പെരുവയിലെ ഗതാഗതപ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണണം
Tuesday, June 25, 2024 5:27 AM IST
കടുത്തുരുത്തി: പെരുവയിലെ ഗതാഗതപ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണണമെന്ന ആവശ്യം ശക്തം. വാനഹത്തിരക്കേറിയ പെരുവ ടൗണില്‍ ഗതാഗത നിയന്ത്രണത്തിനു യാതൊരു സംവിധാനങ്ങളുമില്ല. തോന്നുംപടിയുള്ള ഡ്രൈവിംഗും അനധികൃത പാര്‍ക്കിംഗും പെരുവയിലെ ഗതാഗതപ്രശ്നങ്ങള്‍ രൂക്ഷമാക്കുകയാണ്.

കാല്‍നടയാത്രക്കാര്‍ക്ക് കടന്നുപോകുന്നതിനായി പെരുവ ടൗണില്‍ പലയിടത്തായി വരച്ചിരുന്ന സീബ്രാ ലൈനുകളും മാഞ്ഞനിലയിലാണ്. ഇതോടെ വിദ്യാര്‍ഥികളടക്കമുള്ള കാല്‍നടയാത്രക്കാരാണ് വെട്ടിലായിരിക്കുന്നത്.

പെരുവ ജംഗ്ഷനില്‍നിന്നു കടുത്തുരുത്തി, പിറവം, ഇലഞ്ഞി, തലയോലപ്പറമ്പ് എന്നീ ഭാഗങ്ങളിലേക്ക് പോകുന്ന റോഡരികുകളിലെല്ലാമുള്ള അനധികൃത പാര്‍ക്കിംഗ് സ്ഥിതി വഷളാക്കുകയാണ്. വാഹനത്തിരക്കേറിയ നാല്‍ക്കവലയാണ് പെരുവ ജംഗ്ഷനെന്നതും കുരുക്ക് രൂക്ഷമാക്കുന്നു. മുമ്പു പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ ജംഗ്ഷനില്‍ നോ പാര്‍ക്കിഗ് ബോര്‍ഡ് സ്ഥാപിക്കുകയും ജംഗ്ഷനിലെ സ്റ്റാന്‍ഡിലെ ഓട്ടോറിക്ഷകള്‍ പുറകോട്ടിറക്കി പാര്‍ക്ക് ചെയ്യിക്കുകയും ബസ് സ്റ്റോപ്പുകള്‍ മാറ്റി സ്ഥാപിക്കുകയും ചെയ്തിരുന്നു. പിന്നീട് ഇതെല്ലാം അവഗണിച്ചു ബസുകള്‍ പഴയപടി തന്നെ നിർത്താൻ തുടങ്ങി. ബസ് നിര്‍ത്താന്‍ പഞ്ചായത്തും ആര്‍ടിഒയും നിര്‍ദേശിച്ച സ്ഥലങ്ങളില്‍ മറ്റു വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതാണ് ഗതാഗതക്കുരുക്കിനു കാരണമാകുന്നതെന്ന ആക്ഷേപവുമുണ്ട്.

വൈക്കം റോഡില്‍ ആത്താനിക്കല്‍ വെസല്‍സിന് മുന്‍വശവും കടുത്തുരുത്തി റോഡില്‍ പാറേക്കാട്ടില്‍ ടെക്സ്റ്റൈല്‍സിന് മുന്‍വശത്തുമാണ് ബസുകള്‍ നിര്‍ത്തി യാത്രക്കാരെ കയറ്റിയിറക്കുവാന്‍ കണ്ടെത്തിയ സ്ഥലം. എന്നാല്‍ ഇതുമാറി ബസുകള്‍ ജംഗ്ഷനില്‍തന്നെ നിര്‍ത്തുന്നതാണ് ഗതാഗതക്കുരുക്കിന് കാരണമാകുന്നത്. ദിവസവും നൂറുകണക്കിന് വാഹങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങളും സ്‌കൂളുകളും ബാങ്കുകളും സ്ഥിതി ചെയ്യുന്നത് പെരുവ ടൗണിലും പരിസരത്തുമായിട്ടാണ്. റോഡിന്‍റെ വശങ്ങളിൽ തന്നെയാണ് ഓട്ടോറിക്ഷകള്‍ ഉള്‍പ്പെടെയുള്ള ടാക്സി വാഹനങ്ങളുടെ പാര്‍ക്കിംഗ് എന്നതും ഗതാഗത പ്രതിസന്ധി രൂക്ഷമാക്കുന്നു.

നോ പാര്‍ക്കിഗ് ബോര്‍ഡുകളുടെ താഴെയാണ് ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെ പാര്‍ക്കു ചെയ്യുന്നത്. ജംഗ്ഷനിലെ അനധികൃത പാര്‍ക്കിംഗ് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്നും വാഹനഗതാഗതം യാത്രക്കാര്‍ക്കും വ്യാപാരികള്‍ക്കും തടസങ്ങള്‍ ഉണ്ടാക്കാത്ത വിധം പുനഃക്രമീകരിക്കണമെന്നുമാണ് നാട്ടുകാരുടെയും വ്യാപാരികളുടെയും ആവശ്യം.