കോട്ടയം: കോടിമത പള്ളിപ്പുറത്തുകാവ് അമ്പലത്തിനു മുന്നിലെ ആല്‍മരക്കൊമ്പ് റോഡിലേക്ക് ഒടിഞ്ഞുവീണു. ഇന്നലെ രാത്രി 7.30നാണ് സംഭവം. അപകടസമയം പ്രദേശത്ത് ആളുകള്‍ ഇല്ലാതിരുന്നതിനാൽ വന്‍ അപകടം ഒഴിവായി.

അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ മരം മുറിച്ചു മാറ്റി. കഴിഞ്ഞ കുറെ നാളുകളായി പള്ളിപ്പുറത്തുകാവ് അമ്പലത്തിനു മുമ്പില്‍ റോഡിലേക്ക് അപകടകരമായ രീതിയിലാണ് ആല്‍മരത്തിന്‍റെ കൊമ്പ് നിന്നിരുന്നത്.

സ്ഥിരമായി ഓട്ടോ ജീവനക്കാരും പ്രദേശവാസികളും ക്ഷേത്രത്തില്‍ എത്തുന്നവരും ആല്‍മര ചുവട്ടില്‍ ഇരിക്കാന്‍ എത്തുന്നത് പതിവാണ്. സംഭവസമയം ആരുംതന്നെ പ്രദേശത്ത് ഇല്ലായിരുന്നു.

അപകടത്തത്തുടര്‍ന്ന് പ്രദേശത്തെ വൈദ്യുതി ബന്ധം മണിക്കൂറുകള്‍ നഷ്ടപ്പട്ടു. കെഎസ്ഇബി ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വൈദ്യുതി ലൈനുകള്‍ സ്ഥാപിച്ചു ഭാഗികമായി വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചു.