കാഞ്ഞിരപ്പള്ളി: പതിറ്റാണ്ടുകളായി വഴിയില്ലാതെ ബുദ്ധിമുട്ടിലായിരുന്ന കാഞ്ഞിരപ്പള്ളി കൊടുവന്താനം ടോപ്പ് നിവാസികൾക്ക് ഇനി ആശ്വസിക്കാം. പഞ്ചായത്തിൽ നിന്ന് 4.5 ലക്ഷം രൂപ മുടക്കി കോൺക്രീറ്റ് ചെയ്ത പുതിയ റോഡ് പൊതുജനങ്ങൾക്ക് തുറന്നു നൽകി. മുമ്പ് നടകൾ കയറിയായിരുന്നു ഇവിടേക്ക് ആളുകൾ എത്തിക്കൊണ്ടിരുന്നത്. ഈ ദുരിതാവസ്ഥ നാട്ടുകാർ പഞ്ചായത്ത് മെംബർ ബി.ആർ. അൻഷാദിനെ അറിയിച്ചിരുന്നു. തുടർന്ന് അൻഷാദ് നാട്ടുകാരുമായി സംസാരിച്ച് സ്ഥലം ഏറ്റെടുത്ത് പുതിയ പാത നിർമിക്കുകയായിരുന്നു.

110 മീറ്റർ നീളത്തിൽ 10 അടി വീതിയിലാണ് പഞ്ചായത്തിന്‍റെ തനതു ഫണ്ടിൽ നിന്ന് തുക അനുവദിച്ച് പാത കോൺക്രീറ്റ് ചെയ്തത്. പുതിയ പാത തുറന്ന സന്തോഷത്തിൽ നാട്ടുകാർ അൻഷാദിനെ പൊന്നാടയും മെമെന്‍റോയും നൽകി ആദരിച്ചു. കൊടുവന്താനം ടോപ്പ് റോഡിന്‍റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്‍റ് കെ.ആർ. തങ്കപ്പൻ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ഷക്കീല നസീർ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ ബി.ആർ. അൻഷാദ്, മഞ്ജു മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.

സമീപത്തായി കൊടുവന്താനം ഉൾഭാഗം റോഡും പുനർ നിർമിച്ചിട്ടുണ്ട്. നടപ്പുവഴി മാത്രമായിരുന്ന ഇവിടെ റോഡ് പൂർത്തീകരണത്തിനായി വീടിന്‍റെ ഒരു വശം പൊളിച്ചു മാറ്റിയാണ് റോഡ് നിർമിച്ചത്.