മഴയിലും കൊടുങ്കാറ്റിലും മരങ്ങള്‍ വീണു; വീടുകള്‍ക്കു നാശം, വൈദ്യുതി നിലച്ചു
Tuesday, June 25, 2024 5:43 AM IST
ചങ്ങനാശേരി: മഴയിലും കൊടുങ്കാറ്റിലും മരങ്ങള്‍ വീണു. സ്‌കൂള്‍ കെട്ടിടത്തിനും വീടുകള്‍ക്കും നാശം. വൈദ്യുതി ബന്ധം മണിക്കൂറുകളോളം നിലച്ചു. കുറിച്ചി മലകുന്നം കല്ലുകടവ് മഠത്തിപ്പറമ്പില്‍ സുമേഷിന്‍റെ വീടിനു മുകളിലേക്ക് തെങ്ങ് കടപുഴകി വീണു. വീടിനു നാശം നേരിട്ടു. വീട്ടിലുണ്ടായിരുന്ന സുമേഷിന്‍റെ അമ്മ സുജാതയും ഭാര്യ ഷംജയും പരിക്കില്ലാതെ രക്ഷപ്പെട്ടു.

മതുമൂല ജംഗ്ഷനില്‍ മരം ഒടിഞ്ഞ് സമീപത്തെ കടയ്ക്ക് മുന്പിലേക്ക് വീണു. ഫയര്‍ഫോഴ്‌സ് എത്തി വെട്ടിനീക്കി. മോര്‍ക്കുളങ്ങരയില്‍ മരംവീണ് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു. തകരാറിലായ വൈദ്യുതി ബന്ധം താത്കാലികമായി പരിഹരിച്ചു.

തുരുത്തി മിഷന്‍പള്ളി ജംഗ്ഷനു സമീപം എംസി റോഡരികിലെ മരം ഒടിഞ്ഞു വീണു.
ശക്തമായ കാറ്റില്‍ ഇത്തിത്താനം ഗവണ്‍മെന്‍റ് എല്‍പി സ്‌കൂളിന്‍റെ മുകളിലേക്ക് മരത്തിന്‍റെ ശിഖരം ഒടിഞ്ഞുവീണു. ഓടുകള്‍ തകര്‍ന്നു. ആര്‍ക്കും പരുക്കില്ല. മാടപ്പള്ളി, തൃക്കൊടിത്താനം, ചെത്തിപ്പുഴ മേഖലകളിലും വൈദ്യുതി ഏറെനേരം മുടങ്ങി.