ആരറിയാൻ മഹാദുരന്തമായ തുറവൂരെ ദേശീയപാതാ യാത്ര?
Friday, June 28, 2024 11:44 PM IST
ആലപ്പുഴ: മഴ കനത്തതോടെ ഉയരപ്പാത നിര്‍മാണം നടക്കുന്ന അരൂര്‍ മുതല്‍ തുറവൂര്‍ വരെയുള്ള ദേശീയപാതയില്‍ വാഹന യാത്ര അസാധ്യമായി. നൂറുകണക്കിനു കുഴികളില്‍ പെയ്ത്തുവെള്ളം കെട്ടിക്കിടക്കുന്നതു മൂലം ഇരുചക്രവാഹന യാത്രികര്‍ അപകടത്തില്‍പ്പെടുകയാണ്. പാതയുടെ ഇരുവശങ്ങളിലും വെള്ളക്കെട്ട് ശക്തമാണ്.

വെള്ളം കെട്ടിനില്‍ക്കാത്ത ഭാഗങ്ങളെല്ലാം കുഴമ്പു പരുവത്തിലാണ്. ദുരിത പാതയിലൂടെ യാത്ര ചെയ്ത് ആയിരക്കണക്കിനാളുകളാണു ബുദ്ധിമുട്ടുന്നത്. 12.75 കിലോമീറ്റര്‍ പാത കടക്കാന്‍ രണ്ടു മണിക്കൂര്‍ വരെ വേണ്ട അവസ്ഥയാണിപ്പോള്‍. യാത്രക്കാരുടെയും വാഹനങ്ങളുടെയും നടുവൊടിയുകയാണ്.

വഴിതിരിഞ്ഞ്
വലഞ്ഞ്

മറ്റ് ഒട്ടേറെ വാഹനങ്ങളും ഈ റൂട്ട് വഴിയാണ് യാത്ര. ഇതുമൂലം എഴുപുന്ന-കുമ്പളങ്ങി റോഡിലും വാഹനത്തിരക്കേറി. ആലപ്പുഴ ഭാഗത്തുനിന്നു എറണാകുളത്തെ ആശുപത്രികളിലേക്ക് രോഗികളുമായി പോകുന്ന ആംബുലന്‍സുകളില്‍ ഭൂരിഭാഗവും തുറവൂരില്‍നിന്നു തിരിഞ്ഞ് എഴുപുന്ന, കുമ്പളങ്ങി റോഡ് വഴിയാണു എറണാകുളത്തേക്കു കടക്കുന്നത്.

മഴ കുറഞ്ഞു വെയില്‍ തെളിഞ്ഞപ്പോള്‍ യാത്രക്കാരെ ദുരിതത്തിലാക്കിയ പൊടി ശല്യമായിരുന്നു.

ഇപ്പോള്‍ അതുമാറി കുഴി ശല്യമായി. സര്‍വീസ് റോഡുകളുടെ നവീകരണത്തിന്‍റെ ഭാഗമായി നിരത്തിയ മെറ്റലും മണ്ണും മഴയെ തുടര്‍ന്നു ഇളകി റോഡിലേക്കും റോഡ് സൈഡിലെ വീടുകളുടെ മുറ്റത്തേക്കും കടകളിലേക്കും ഒലിച്ചിറങ്ങുകയാണ്.

കുഴി, ചെളി, വെള്ളം

ചെളിവെള്ളത്തിൽ മൂടിയ കുഴിയിൽപ്പെടുന്നതും അപകടങ്ങള്‍ക്കു കാരണമാകുന്നുണ്ട്. സര്‍വീസ് റോഡുകളില്‍ കെട്ടിക്കിടക്കുന്ന പെയ്ത്തുവെള്ളം ഒഴുകിപ്പോകാന്‍ മാര്‍ഗമില്ല. കാനയുണ്ടെങ്കിലും അതില്‍ നിറഞ്ഞു കിടക്കുന്ന വെള്ളവും ഒഴുകിപ്പോ കുന്നില്ല. ഉയരപ്പാതനിര്‍മാണ സൈറ്റുകളില്‍ ചെളി കെട്ടിക്കിടക്കുന്നതിനാല്‍ മഴയത്ത് ചെളി വെള്ളം റോഡിലേക്കു ഒഴുകുന്നതും യാത്രക്കാര്‍ക്കു ദുരിതമാണ്.

ദേശീയപാതയോരത്തുള്ള ഒട്ടേറെ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ ചെളിവെള്ളത്തില്‍ ചവിട്ടിയാണു സ്‌കൂളില്‍ എത്തുന്നത്.വിദ്യാര്‍ഥികളും കാല്‍നട യാത്രികരും അനുഭവിക്കുന്ന ദുരിതങ്ങള്‍ അധികൃതര്‍ കാണുന്നില്ല. ഒട്ടേറെ പരാതികളെത്തുടര്‍ന്ന് ദേശീയപാത അഥോറിറ്റിയുടെ ഉന്നത ഉദ്യോഗസ്ഥര്‍ യാത്രാ ദുരിതം നേരില്‍ കണ്ടെങ്കിലും ഇതുവരെ ശാശ്വത നടപടികളൊന്നും ഉണ്ടായിട്ടില്ല.

ജില്ലാ പഞ്ചായത്ത്
പ്രമേയം പാസാക്കി

ആലപ്പുഴ: അരൂര്‍-തുറവൂര്‍ ഉയരപാത നിര്‍മാണവുമായി ബന്ധപ്പെട്ട് തകര്‍ന്ന ദേശീയപാത അടിയന്തരമായി റീടാറിംഗ് നടത്തി സഞ്ചാര യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രമേയം പാസാക്കി. ഉയരപാത നിര്‍മാണവുമായി ബന്ധപ്പെട്ട് ദേശീയപാതയില്‍ കുഴികള്‍ രൂപപ്പെടുകയും യാത്രാക്ലേശവും അപകടങ്ങളും ഉണ്ടാവുകയും ചെയ്യുന്ന സാഹചര്യത്തിലാണ് തകര്‍ന്ന ദേശീയപാത അടിയന്തരമായി റീടാറിംഗ് നടത്തി സഞ്ചാര യോഗ്യമാക്കുന്നത് സംബന്ധിച്ച് വൈസ് പ്രസിഡന്‍റ് എന്‍.എസ്. ശിവപ്രസാദ് പ്രമേയം അവതരിപ്പിച്ചത്. പത്തിയൂര്‍ ഡിവിഷന്‍ അംഗം കെ.ജി. സന്തോഷ് പിന്തുണച്ചു.

കോമളപുരം സ്പിന്നേഴ്സ് ഉടമസ്ഥതയിലുള്ള സ്ഥലം ലീസിന് എടുത്ത് കേരള ബ്ലാസ്റ്റേഴ്സുമായി സഹകരിച്ച് കായിക പരിശീലനം നല്‍കുന്ന പദ്ധതി ആവിഷ്‌കരിക്കുന്നതുള്ള പ്രമേയം ആര്യാട് ഡിവിഷന്‍ അംഗം അഡ്വ. ആര്‍. റിയാസ് അവതരിപ്പിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എം.വി. പ്രിയ പിന്തുണച്ചു. സ്ഥലം ഉപയോഗയോഗ്യമാക്കി പ്രദേശത്തെ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കും പ്രദേശവാസികള്‍ക്കും കായികപരിശീലനം നല്‍കുന്നതിന് ഉപകരിക്കുമെന്ന് പ്രമേയം ചൂണ്ടിക്കാട്ടി.