മരങ്ങാട്ടുപിള്ളി ഗവൺമെന്‍റ് ആശുപത്രിയില്‍ ഇനി ആംബുലന്‍സ് കയറും
Monday, June 24, 2024 10:18 PM IST
മരങ്ങാട്ടുപിള്ളി: ഗവൺമെന്‍റ് ആശുപത്രി മുറ്റത്തേക്ക് ഇനി ആംബുലന്‍സ് നിര്‍ബാധം എത്തും.ആശുപത്രിയിലേക്ക് ആംബുലന്‍സ് എത്തിക്കാന്‍ കഴിയാതെ റോഡിലുണ്ടായിരുന്ന തടസം അധികൃതര്‍ പരിഹരിച്ചതോടെയാണ് ഇവിടെ ചികിത്സ തേടിയെത്തുന്ന രോഗികള്‍ക്ക് ആശ്വാസമായത്. ആശുപത്രി ഒപിയുടെ 150 മീറ്റര്‍ താഴെ ആംബുലന്‍സ് നിര്‍ത്തി രോഗികളുടെ ജീവന്‍ പന്താടുന്ന അവസ്ഥ ഇതോടെ ഇല്ലായായി.

കഴിഞ്ഞ ദിവസം മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സതേടിയെത്തിയ എട്ടുമാസം പ്രായമുള്ള കുരുന്നിന്‍റെ ജീവന്‍ രക്ഷിക്കാന്‍ ഓക്സിജന്‍ സിലിണ്ടറുമായി ഡോക്ടര്‍മാരും നഴ്സുമാരും ജീവനക്കാരും ചേര്‍ന്ന് 150 മീറ്റര്‍ ദൂരം കുഞ്ഞുമായി ഓടി താഴെ നിര്‍ത്തിയിട്ട എമര്‍ജന്‍സി ആംബുലന്‍സിലെത്തിക്കേണ്ടി വന്നിരുന്നു. ഇതിനു പിന്നാലെ മരങ്ങാട്ടുപിള്ളി പഞ്ചായത്ത് പ്രസിഡന്‍റ് ബെല്‍ജി ഇമ്മാനുവലിന്‍റെ നേതൃത്വത്തില്‍ അധികൃതര്‍ മരങ്ങാട്ടുപിള്ളി ആശുപത്രിയിലെത്തി സ്ഥിതിഗതികള്‍ മനസിലാക്കി അടിയന്തരമായി ആംബുലന്‍സുകള്‍ ആശുപത്രിയിലെത്താനുള്ള തടസം മാറ്റാന്‍ നടപടി സ്വീകരിക്കുകയായിരുന്നു.

ആശുപത്രിയുടെ പഴയ മന്ദിരത്തിന്‍റെ പോര്‍ച്ചിന് സമീപത്തുകൂടിയാണ് മുകള്‍ ഭാഗത്തുള്ള പുതിയമന്ദിരത്തിലെ ഒപിയിലേക്കുള്ള വഴി. ഈ വഴിയിലൂടെ വേണം ആംബുലന്‍സടക്കം വാഹനങ്ങള്‍ക്ക് ആശുപത്രിയിലെത്താന്‍. പോര്‍ച്ചിന്‍റെ മുകള്‍ ഭാഗവും പഴയമന്ദിരത്തിന്‍റെ ഭിത്തിയുടെ ചില ഭാഗങ്ങളും ആംബുലന്‍സിന്‍റെ മുകളിലും വശങ്ങളിലും തട്ടുന്നതായിരുന്നു ആംബുലന്‍സ് ഇതുവഴി കടന്നുപോവാത്തതിന് കാരണം. ഇതുമൂലം രോഗികളെ കൊണ്ടുപോകാനും കൊണ്ടുവരാനും എത്തുന്ന ആംബുലന്‍സുകള്‍ പുതിയ മന്ദിരം പ്രവര്‍ത്തനം ആരംഭിച്ചനാള്‍ മുതല്‍ മൂന്ന് വര്‍ഷമായി ആശുപത്രിയുടെ 150 മീറ്റര്‍ താഴെ നിര്‍ത്തേണ്ട ഗതികേടിലായിരുന്നു.

ആംബുലന്‍സ് കടന്നുപോവാന്‍ തടസമായി നിന്ന പഴയമന്ദിരത്തിന്‍റെ ഭിത്തിയുടെ ഒരുഭാഗം വെട്ടിമാറ്റുകയും റോഡിന്‍റെ ഒരു വശത്തുണ്ടായിരുന്ന വലിയ താഴ്ച നികത്തി ഇവിടം കോണ്‍ക്രീറ്റ് ചെയ്ത് റോഡിന് വീതികൂട്ടി. ഇതോടെ ആംബുലന്‍സിന് നിര്‍ബാധം കടന്നുപോവാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. ഇതിനായി പഞ്ചായത്ത് ഫണ്ടില്‍നിന്ന് അടിയന്തരമായി തുക ചെലവഴിക്കുകയായിരുന്നുവെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് ബെല്‍ജി ഇമ്മാനുവല്‍ പറഞ്ഞു.