വോട്ടുചെയ്യാന്‍ വിഎസ് എത്തില്ല
Thursday, April 25, 2024 11:41 PM IST
അമ്പലപ്പുഴ: വോട്ടുചെയ്യാന്‍ വിഎസ് എത്തില്ല. മകന്‍ അരുണ്‍കുമാറും മരുമകള്‍ ഡോ. രജനിയും  വോട്ടുചെയ്യാന്‍ പുന്നപ്രയില്‍ എത്തും. കൊച്ചുമകന്‍ അര്‍ജുനും ഒപ്പം ഉണ്ടാകും. പുന്നപ്ര- പറവൂര്‍  ഗവ. ഹൈസ്കൂളിലെ 86-ാം നമ്പര്‍ ബൂത്തിലാണ് വോട്ടുചെയ്യുന്നത്. രാവിലെ പുന്നപ്ര വേലിക്കകത്ത് വീട്ടില്‍ കുടുംബസമേതം എത്തിയതിനുശേഷമാണ് പോളിംഗ് ബൂത്തിലേക്കു പോകുന്നത്. 

 വോട്ടവകാശം ലഭിച്ചതിനുശേഷം മുന്‍ മുഖ്യമന്ത്രി  വി.എസ്. അച്യുതാനന്ദന്  സമ്മതിദാനം നല്‍കാനാകാതിരുന്നത് 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പ് മുതലാണ്. ശാരീരിക അസ്വസ്ഥതകൾ വി.എസിനെ കീഴ്പ്പെടുത്തിയപ്പോഴും വോട്ട് മുടക്കിയിരുന്നില്ല. കിടപ്പിലായതിനാല്‍ വി.എസിന്‍റെ അടുത്തെത്തി വോട്ടുചെയ്യിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് അന്ന്  സുഹൃത്തുക്കളും പ്രവർത്തകരും ആവശ്യപ്പെട്ടെങ്കിലും മറ്റൊരു ജില്ലയിൽ പോയിവോട്ട് ചെയ്യിക്കാനുള്ള അനുമതിയില്ലെന്നാണ് ഉദ്യോഗസ്ഥർ അറിയിച്ചിരുന്നത്.

തുടർന്ന് ജില്ലാ കളക്ടർക്കും തെരഞ്ഞെടുപ്പ് കമ്മീഷനും പരാതിയും നൽകിയിരുന്നു. വി എസിന് വോട്ടുചെയ്യാൻ സാധിച്ചില്ലെങ്കിലും കുടുംബം വോട്ടുചെയ്യാൻ എത്തുമായിരുന്നു.