ഇളങ്ങുളം: എസ്എൻഡിപി ജംഗ്ഷനിൽ നാലുവർഷം മുന്പ് തകർന്ന ബസ് കാത്തിരിപ്പുകേന്ദ്രം പുനർനിർമിക്കണമെന്ന് 44ാം നമ്പർ എസ്എൻഡിപി ശാഖ ആവശ്യപ്പെട്ടു.

റോഡരികിലെ മരം വീണ് പൂർണമായി തകർന്നതാണ് വെയ്റ്റിംഗ് ഷെഡ്. നാട്ടുകാർ നിരവധി തവണ എലിക്കുളം പഞ്ചായത്ത്, പൊതുമരാമത്ത് വകുപ്പ്, എംഎൽഎ തുടങ്ങിയവരോട് വെയ്റ്റിംഗ് ഷെഡ് പുനർനിർമിക്കണമെന്നാവശ്യപ്പെട്ടിട്ടും ആരും തിരിഞ്ഞുനോക്കിയില്ല. വാഹനങ്ങൾ അതിവേഗത്തിലോടുന്ന ഇവിടെ ആൾക്കാർ റോഡരികിൽ ബസ് കാത്തുനിൽക്കുന്നത് അപകടസാധ്യത വർധിപ്പിക്കുകയാണ്.

പാലായിലേക്കുള്ള ബസ് സ്റ്റോപ്പിൽ ആൾക്കാർക്ക് കയറി നിൽക്കാൻ കടത്തിണ്ണ പോലുമില്ല. രാത്രികാലത്ത് വെളിച്ചമില്ലാത്ത സ്ഥിതിയിലാണ് കവല. വെയ്റ്റിംഗ് ഷെഡ് പുനർനിർമിക്കുന്നതോടൊപ്പം ജംഗ്ഷനിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുകയും വേണമെന്ന് ശാഖായോഗം ആവശ്യപ്പെട്ടു. പ്രസിഡന്‍റ് കെ.കെ. രവീന്ദ്രൻ, സെക്രട്ടറി എം.സി. ചന്ദ്രദാസ് തുടങ്ങിയവർ പ്രസംഗിച്ചു.