യുവാവിന്‍റെ മരണത്തിലെ ദുരൂഹതകള്‍ നീക്കണം; ആക്‌ഷന്‍ കൗണ്‍സില്‍ പ്രക്ഷോഭത്തിലേക്ക്
Tuesday, June 25, 2024 5:43 AM IST
കോട്ടയം: യുവാവിന്‍റെ മരണത്തിലെ ദൂരുഹതകള്‍ നീക്കണമെന്നാവശ്യപ്പെട്ട് ആക്‌ഷന്‍ കൗണ്‍സില്‍ പ്രക്ഷോഭത്തിലേക്ക്. കങ്ങഴ കുമ്പന്താനം ചീനിക്കടുപ്പില്‍ ജോസിന്‍റെയും ജൂലിയത്തിന്‍റെയും മകന്‍ ബിബിന്‍ ജോസി (21) മരണത്തിലെ ദൂരുഹതകള്‍ പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ടാണ് ആക്ഷന്‍ കൗണ്‍സില്‍ രംഗത്തെത്തിയിരിക്കുന്നത്.

കോട്ടയം നഗരത്തിലെ ജിടെക് കംപ്യൂട്ടേഴ്‌സ് എന്ന സ്ഥാപനത്തില്‍ പഠിച്ചിരുന്ന ബിബിനെ കഴിഞ്ഞ മേയ് 10നാണ് കാണാതായത്. പിന്നീട് മേയ് 27ന് വടവാതൂര്‍ ശാന്തി ഗ്രാമം കോളനിക്ക് സമീപത്തുള്ള ആളൊഴിഞ്ഞ പ്രദേശത്തുനിന്നും ബിബിന്‍റെ മൃതദ്ദേഹം കണ്ടെത്തുകയായിരുന്നു. 44 ദിവസമായി ബിബിന്‍റെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിക്കുകയാണ്. മൃതദേഹമെങ്കിലും വിട്ടു കിട്ടിയിരുന്നെങ്കിലെന്ന് കുടുംബാംഗങ്ങള്‍ സങ്കടത്തോടെ പറയുന്നു.

ബിബിന്‍റെ മരണം കൊലപാതകമോ, ആത്മഹത്യയോ? കൊലപാതകമെങ്കില്‍ ആരുകൊന്നു? എന്തിനുവേണ്ടി? തുടങ്ങിയവ ചുരുളഴിയാത്ത ചോദ്യങ്ങളായി അവശേഷിക്കുകയാണ്. കാണാതായ അന്ന് ക്ലാസു കഴിഞ്ഞ് ഉച്ചയ്ക്കു 12.30നു കോട്ടയത്തുനിന്നും വീട്ടിലേക്ക് പോയ ബിബിന്‍ മടങ്ങി വന്നില്ല. വടവാതൂരിലുള്ള ഒരു സുഹൃത്തിനെ കാണാന്‍ പോകുമെന്നും അല്പം വൈകുമെന്നും പറഞ്ഞിട്ടാണ് വീട്ടില്‍നിന്ന് പുറപ്പെട്ടത്. സാധാരണയായി വൈകുന്നേരം മൂന്നിന് എത്തേണ്ട ബിബിനെ നാലു കഴിഞ്ഞിട്ടും കാണാതെയായപ്പോള്‍ വീട്ടുകാര്‍ അന്വേഷണം ആരംഭിച്ചു രാത്രിയായിട്ടും കാണാത്തതോടെ പാമ്പാടി പോലീസില്‍ പരാതി നല്‍കി.

പരാതി നല്കുമ്പോഴും പിറ്റേന്ന് ഉച്ചവരെയും ബിബിന്‍റെ ഫോണ്‍ ബെല്ല് അടിക്കുന്നുണ്ടായിരുന്നുവെന്നു പിതാവ് ജോസ് പറയുന്നു. പരാതി നല്കിയപ്പോള്‍ പോലീസും ഇക്കാര്യം സ്ഥിരീകരിച്ചതാണ്. എന്നിട്ടും സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ ഫോണ്‍ ഇരിക്കുന്ന സ്ഥലം കണ്ടെത്തിയില്ല. ടവര്‍ ലൊക്കേഷനില്‍നിന്നു മൂന്നു കിലോമീറ്റര്‍ അകലെയാണ് ഫോണുള്ളതെന്ന ന്യായം പറഞ്ഞ് അന്വേഷണം മന്ദഗതിയിലാക്കുകയായിരുന്നു.

മൃതദേഹം കണ്ടെത്തിയ അന്നു പോസ്റ്റ്മോർട്ടത്തിനായി മെഡിക്കല്‍ കോളജിലെത്തിച്ച മൃതദേഹം ഇപ്പോഴും അവിടെത്തന്നെ സൂക്ഷിക്കുകയാണ്. ആന്തരികാവയവങ്ങളുടെ ഫോറന്‍സിക് പരിശോധനാഫലം ലഭിക്കാനുണ്ടെന്നു പറഞ്ഞാണ് മൃതദേഹം വിട്ടുനല്‍കാത്തത്. പരിശോധന ഫലം കിട്ടാന്‍ ഒരു മാസമെങ്കിലും വേണ്ടി വരുമെന്നാണ് ബിബിന്‍റെ വീട്ടുകാരെ പോലീസ് അറിയിച്ചിരിക്കുന്നത്.