ഇടമറുക്: ജൽ ജീവൻ മിഷൻ മീനച്ചിൽ പദ്ധതിക്കുള്ള പൈപ്പുമായി വന്ന വാഹനം ഇടമറുക് പൗരസമിതിയുടെ നേതൃത്വത്തിൽ തടഞ്ഞു.

പദ്ധതി നടപ്പിലാകുമോ എന്ന ആശങ്കയാണ് ഇതിനു പിന്നിൽ. പിന്നീട് ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളുടെ ഇടപെടലിൽ ലോറിയിൽ എത്തിച്ച പൈപ്പുകൾ പിറ്റേ ദിവസം ഇറക്കുകയായിരുന്നു.

വീതികുറഞ്ഞ പഞ്ചായത്ത് റോഡുകളിൽ വലിയ പൈപ്പുകൾ ഇറക്കുന്നത് ഗതാഗതതടസം സൃഷ്ടിക്കും. സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രമുള്ളപ്പോൾ റോഡിൽ പൈപ്പുകൾ ഇറക്കിയാൽ സ്കൂൾ കുട്ടികളുടെ യാത്രയും പ്രശ്നമാകുവാൻ സാധ്യതയേറെയാണ്. പ്രത്യേക യാർഡുകൾ കണ്ടെത്തി പൈപ്പുകൾ യാർഡുകളിൽ ഇറക്കണമെന്നാണ് പൗരസമിതിയുടെ ആവശ്യം. പദ്ധതിക്ക് നൂറുശതമാനം പണം ലഭ്യതയും വെള്ളം ലഭ്യതയും ഉറപ്പു വരുത്തണമെന്നും ഇടമറുക് പൗരസമിതി ആവശ്യപ്പെട്ടു.

മലങ്കരഡാമിൽനിന്നു നീലൂരിൽ വെള്ളം എത്തിച്ച് 15 പഞ്ചായത്തുകളിൽ വെള്ളം നൽകാൻ വിഭാവനം ചെയ്യുന്ന പദ്ധതി, കുടിവെള്ള ആവശ്യം എന്ന ബലഹീനത മുതലെടുത്ത് ജനങ്ങളെ പറ്റിക്കുകയാണെന്നും ഇടമറുക് പൗരസമിതി ആരോപിച്ചു.