തിരുനക്കര ബസ് സ്റ്റാൻഡിൽ അടിസ്ഥാന സൗകര്യങ്ങളില്ല; ഡിവൈഎഫ്‌ഐ പ്രക്ഷോഭത്തിലേക്ക്
Sunday, June 16, 2024 4:02 PM IST
കോട്ടയം: തിരുനക്കര ബസ് സ്റ്റാൻഡിൽ എത്തുന്ന യാത്രക്കാര്‍ക്ക് മതിയായ സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ കോട്ടയം ബ്ലോക്ക് കമ്മിറ്റി പ്രക്ഷോഭത്തിലേക്ക്. ബസ് സ്റ്റാൻഡിന്‍റെ കാര്യത്തില്‍ നഗരസഭ തികഞ്ഞ അനാസ്ഥയാണ് പുലർത്തുന്നതെന്നും നിലവിലെ ദുരിതം പരിഹരിച്ചില്ലെങ്കില്‍ സമരം ആരംഭിക്കുമെന്ന് ഡിവൈഎഫ്ഐ വ്യക്തമാക്കി.

ഒമ്പതുമാസങ്ങള്‍ക്കു ശേഷം കഴിഞ്ഞ ദിവസമാണ് പഴയ ബസ് സ്റ്റാൻഡിനുള്ളിൽ ബസുകള്‍ പ്രവേശിച്ചു തുടങ്ങിയത്. കാലപ്പഴക്കം നിമിത്തം പഴയ ബസ് സ്റ്റാൻഡിനുള്ളിലെയും പരിസരത്തെയും കെട്ടിടങ്ങള്‍ പൊളിക്കുന്നതിനായി സെപ്റ്റംബർ മുതൽ ബസുകൾ സ്റ്റാൻഡിൽ പ്രവേശിച്ചിരുന്നില്ല.

ബസുകൾ സ്റ്റാന്‍ഡില്‍ കയറുന്നുണ്ടെങ്കിലും യാത്രക്കാര്‍ക്കായി കാത്തിരിപ്പു കേന്ദ്രം ഒരുക്കിയിട്ടില്ല. ബസ് ബേ നിര്‍മിക്കണമെന്ന ലീഗല്‍ സര്‍വീസസ് അഥോറിറ്റിയുടെ ഉത്തരവും നടപ്പിലായിട്ടില്ല.

കാത്തിരിപ്പുകേന്ദ്രം അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ എത്രയും വേഗം നടപ്പാക്കണമെന്നും സ്റ്റാന്‍ഡിനുള്ളിലെ രൂക്ഷമായ പൊടിശല്യത്തിനും പരിഹാരം കാണണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.