കനത്ത മഴയും കാറ്റും; കടല്‍ക്ഷോഭത്തില്‍ വീടുകളിൽ വെള്ളം കയറി
Tuesday, June 25, 2024 6:59 AM IST
കൊച്ചി: ഇടവിട്ട് പെയ്യുന്ന ശക്തമായ മഴയെത്തുടര്‍ന്ന് ജില്ലയില്‍ വ്യാപകനാശം‍. ശക്തമായ കാറ്റിലും മഴയിലും നേര്യമംഗലം വില്ലാഞ്ചിറയില്‍ ഒടിക്കൊണ്ടിരുന്ന കാറിനും ബസിനും മുകളിലേക്ക് മരം കടപുഴകി വീണ് ഒരാള്‍ മരിച്ചു.

കടല്‍ക്ഷോഭത്തെത്തുടര്‍ന്ന് എടവനക്കാട് വില്ലേജില്‍ 9, 13 വാര്‍ഡുകളില്‍ വീടുകളിലേക്ക് വെള്ളം കയറി. പഴങ്ങാട്, കൂട്ടുങ്ങൽചിറ കടപ്പുറങ്ങളിലാണ് വെള്ളക്കയറ്റം മൂലം ജനം ദുരിതമനുഭവിക്കുന്നത്. ഇവിടെ വീട്ടുവളപ്പുകളിലൂടെ വെള്ളം ഒഴുകയാണ്. കടൽ ഭിത്തി പൂർണമായും തകർന്നു കിടക്കുന്നതിനാൽ വെള്ളത്തിനെ തടഞ്ഞ് നിർത്താൻ ഒന്നുമില്ല. കടലിനെ ചെറുക്കാൻ താൽക്കാലികമായി സ്ഥാപിച്ച ജിയോ ബാഗും, മണൽ ബണ്ടും ഒക്കെ തകർന്നു കിടക്കുകയാണ്. ഈ സാഹചര്യത്തിൽ തീരദേശ വാസികൾ പരിഭ്രാന്തിയിലുമാണ്. കടല്‍ക്ഷോഭം രൂക്ഷമായ സാഹചര്യത്തിൽ ജിയോബാഗ് സ്ഥാപിക്കാനും മറ്റുമുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്ന് ഇറിഗേഷൻ വകുപ്പ് അസി. എൻജിനിയർ ഉറപ്പുനൽകി.

ആലുവ ചെങ്ങമനാട് നെടുവന്നൂര്‍ വെ ണ്ണിപ്പറമ്പ് ഭാഗത്ത് ഉച്ചയ്ക്കു ശേഷമുണ്ടായ ചുഴലിക്കാറ്റില്‍ 14 വീടുകള്‍ക്ക് ഭാഗികമായി നാശനഷ്ടം സംഭവിച്ചു. വീടുകള്‍ക്ക് മുകളി ലേക്ക് മരങ്ങള്‍ വീഴുകയായിരുന്നു.

നെടുമ്പാശേരിയില്‍ ശക്തമായ കാറ്റില്‍ ചെങ്ങമനാട് പൊയ്ക്കാട്ടുശേരി റോഡില്‍ ചെങ്ങമനാട് മില്‍മയ്ക്ക് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മരം കടപുഴകി റോഡില്‍ വീണു. എരമല്ലൂരില്‍ ചെറുവട്ടം ഭാഗത്ത് വീടിനു മുകളിലേക്ക് മരം വീണു. കുന്നത്തുനാട് രായമംഗലത്ത് എംസി റോഡില്‍ പുല്ലുവഴി മില്ലുംപടി ബസ് സ്റ്റോപ്പിന് സമീപം റോഡിലേക്ക് മരം ഒടിഞ്ഞുവീണ് ഗതാഗതം ഭാഗികമായി തടസപ്പെട്ടു. കൊച്ചി നഗരത്തിലടക്കം മഴമൂലം മണിക്കൂറുകള്‍ നീണ്ട ഗതാഗതക്കുരുക്കുമുണ്ടാ യി. മഴ തുടരുന്ന സാഹചര്യത്തില്‍ അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ നാഷണല്‍ ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫോഴ്‌സ് ജില്ലയിലെത്തി.

കമാന്‍ഡ് ഇന്‍സ്‌പെക്ടര്‍ ജി.സി. പ്രശാന്തിന്‍റെ നേതൃത്വത്തില്‍ രണ്ട് സബ് ഓര്‍ഡിനേറ്റ് ഓഫീസര്‍മാരുടമക്കം 32 അംഗ സംഘമാണ് എത്തിയത്. മഴക്കെടുതിയുമായി ബന്ധപ്പെട്ട് അടിയന്തര സാഹചര്യമുണ്ടായാല്‍ നേരിടുന്നതിനുള്ള ബോട്ടുകള്‍ ഉള്‍പ്പടെയുള്ള എല്ലാ സുരക്ഷാ ഉപകരണങ്ങളുമായാണ് സംഘമെത്തിയിരിക്കുന്നത്. കാക്കനാട് ഗവ. യൂത്ത് ഹോസ്റ്റലിലാണ് സംഘം ക്യാമ്പ് ചെയ്യുന്നത്. ജില്ലയില്‍ ഇന്നും നാളെയും യെല്ലോ അലേര്‍ട്ടാണ് നിലനില്‍ക്കുന്നത്.