കുടക് ജില്ലയിലെ റോഡുകളിൽ ഭാരവാഹനങ്ങൾ നിരോധിച്ചു
Tuesday, July 2, 2024 1:50 AM IST
ഇരിട്ടി: മഴ ശക്തമായ സാഹചര്യത്തിൽ കുടക് ജില്ലയിലെ റോഡുകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. രജിസ്‌റ്റർ ചെയ്‌ത വാഹനഭാരം 18.5 ടണ്ണിൽ കൂടുതലുള്ള ചരക്കു വാഹനങ്ങൾക്കാണു നിരോധനം പ്രാബല്യത്തിലാക്കി മടിക്കേരി ഡെപ്യൂട്ടി കമ്മീഷണർ (കുടക് കളക്‌ടർ) ഡോ. ബി.സി. സന്തോഷ് ഉത്തരവിട്ടത്. മൾട്ടി ആക്‌സിൽ വിഭാഗം ഉൾപ്പെടെ പൊതുഗതാഗത സംവിധാനങ്ങൾക്കും സ്കൂ‌ൾ വാഹനങ്ങൾക്കും നിരോധനം ബാധകമല്ല.

എല്ലാത്തരം തടി, മണൽ ലോഡ് വാഹനങ്ങൾക്കും നിരോധനമുണ്ട്. ഉത്തരവ് ഇന്നലെ ഇറങ്ങിയെങ്കിലും ദൂരെ സംസ്‌ഥാനങ്ങളിൽ നിന്നു വിവരം അറിയാതെ എത്തിയ കുടക് ജില്ലയ്ക്കുള്ളിൽ നിന്നു ചെക്ക് പോസ്‌റ്റിൽ എത്തിയ ലോറികൾക്ക് ഇന്നലെ ഇളവ് നൽകി. ഇന്നു മുതൽ തടയും. മഴ ശക്തമാകുന്ന സാഹചര്യത്തിൽ അപകടങ്ങൾ ലഘൂകരിക്കുന്നതിനാണ് നടപടി.കഴിഞ്ഞ ദിവസം മാക്കൂട്ടം ഓട്ടക്കൊല്ലിയിൽ ലോറി മറിഞ്ഞു ഡ്രൈവർ മരിച്ചിരുന്നു. ‌‌ ഇന്നലെ മുതൽ പ്രാബല്യത്തിലാക്കി ഇറക്കിയ ഉത്തരവ് ഈ മാസം 31 വരെയാണെങ്കിലും കാലവർഷം ശക്തമായി തുടർന്നാൽ നീട്ടിയേക്കും.

നിയന്ത്രണ നിർദേശം മറികടന്ന് കേരളത്തിൽ നിന്നു എത്തുന്ന വാഹനങ്ങൾ മാക്കൂട്ടം ഉൾപ്പെടെ അതിർത്തിയിലുള്ള ചെക്ക് പോസ്‌റ്റുകളിൽ നിന്നു മടക്കും. കുടക് ജില്ലയിലൂടെ കടന്നു പോകുന്ന ദേശീയ പാത 275 ന്‍റെ അതിർത്തിയിൽ കുശാൽനഗർ, സംപാജെ എന്നിവിടങ്ങളിലും 24 മണിക്കൂറും പരിശോധന ശക്തമാക്കാനും ആവശ്യമായ ഉദ്യോഗസ്‌ഥരെ നിയോഗിക്കാനും മൊബൈൽ പട്രോളിംഗ് നടത്താനും ഡെപ്യൂട്ടി കമ്മീഷണറുടെ ഉത്തരവിൽ നിർദേശമുണ്ട്.

2018ൽ ചുരം പാതയിൽ നൂറോളം സ്‌ഥലങ്ങളിൽ മണ്ണിടിഞ്ഞു അപകടം സംഭവിച്ചിരുന്നു. പുതിയ ഉത്തരവ് കുടക് വഴിയുള്ള ചരക്ക് നീക്കത്തെ കാര്യമായി ബാധിക്കും. കുടക് വഴി കേരളത്തിലേക്ക് എത്തേണ്ട വാഹനങ്ങൾ മംഗലാപുരം വഴിയും ഗുണ്ടൽപേട്ട്-കോഴിക്കോട് വഴിയും സഞ്ചരിക്കണം. ഏകദേശം 150 മുതൽ 200 കിലോമീറ്റർ ദൂരം അധികം സഞ്ചരിക്കണം .