പരുമല ഉലവത്ത് കടവിൽ താമസിക്കുന്നവർ ദുരിതത്തിൽ
Friday, June 28, 2024 11:44 PM IST
മാന്നാർ: പരുമല ഉലവത്ത് കടവിലെ ഏഴു കുടുംബങ്ങൾക്ക് മഴയെ പേടിയാണ്. നല്ലൊരു മഴ പെയ്താൽ ഈ കുടുംബങ്ങൾ താമസം മാറിപ്പോകണം. പരുമല പനയന്നാർകാവ് ക്ഷേത്രത്തിനു സമീപമുള്ള ഉലവത്ത് കടവ് ഭാഗത്ത് ഏഴു കുടുംബങ്ങളിലായി 30 ഓളം താമസക്കാരുണ്ട്.

ചെറിയ മഴയിൽ പോലും ഇവിടേക്കു പോകുന്ന വഴിയിൽ വെള്ളക്കെട്ടാകും. മഴ കനത്താൽ റോഡിൽ ഒരാൾ പൊക്കത്തിൽ വരെ വെള്ളമുണ്ടാകും. റോഡിൽ നീന്താതെ വീട്ടിൽ എത്താൻ കഴിയില്ല. മഴയെത്തിയാൽ ഈ ഭാഗങ്ങളിലെ കുട്ടികൾക്ക് സകൂളിൽ പോകാനോ പ്രായമുള്ളവർക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായാൽ ആശുപത്രിയിൽ പോകുവാനോ കഴിയില്ല. കൂലിവേല ചെയ്ത് കുടുംബം പുലർത്തുന്ന ഇവർക്ക് ജോലിക്ക് പോകാനും കഴിയുന്നില്ല.

ഇതോടെ ഇവർ പട്ടിണിയിലാകുന്ന അവസ്ഥയിലുമാണ്. അതിനാൽ തന്നെ മഴയെത്തുമ്പോഴെ വീട് പൂട്ടി മിക്ക കുടുംബങ്ങളും മറ്റിടങ്ങളിൽ പോകുകയാണ് പതിവ്. വർഷങ്ങളായി ഇവിടെ ദുരിതപൂർണമായ ജീവിതം നയിക്കുന്ന ഇവരെ സഹായിക്കുവാൻ അധികൃതർ തയാറാകുന്നില്ല. മഴയത്ത് റോഡിൽ കയറുന്ന വെള്ളം ഒഴുകിപ്പോകാൻ ഒരാഴ്ചയോളം എടുക്കുന്നതിനാൽ ഇവർക്കുള്ള ബുദ്ധിമുട്ടുകൾ ഏറെയാണ്.

ഇവിടേക്കുള്ള റോഡ് മണ്ണിട്ടുയർത്തി ഈ കുടുംബങ്ങളെ വെള്ളപ്പൊക്കത്തിൽനിന്ന് സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഇവർ മുട്ടാത്ത വാതിലുകളില്ല. ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും നിവേദനങ്ങൾ നൽകി മടുത്തതായും ഈ കുടുംബങ്ങൾ പറയുന്നു.

എല്ലാ തെരഞ്ഞെടുപ്പുകളി ലും ഈ റോഡിന്‍റെ ആവശ്യം ഉയർന്ന് വരാറുണ്ടെന്നും ഉടൻ പരിഹാരം കാണുമെന്നും പറഞ്ഞ് പോകുന്നവർ പിന്നെ അടുത്ത തെരഞ്ഞെടുപ്പിനാണ് എത്തുന്നതെന്നാണ് ഇവർ പറയുന്നത്. ഇപ്പോൾ വീണ്ടും മഴക്കാലമെത്തിയതോടെ ഓരോ കുടുംബങ്ങളായി മാറിത്തുടങ്ങിയിരിക്കുകയാണ്. റോഡിൽ വെള്ളം നിറഞ്ഞിരിക്കുകയാണ്. ഇതിന് ഒരു ശാശ്വത പരിഹാരം കാണണമെന്നാണ് ഉലവത്ത് കടവിലുള്ള താമസക്കാരുടെ ആവശ്യം.