ദീപിക പാപ്പച്ചന്‍ വിടവാങ്ങി
Tuesday, January 24, 2023 12:13 AM IST
രാജേഷ് ചേർത്തല

ചേര്‍ത്തല: ചേർത്തലയുടെ പ്രഭാതങ്ങളിൽ ദീപിക പത്രമെത്തിക്കാനും ദീപികയുടെ പേജുകളിൽ ചേർത്തലയുടെ വാർത്തകൾ എത്തിക്കാനും ഉഴിഞ്ഞുവച്ച ജീവിതം പൂർണമായി. പതിറ്റാണ്ടോളം ദീപികയെ സ്വന്തം പേരിനോട് ചേര്‍ത്തുവച്ച് അറിയപ്പെട്ടിരുന്ന ചേര്‍ത്തലയിലെ ആദ്യകാല പത്രപ്രവര്‍ത്തകന്‍ ജോണ്‍ചേട്ടന്‍ (ദീപിക പാപ്പച്ചന്‍) വിടവാങ്ങി.

എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ഞായറാഴ്ച വൈകിട്ടായിരുന്നു അന്ത്യം. കുറച്ചുനാളായി സുഖമില്ലാതെ ആശുപത്രിയിലായിരുന്നു. ചേര്‍ത്തലയെ സംബന്ധിച്ച് ദീപിക എന്നാല്‍, ജോണ്‍ചേട്ടന്‍ ആയിരുന്നു എല്ലാം. ദീപികയില്‍ വാര്‍ത്തകള്‍ കൊടുക്കുന്നതും പത്രം വീടുകളില്‍ എത്തിച്ചുകൊടുക്കുന്നതും പരസ്യം നല്കുന്നതടക്കമുള്ള എല്ലാ കാര്യങ്ങളും ഒറ്റയ്ക്ക് ചെയ്തതിലൂടെ ദീപികയുടെ ചേര്‍ത്തലയിലെ പ്രതിനിധിയായി ജോണേട്ടന്‍ മാറി.

ദീപികയെന്നാല്‍ പ്രാണവായു പോലെയായിരുന്നു ജോണേട്ടന്. സ്വന്തം വീട്ടില്‍ തന്നെ ദീപികയ്ക്കായി അദ്ദേഹം ഓഫീസ് തുറന്നു. ദീപികയുടെ പ്രവര്‍ത്തനങ്ങളെല്ലാം ഇവിടെയായിരുന്നു നടന്നിരുന്നത്. അങ്ങനെയാണ് വീടിനു മുന്നിലെ ഹൈവേ ജംഗ്ഷൻ ദീപിക ജംഗ്ഷനായി മാറുന്നത്. ഇപ്പോഴും ദീപികയുടെ ഓഫീസ് വടക്കേ അങ്ങാടിയിലെങ്കിലും സര്‍ക്കാര്‍ രേഖകളില്‍ വീടിനു മുന്നിലെ പ്രദേശമാണ് ദീപിക ജംഗ്ഷന്‍.

വളരെയേറെ ക്ലേശങ്ങളും ത്യാഗങ്ങളും സഹിച്ചാണ് ആദ്യകാലത്ത് പ്രവര്‍ത്തിച്ചിരുന്നത്. ജോണേട്ടന്‍റെ പിതാവ് തീയാട്ടുപറമ്പില്‍ വര്‍ക്കിസാര്‍ ദീപികയുടെ ലേഖകന്‍ ആയിരുന്നു. അദ്ദേഹത്തിന്‍റെ മരണശേഷം 15-ാം വയസിലാണ് ജോണേട്ടന്‍ ദീപികയുടെ ചേര്‍ത്തലയിലെ പ്രവര്‍ത്തനം ഏറ്റെടുക്കുന്നത്. തന്‍റെ ആയുസിന്‍റെ ഭൂരിഭാഗവും അദ്ദേഹം ദീപികയ്ക്കുവേണ്ടിയാണ് ചെലവഴിച്ചിരുന്നത്. തന്‍റെ തിരക്കുകാരണം വിവാഹം പോലും കഴിക്കാന്‍ സമയം കിട്ടിയില്ലെന്ന് തന്‍റെ സുഹൃത്തുക്കളോടു പറയുമായിരുന്നു.

പതിറ്റാണ്ടുകള്‍ക്കുമുമ്പ് വാഹനങ്ങള്‍ അധികമൊന്നും ഇല്ലാതിരുന്ന കാലഘട്ടത്തില്‍ കിലോമീറ്ററുകളോളം കാല്‍നടയായും പിന്നീട് സൈക്കിളിലും സഞ്ചരിച്ചായിരുന്നു പത്രപ്രവര്‍ത്തനം. ചേര്‍ത്തലയില്‍നിന്നു വാര്‍ത്തകള്‍ കൊടുക്കാന്‍ ദീപികയുടെ കോട്ടയം ഓഫീസില്‍ കാല്‍നടയായി പോയ ചരിത്രവും അദ്ദേഹം വിവരിച്ചിരുന്നു.

ഒരു കാലത്ത് പത്ര ഏജന്‍റുമാര്‍ പത്രം വിതരണം ചെയ്യാതെ സമരം ചെയ്തപ്പോള്‍ രാത്രിയില്‍ വേമ്പനാട്ടുകായലില്‍ ബോട്ടില്‍ സഞ്ചരിച്ച് പത്രം ചേര്‍ത്തലയിലെത്തിച്ച് വിതരണം ചെയ്ത സംഭവവും അദ്ദേഹം മറ്റുള്ളവരോട് പങ്കുവച്ചിരുന്നു. പത്രവരിസംഖ്യ വാങ്ങാന്‍ നേരിട്ടാണ് ഓരോരുത്തരുടെയും വീടുകളില്‍ എത്തിയിരുന്നത്.

അങ്ങനെ ചേര്‍ത്തലയില്‍ വിപുലമായ സൗഹൃദവലയവും അദ്ദേഹത്തിനുണ്ടായിരുന്നു. നാട്ടുകാരുടെ ഓരോ പ്രശ്നങ്ങളിലും തന്നാല്‍ കഴിയുന്ന രീതിയില്‍ സഹായം ചെയ്തിരുന്നു. അതിനായി തന്‍റേതായ രീതിയില്‍ സമര്‍ഥമായി പത്രത്താളുകളെ ഉപയോഗിക്കുകയും അതിലൂടെ ജനസമ്മതി നേടുകയും ചെയ്തിരുന്നു.

ദീപികയുടെ വളര്‍ച്ചയ്ക്ക് ജോണേട്ടന്‍ അങ്ങനെ വെള്ളവും വളവും നല്കി പരിപാലിച്ചു വന്നു. ജോണേട്ടന്‍റെ വിയോഗത്തിലൂടെ ദീപികയ്ക്ക് സംഭവിച്ച നഷ്ടം നികത്താനാവാത്തതാണ്.