കണ്ണൂർ: ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള 2023-24 വര്‍ഷത്തെ ആര്‍ദ്ര കേരളം പുരസ്‌കാരത്തില്‍ അഭിമാന നേട്ടംകൊയ്ത് കണ്ണൂര്‍ ജില്ല. മുനിസിപ്പാലിറ്റി വിഭാഗത്തില്‍ മട്ടന്നൂര്‍ മുനിസിപ്പാലിറ്റിക്ക് രണ്ടാം സ്ഥാനവും ജില്ലാപഞ്ചായത്ത് വിഭാഗത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന് മൂന്നാം സ്ഥാനവും ലഭിച്ചു.

ആരോഗ്യ മന്ത്രി വീണാ ജോര്‍ജാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. രണ്ടാംസ്ഥാനത്തിന് അഞ്ച് ലക്ഷം രൂപയും മൂന്നാം സ്ഥാനത്തിന് മൂന്ന് ലക്ഷം രൂപയുമാണ് സമ്മാനത്തുക. ജില്ലാതല അവാര്‍ഡുകളില്‍ ഗ്രാമപഞ്ചായത്ത് വിഭാഗത്തില്‍ കോട്ടയം, കതിരൂര്‍, അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്തുകള്‍ ആദ്യമൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍റെ സഹായത്തോടെയാണ് പുരസ്‌കാരത്തിനായി പരിഗണിക്കാവുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മുന്‍ഗണനാ പട്ടിക തയാറാക്കിയത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ആരോഗ്യ മേഖലയില്‍ ചെലവഴിച്ച തുക, സാന്ത്വന പരിചരണ പരിപാടികള്‍, കായകല്‍പ്പ് സ്‌കോര്‍, ഹെല്‍ത്ത് ഗ്രാന്‍റ് വിനിയോഗം, ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട മറ്റ് പ്രവര്‍ത്തനങ്ങള്‍ എന്നിവ പരിഗണിച്ചാണ് മുന്‍ഗണനാ പട്ടിക തയാറാക്കി പുരസ്‌കാരത്തിനായി തെരഞ്ഞെടുക്കുന്നത്.

പ്രതിരോധ കുത്തിവയ്പ്, വാര്‍ഡുതല പ്രവര്‍ത്തനങ്ങള്‍, പ്രാദേശിക ആരോഗ്യ ആവശ്യങ്ങള്‍ക്ക് അനുസൃതമായ നൂതന ഇടപെടലുകള്‍, സാമൂഹിക ഘടകങ്ങളായ ശുചിത്വം, മാലിന്യ പരിപാലനം, പ്രാണി നിയന്ത്രണം, ജീവിത ശൈലി ക്രമീകരണത്തിനുള്ള ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കല്‍, മോഡേണ്‍ മെഡിസിന്‍, ആയുര്‍വേദ, ഹോമിയോ മേഖലകളിലുള്ള ദേശീയ സംസ്ഥാന ആരോഗ്യ പദ്ധതിയുടെ ഫലപ്രദമായ നടത്തിപ്പ് എന്നിവയും പുരസ്‌കാരത്തിന് വേണ്ടി വിലയിരുത്തിയ ഘടകങ്ങളാണ്.