മഴയിൽ ചോർന്ന് പുത്തുമലയിലെ സർക്കാർ വീടുകൾ
Wednesday, August 21, 2024 5:57 AM IST
പുത്തുമല: 2019 നാടിനെ നടുക്കിയ പുത്തുമല ഉരുൾദുരന്തത്തിൽ കിടപ്പാടം നഷ്ടപ്പെട്ടവർക്കായി സർക്കാരിന്‍റെ മേൽനോട്ടത്തിൽ നിർമിച്ചുനൽകിയ വീടുകൾ ചോർന്നൊലിക്കുന്നു. ഓട് പാകിയ വീടുകൾക്ക് മേൽ നിലവിൽ പ്ലാസ്റ്റിക് കവർ വലിച്ചിട്ടാണ് ദുരിതബാധിതർ കഴിയുന്നത്.

ലൈഫ് മിഷൻ പദ്ധതി പ്ലാനിൽ നിർമിച്ച വീടുകൾക്കാണ് ഈ ദുർഗതി. പുത്തുമല ദുരന്തത്തിന് പിന്നാലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോടികളാണ് എത്തിയത്. എന്നാൽ പൂത്തകൊല്ലി എസ്റ്റേറ്റിൽ സ്വകാര്യ കന്പനി സൗജന്യമായി നൽകിയ ഏഴ് ഏക്കർ ഭൂമിയിയിൽ വ്യക്തികളും സംഘടനകളുമാണ് വീടുകൾ വച്ച് നൽകിയത്.

സർക്കാർ ലൈഫ്മിഷൻ പദ്ധതിയിൽ ഒരു വീടിന് നാല് ലക്ഷം രൂപയാണ് നൽകിയത്. ബാക്കി തുക സ്പോണ്‍സർമാർ കണ്ടെത്തിയാണ് വീട് നിർമാണം പൂർത്തിയാക്കിയത്. സർക്കാർ നിശ്ചയിച്ച പ്ലാനിലും വിസ്തൃതിയിലുമാണ് നിർമാണം നടന്നത്. ആ വീടുകളാണ് ഇപ്പോൾ ചോർന്നൊലിക്കുന്നത്. ഒരു വീടിന് ഏഴ് സെന്‍റ് സ്ഥലമാണ് നിശ്ചയിക്കപ്പെട്ടത്.

വീടുകൾ കൂടാതെ അങ്കണവാടി, കളിസ്ഥലം, ആരോഗ്യ കേന്ദ്രം തുടങ്ങി വിവിധ പദ്ധതികൾ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇന്നുവരെ ഇതൊന്നും നടപ്പാക്കിയിട്ടില്ല. വീട് നഷ്ടപ്പെട്ടവരെ പുനരധിവാസ പട്ടികയിൽ ഉൾപ്പെടുത്തിയെങ്കിലും കൃഷി ഭൂമി ഉരുളെടുത്തർക്ക് നഷ്ടപരിഹാരം പോലും ലഭിച്ചില്ല.

പത്തോളം കുടുംബങ്ങളാണ് ഇത്തരത്തിൽ സ്വന്തമായി ഒരു ഇടം പോലും ഇല്ലാതെ അഞ്ച് വർഷമായി വാടക വീടുകളിൽ കഴിയുന്നത്.

ദുരന്തം നടന്ന അഞ്ചുവർഷം പിന്നിടുന്പോൾ ഇപ്പോഴും ഇവർ പട്ടികയ്ക്ക് പുറത്താണ്. പുത്തുമലയിലെ എസ്റ്റേറ്റ് പാടികളിലും വാടക വീടുകളിലുമാണ് ഇവർ ഇപ്പോൾ താമസിക്കുന്നത്. സർക്കാരിന്‍റെ സഹായം കൂടി ലഭിക്കാതെ വന്നതോടെ കഴിഞ്ഞ അഞ്ചുവർഷമായി ഇവരുടെ ജീവിതം ദുരിത പൂർണമാണ്. നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് അധികൃതരുടെ മുന്പിൽ കയറിയിറങ്ങിയെങ്കിലും യാതൊരു ഫലവുമുണ്ടായില്ല.