത് ഭരണസമിതി നാളുകളായി വച്ചുപുലർത്തുന്ന അവഗണന അവസാനിപ്പിക്കുക,

മാലിന്യക്കുളമായി മാറിയ ചന്തക്കുളത്തെ സംരക്ഷിക്കുക, ചന്തക്കുളം മുതൽ മാന്നാനം പാലം വരെയുള്ള തോടിന്‍റെ ഭാഗങ്ങൾ പോളകളും മാലിന്യവും നീക്കി വർഷാവർഷം വൃത്തിയാക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കുക, തോടിന്‍റെ ആഴം കൂട്ടി ഒഴുക്ക് സുഗമമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് സമരം സംഘടിപ്പിച്ചത്.

പെണ്ണാർ തോടിനെ കൃത്യമായി സംരക്ഷിച്ച് വികസന പദ്ധതികൾ നടപ്പാക്കിയാൽ അതിരമ്പുഴ പഞ്ചായത്തിന്‍റെ വികസനത്തിന് ആക്കം കൂട്ടുന്ന ടൂറിസം പദ്ധതികൾക്ക് സാധ്യത തെളിയും.
സമര ജ്വാല കേരള കോൺഗ്രസ്-എം നിയോജകമണ്ഡലം പ്രസിഡന്‍റ് ജോസ് ഇടവഴിക്കൽ ഉദ്ഘാടനം ചെയ്തു.

സിപിഎം ലോക്കൽ സെക്രട്ടറി രതീഷ് രത്നാകരൻ അധ്യക്ഷത വഹിച്ചു. ജോഷി ഇലഞ്ഞിയിൽ, പി.എൻ. സാബു, എൻ.എ. മാത്യു, എൻ.ഡി. ഷാജിമോൻ, രമേശ് കിടാച്ചിറ, സി.ജെ. മാത്യു ചാമക്കാല, തുടങ്ങിയവർ പ്രസംഗിച്ചു.