കാഞ്ഞിരപ്പള്ളി-എരുമേലി റോഡിൽ ഓവർടേക്കിംഗിന് നിരോധനം
Monday, June 24, 2024 9:19 PM IST
കാഞ്ഞിരപ്പള്ളി: ഇരുപത്താറാംമൈൽ-എരുമേലി റോഡിൽ കഴിഞ്ഞദിവസം വിദ്യാർഥിയുടെ മരണത്തിനിടയാക്കിയ മേഖലയിൽ ഓവർടേക്കിംഗ് നിരോധിക്കാൻ ഉദ്യോഗസ്ഥ, ജനപ്രതിനിധി സംഘം തീരുമാനമെടുത്തു. ഈ സംഘം ഈ മേഖലയിൽ സന്ദർശനം നടത്തിയതിനു ശേഷമാണ് തീരുമാനം പ്രഖ്യാപിച്ചത്.

അപകടപരന്പര

സ്ഥിരം അപകടമേഖലയാകുന്നതുകൂടി കണക്കിലെടുത്താണ് ഇരുപത്താറാംമൈൽ മേരിക്വീൻസ് ആശുപത്രി ജംഗ്ഷൻ മുതൽ കുളപ്പുറം ഒന്നാംമൈൽ വരെയുള്ള ഭാഗത്ത് ഓവർ ടേക്കിംഗ് നിരോധിക്കാനുള്ള തീരുമാനം.

ഇവിടെ നേരത്തെയും വാഹനാപകടങ്ങളിൽ ആളുകൾ മരിക്കുന്ന സ്ഥിതി ഉണ്ടായിരുന്നു. മൂന്നുമാസത്തിനിയിടയിൽ മൂന്നു പേരാണ് ഇവിടെ മരിച്ചത്. കൂടാതെ ചെറു അപകടങ്ങൾ വേറെയും. ഇതെല്ലാം കണക്കിലെടുത്താണ് ഇവിടെ അപകടങ്ങൾ ഒഴിവാക്കാനും സുരക്ഷിതത്വം ഉറപ്പുവരുത്താനും സ്വീകരിക്കേണ്ട നടപടികളെപ്പറ്റി ആലോചിക്കാൻ ഉദ്യോഗസ്ഥ, ജനപ്രതിനിധി സംഘം സ്ഥലം സന്ദർശിച്ചതെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു.

മുന്നറിയിപ്പ്

ഓവർടേക്കിംഗും വാഹനങ്ങളുടെ അമിതവേഗവുമാണ് അപകടങ്ങൾക്കു കാരണമെന്നാണ് ഉദ്യോഗസ്ഥ സംഘത്തിന്‍റെ കണ്ടെത്തൽ. ഈ സാഹചര്യത്തിൽ ഓവർടേക്കിംഗ് നിരോധിക്കുന്നതു കൂടാതെ, അപകടസാധ്യതാ മുന്നറിയിപ്പ് ബോർഡുകൾ, ഓവർടേക്കിംഗ് നിരോധിച്ചുള്ള ബോർഡുകൾ എന്നിവ നിലവിൽ സ്ഥാപിച്ചുകഴിഞ്ഞു. ഇവിടെ 30 കിലോമീറ്ററായി വാഹനങ്ങളുടെ വേഗത നിജപ്പെടുത്തിയിട്ടുണ്ട്. കൂടാതെ സ്പീഡ് കുറയ്ക്കാൻ പെയിന്‍റ് കൊണ്ടുള്ള റംമ്പിൾ സ്ട്രിപ്പ് സ്ഥാപിക്കുന്നതിന് പുറമേ ഓവർടേക്കിംഗ്‌ നിരോധിച്ച് യെല്ലോ ലൈനും റോഡിൽ മാർക്ക് ചെയ്യുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അജിത രതീഷ്, പാറത്തോട് പഞ്ചായത്ത് പ്രസിഡന്‍റ് കെ.കെ. ശശികുമാർ, പൊതുമരാമത്ത് വിഭാഗം എക്സിക്യൂട്ടിവ് എൻജിനിയർ ജോസ് രാജൻ, അസിസ്റ്റന്‍റ് എക്സിക്യൂട്ടിവ് എൻജിനിയർമാരായ എൽ. രാഗിണി, വിഷ്ണു എം. പ്രകാശ്, കാഞ്ഞിരപ്പള്ളി എസ്ഐ ശാന്തി കെ. ബാബു, മോട്ടോർ വാഹനവകുപ്പ് എഎംവിഐമാരായ ടി.വി. അനിയകുമാർ, വിജോ വി. ഐസക്, പോലീസ് ഉദ്യോഗസ്ഥർ എന്നിവർ സംഘത്തിലുണ്ടായിരുന്നു.

നിവേദനം

അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ റോഡുസൈഡിൽ വീതി കൂട്ടി ഇന്‍റർലോക്ക് ചെയ്യുന്നതിനും നിലവിലെ അപാകതകൾ പരിഹരിക്കുന്നതിനായി അടിയന്തര ഇടപെടലുകൾ നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വാർഡംഗം സിന്ധു മോഹനൻ പൊതുമരാമത്ത് വിഭാഗത്തിന് നിവേദനവും സമർപ്പിച്ചു.