കോട്ടയം: കേരള ലോട്ടറി ടിക്കറ്റിന്‍റെ വില വര്‍ധിപ്പിച്ചു സമ്മാനങ്ങള്‍ വെട്ടിക്കുറച്ചതോടെ ടിക്കറ്റുകള്‍ വിറ്റഴിയാതെ തൊഴിലാളികള്‍ ദുരിതത്തില്‍.

ടിക്കറ്റിന്‍റെ വില വര്‍ധിപ്പിച്ചത് പിന്‍വലിച്ച് 40 രൂപയാക്കുക, 5000 രൂപയുടെ സമ്മാനം 23 എണ്ണമായി വര്‍ധിപ്പിക്കുക, വെട്ടിക്കുറച്ച ഏജന്‍റ് കമ്മീഷനും സമ്മാന കമ്മീഷനും 2000 രൂപയുടെയും 200 രൂപയുടെയും സമ്മാനങ്ങളും പുനഃസ്ഥാപിക്കുക. സമ്മാനങ്ങളുടെ എണ്ണം പെരുപ്പിച്ച് കാണിക്കാന്‍ ഏര്‍പ്പെടുത്തിയ 50 രൂപയുടെ പ്രൈസ് പിന്‍വലിക്കുക. ലോട്ടറി ക്ഷേമനിധി ബോര്‍ഡില്‍ കോടികളുടെ അഴിമതി നടത്തിയവരെ പിരിച്ചുവിട്ട് സിബിഐ അന്വഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഓള്‍ കേരള ലോട്ടറി ഏജന്‍റ്സ് ആന്‍ഡ് സെല്ലേഴ്‌സ് കോണ്‍ഗ്രസ് ഐഎന്‍ടിയുസി നേതൃത്വത്തില്‍ 14 ജില്ലാ ലോട്ടറി ഓഫീസുകളിലേക്കും ഇന്ന് മാര്‍ച്ചും ധര്‍ണയും നടത്തുമെന്ന് ലോട്ടറി തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഫിലിപ്പ് ജോസഫ് പറഞ്ഞു.