വന്യജീവിസങ്കേതത്തിൽ മാലിന്യ നിക്ഷേപം
Wednesday, August 21, 2024 5:57 AM IST
സുൽത്താൻ ബത്തേരി: വയനാട് വന്യജീവി സങ്കേതത്തിൽ മാലിന്യ നിക്ഷേപം. കുറിച്യാട് റേഞ്ചിൽ പെടുന്ന പഴേരി പച്ചാടി ഭാഗത്താണ് വനത്തിൽ മാലിന്യം നിക്ഷേപിച്ചിരിക്കുന്നത്.

സുൽത്താൻ ബത്തേരി വടക്കനാട് പാതയിൽ പഴേരി മുതൽ പച്ചാടി വരെയുള്ള പാതയോരത്തോട് ചേർന്ന് വനത്തിലാണ് മാലിന്യം നിക്ഷേപിച്ചിട്ടുള്ളത്. വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നുമുള്ള മാലിന്യങ്ങളാണ് ഈ ഭാഗത്ത് നിക്ഷേപിച്ചിരിക്കുന്നത്.

രാത്രികാലങ്ങളിൽ വാഹനങ്ങളിലെത്തിയാണ് കവറുകളിൽകെട്ടി മാലിന്യം തളളുന്നത്. വനപാതയോരത്ത് മാലിന്യം തള്ളുന്നത് കാട്ടാനയടക്കമുള്ള വന്യമൃഗങ്ങളെ ഇവിടേക്ക് ആകർഷക്കുന്നതിനും വന്യമൃഗഭീഷണിക്കും കാരണമാകുന്നതായാണ് പ്രദേശവാസികൾ പറയുന്നത്.

മദ്യകുപ്പികളടക്കം ഈ ഭാഗത്ത് തള്ളിയിട്ടുണ്ട്. മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്നാണ് ആവശ്യമുയരുന്നത്. കാട്ടാന, മാൻ, കുരങ്ങ് അടക്കമുള്ള വന്യമൃഗങ്ങൾ മാലിന്യം ഭക്ഷിക്കാനും ഇത് ഇവയുടെ ജീവന് തന്നെ ഭീഷണിയാകാനും കാരണമാകും.