ഗോത്രബന്ധു വിജ്ഞാപനം നിർത്തിവച്ചതിൽ പ്രതിഷേധം
Wednesday, August 21, 2024 5:54 AM IST
സുൽത്താൻ ബത്തേരി: വയനാട് ജില്ലയിലെ അടിയ, പണിയ, കാട്ടുനായ്ക്ക, ഊരാളി എന്നീ വിഭാഗങ്ങളുടെ ഭാഷ പ്രശ്നം പരിഹരിച്ച് വിദ്യാലയം സൗഹാർദപരമാക്കി കൊഴിഞ്ഞുപോക്ക് തടയുന്നതിനായി എയ്ഡഡ് /ഗവണ്‍മെന്‍റ് സ്കൂളുകളിൽ പ്രൈമറി വിഭാഗത്തിലായി പട്ടികവർഗ വികസന വകുപ്പ് മുഖേന ഗോത്രബന്ധു അധ്യാപകരെ 2017ൽ നിയമിക്കുകയുണ്ടായി.

ശേഷം 2019-2020ൽ വൈത്തിരി, മാനന്തവാടി താലൂക്കുകളിൽ ഗോത്രബന്ധു നിയമനത്തിനായി വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഈ മാസം ഏഴിനും പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ തന്നെ ഈ വിജ്ഞാപനം വകുപ്പ് പിൻവലിച്ചു.

വിജ്ഞാപനം വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ പ്രചരിച്ചതുമൂലം നൂറുകണക്കിന് ഉദ്യോഗാർഥികൾ ട്രൈബൽ വകുപ്പിന്‍റെ വിവിധ താലൂക്ക് ഓഫീസുകളിൽ അപേക്ഷ ഫോമിനായി കയറിയിറങ്ങുകയാണ്.അപേക്ഷാഫോമിനായി ചെല്ലുന്ന ഉദ്യോഗാർഥികൾക്ക് വളരെ മോശപ്പെട്ട അനുഭവമാണ് ഡിപ്പാർട്ട്മെന്‍റിൽ നിന്നും ലഭിക്കുന്നത്.

വയനാട് ജില്ലയിലെ സർക്കാർ / എയ്ഡഡ് സ്കൂളുകളിൽ 240 ഓളം ആദിവാസി അധ്യാപകരാണ് ഗോത്ര ബന്ധു പ്രോജക്ടിന്‍റെ ഭാഗമായി ജോലി ചെയ്യുന്നത്. എന്നാൽ അന്നത്തെ വിജ്ഞാപനത്തിൽ പറയും പ്രകാരം ടിടിസി /ഡിഎൽഎഡ് കോഴ്സ് പൂർത്തീകരിച്ച അടിയ, പണിയ, കാട്ടുനായ്ക്ക, ഊരാളി എന്നീ വിഭാഗക്കാരുടെ അഭാവത്തിൽ ഈ കോഴ്സ് പൂർത്തീകരിക്കാത്തവരെയും പ്രൈമറി തലത്തിൽ അധ്യാപനം നടത്താൻ യോഗ്യതയില്ലാത്ത മേൽ പറഞ്ഞ സമുദായങ്ങളിൽ ഉൾപെടാത്തവരുമായ ആളുകൾ ഈ തസ്തികയിൽ ജോലി ചെയ്യുന്നുണ്ട്.

ഇവരെ സംരക്ഷിക്കാൻ വേണ്ടിയാണ് ഐടിഡിപി ഓഫീസ് വിജ്ഞാപനം പിൻവലിച്ചെതെന്നാണ് ഉദ്യോഗാർഥികൾ ആരോപിക്കുന്നത്. പ്രൈമറി ക്ലാസുകളിൽ മാത്രമാണ് ഇത്തരം അധ്യാപകരെ നിയമിച്ചിട്ടുള്ളത്. എന്നാൽ തസ്തികകൊണ്ട് പ്രൈമറി തലങ്ങളിലെ കൊഴിഞ്ഞുപോക്ക് തടയാനുമായിട്ടില്ല.

നിലവിൽ അടിയ, പണിയ, കാട്ടുനായ്ക്ക, ഊരാളി വിഭാഗത്തിലെ യോഗ്യതയുള്ള അധ്യാപകരെ നിലനിർത്തി ബാക്കി വരുന്ന ഒഴിവുകളിലേക്ക് പുതിയ വിജ്ഞാപനം പുറപ്പെടുവിച്ച് യോഗ്യരായ അടിയ, പണിയ, കാട്ടുനായ്ക്ക, ഊരാളി, വെട്ടു കുറുമ വിഭാഗക്കാരെ പരിഗണിച്ച് അവരുടെ അഭാവത്തിൽ മറ്റുള്ള സമുദായക്കാരെയും പരിഗണിക്കണം.

ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗത്തിലേക്കും ഈ തസ്തികയിൽ നിയമനം നടത്തുന്നതിനുള്ള നടപടി സ്വീകരിക്കണം. ഇതുമായി ബന്ധപ്പെട്ട് കളക്ടർ, ഐടിപി പ്രോജക്ട് ഓഫീസർ, മാനന്തവാടി, ബത്തേരി ട്രെെബൽ ഡെവലപ്മെന്‍റ് ഓഫീസർമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എന്നിവർക്ക് ഉദ്യോഗാർഥികൾ പരാതി നൽകി.