നേതാക്കളുടെ പ്രതികരണം...
Friday, April 26, 2024 10:50 PM IST
കേരളത്തില്‍ യുഡിഎഫ് തരംഗം: കെ.സി. വേണുഗോപാല്‍

ആലപ്പുഴ: ഇന്ത്യമുന്നണി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വരുമെന്നും കേരളത്തില്‍ യുഡിഎഫ് തരംഗം ആഞ്ഞുവീശുമെന്നും എഐസിസി ജനറല്‍ സെക്രട്ടറിയും ആലപ്പുഴ യുഡിഎഫ് സ്ഥാനാര്‍ഥിയുമായ കെ.സി. വേണുഗോപാല്‍. ആലപ്പുഴയിലെ തിരുവമ്പാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വോട്ട് ചെയ്തതിനുശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് ഇന്ത്യമുന്നണിക്ക് അനുകൂലമായ തരംഗമാണുള്ളത്. ഒന്നാംഘട്ട തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോള്‍ തന്നെ അത് വ്യക്തമായതാണ്. കേരളത്തിലും അതേ തരംഗം തന്നെയാണുള്ളത്. 20 സീറ്റും ഐക്യജനാധിപത്യമുന്നണി നേടും. മുഖ്യമന്ത്രിയുടെയും സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണത്തില്‍ നിന്ന് തന്നെ സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ഉണ്ടെന്ന് സമ്മതിച്ചിട്ടുണ്ട്. ഭരണമാറ്റത്തിനുവേണ്ടി കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ ഒരു സർക്കാർ ഉണ്ടാക്കാനുള്ള പോരാട്ടമാണ് ഈ തെരഞ്ഞെടുപ്പ്. ഒരു സംശയവും വേണ്ട.

തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുമ്പോള്‍ അത് വ്യക്തമാകും. ഏറ്റവും കൂടുല്‍ കോണ്‍ഗ്രസ് എംപിമാരുമായി ഇന്ത്യമുന്നണി അധികാരത്തില്‍ വരുമ്പോള്‍ ആലപ്പുഴക്കാരുടെ പ്രതിനിധിയായി താനും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ എംപിമാരുടെ പാര്‍ലമെന്‍റ് പെര്‍ഫോമന്‍സിനെക്കുറിച്ചുള്ള രേഖ മുഖ്യമന്ത്രിവായിക്കാത്തത് കൊണ്ടാണ് അദ്ദേഹം ആക്ഷേപം ഉന്നയിക്കുന്നത്. കേരളത്തിന്‍റെ ജനകീയ ആവശ്യങ്ങള്‍ ഉന്നയിക്കാത്ത ഒരു പാര്‍ലമെന്‍റ് സെക്‌ഷനും കടന്നുപോയിട്ടില്ല. എല്ലാ ജനകീയ പ്രശ്നങ്ങളും യുഡിഎഫ് എംപിമാര്‍ പാര്‍ലമെന്‍റില്‍ ഉന്നയിച്ച് കേന്ദ്ര സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടുണ്ടെന്നും വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യാമുന്നണി അധികാരത്തിലെത്തും: രമേശ് ചെന്നിത്തല

ഹരിപ്പാട്: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യാമുന്നണി അധികാരത്തിൽ എത്തുമെന്ന് രമേശ് ചെന്നിത്തല. രാജ്യത്തെ വർഗീയശക്തികളെ തൂത്തെറിയാൻ ഇന്ത്യൻ ജനത ഒറ്റക്കെട്ടായി നിൽക്കുകയാണ്. മണ്ണാറശാല യുപിഎസിലെ 51-ാം നമ്പർ ബൂത്തിൽ കുടുംബസമേതം വോട്ടു ചെയ്തശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒന്നാംഘട്ട തെരഞ്ഞെടുപ്പ് കഴിഞ്ഞതിനുശേഷമാണ് നരേന്ദ്രമോദി കൂടുതൽ വർഗീയത പറയാൻ തുടങ്ങിയത്. അതിന്‍റെ അർഥം ഇന്ത്യാ മുന്നണിക്ക് അനുകൂലമായി ജനങ്ങൾ വിധിയെഴുത്ത് നടത്തുന്നുവെന്നുള്ളതാണ്.

ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാൻ ആഗ്രഹിക്കുന്ന മുഴുവൻ ജനങ്ങളും ഭരണഘടനയെ സംരക്ഷിക്കാൻ ആഗ്രഹിക്കുന്ന മുഴുവൻ ജനങ്ങളും ഒരുമിച്ചുനിന്നുകൊണ്ട് ഇന്ത്യാ മുന്നണിയെ അധികാരത്തിലേറ്റുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

എന്‍ഡിഎക്കു മുന്നേറ്റമുണ്ടാകും:
തുഷാർ വെള്ളാപ്പള്ളി

ചേർത്തല: ഇന്ത്യയിൽ എൻഡിഎ അധികാരത്തിലെത്തുമെന്ന ഉറപ്പുള്ളതിനാൽ കേരളത്തിൽ എൻഡിഎയ്ക്ക് വൻ മുന്നേറ്റമുണ്ടാകുമെന്ന് എൻഡിഎ കൺവീനറും ബിഡിജെഎസ് സംസ്ഥാന അധ്യക്ഷനും കോട്ടയം മണ്ഡലം എൻഡിഎ സ്ഥാനാർഥിയുമായ തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. ആലപ്പുഴ മണ്ഡലത്തിലെ കണിച്ചുകുളങ്ങര ദേവസ്വം സ്കൂളിലെ ഏഴാം നമ്പർ ബൂത്തിൽ വോട്ട് ചെയ്തതിനു ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ കഴിഞ്ഞതവണത്തെ സാഹചര്യമല്ല.

കഴിഞ്ഞതവണ രാഹുൽഗാന്ധി പ്രധാന മന്ത്രിയാകുമെന്ന് വാർത്തയും പ്രചാരണവുമുണ്ടായിരുന്നു. ഇന്ന് ആ സാഹചര്യം മാറി. 400 ലധികം സീറ്റ് നേടി എൻഡിഎ അധികാരത്തിലെത്തും. ശോഭാ സുരേന്ദ്രനെതിരെ ഒരു തെളിവുമില്ലാതെയാണ് ആരോപണങ്ങൾ ഉന്നയിക്കുന്നത്. ആരോപണങ്ങൾക്കുള്ള മറുപടി ശോഭാ സുരേന്ദ്രൻ തന്നെ നൽകിയിട്ടുണ്ട്. തിരഞ്ഞെടുപ്പിനെ ഈ ആരോപണങ്ങൾ ബാധിക്കില്ലെന്നും തുഷാർ പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ തരംഗമില്ല:
വെള്ളാപ്പള്ളി നടേശൻ

ചേർത്തല: തെരഞ്ഞെടുപ്പിൽ ആർക്കും അനുകൂലമായ തരംഗമില്ലെന്നും പെട്ടിപൊട്ടിക്കുമ്പോൾ ഇത് ബോധ്യമാകുമെന്നും എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കണിച്ചുകുളങ്ങര ദേവസ്വം സ്കൂളിലെ ഏഴാം നമ്പർ ബൂത്തിൽ വോട്ട് ചെയ്തശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തരംഗമുണ്ടെന്നത് ഒരോരുത്തരുടേയും രാഷ്ട്രീയ നിരീക്ഷണമാണ്. അച്ഛനും അമ്മയും പറയുന്നത് കേട്ട് വോട്ടു ചെയ്യുന്ന പഴയകാലം പോയി. രാഷ്ട്രീയക്കാരേക്കാൾ വലിയ കൗശലക്കാരായി വോട്ടർമാർ മാറി. ആലപ്പുഴയിൽ മൂന്നു സ്ഥാനാർഥികളും മികച്ച പ്രകടനമാണ് കാഴ്ചവച്ചതെന്നും അദ്ദേഹം പറഞ്ഞു.