ഉരുള്‍പൊട്ടല്‍ ദുരന്തം : മുണ്ടക്കൈ: പ്രാഥമിക പഠനറിപ്പോർട്ടുമായി പീപ്പിൾസ് ഫൗണ്ടേഷൻ
Wednesday, August 21, 2024 5:54 AM IST
മുണ്ടക്കൈ: പ്രാഥമിക പഠനറിപ്പോർട്ടുമായി പീപ്പിൾസ് ഫൗണ്ടേഷൻ

കൽപ്പറ്റ: മുണ്ടക്കൈ ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട പ്രാഥമിക പഠനറിപ്പോർട്ടുമായി സന്നദ്ധസംഘടനയായ പീപ്പിൾസ് ഫൗണ്ടേഷൻ. സാറ്റലൈറ്റ് സർവേയിലൂടെ ജിയോമാപ്പിംഗ് നടത്തിയും 339 ദുരിതബാധിതരുമായി നേരിട്ട് സംസാരിച്ചും തയാറാക്കിയ റിപ്പോർട്ട് ഇന്ന് ക്ലൗഡിലൂടെ പുറത്തുവിടുമെന്ന് അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

പുനരധിവാസ പ്രവർത്തനങ്ങൾ നടത്താനുദ്ദേശിക്കുന്നവർക്കും പൊതുജനങ്ങൾക്കും സർക്കാർ സംവിധാനങ്ങൾക്കും ഉപകാരപ്പെടുന്ന തരത്തിൽ ദുരന്തത്തിന്‍റെ തീവ്രതയും നാശനഷ്ടങ്ങളും എളുപ്പത്തിൽ മനസിലാകുന്ന തരത്തിലാണ് സാറ്റലൈറ്റ് സർവേയുള്ളത്.

ദുരന്തപ്രദേശത്ത് പൂർണമായും നശിച്ച വീടുകൾ, വാസയോഗ്യമല്ലാത്ത വീടുകൾ, അവിടങ്ങളിൽ താമസിച്ച ആളുകളുടെ വിവരങ്ങൾ, മരിച്ചവർ തുടങ്ങിയവ ജിയോ മാപ്പിംഗിലൂടെയുള്ള സാറ്റലൈറ്റ് സർവേയിൽ ക്ലിക്ക് ചെയ്താൽ മനസിലാകും. തകർന്ന കെട്ടിടങ്ങൾ, ഉരുൾപൊട്ടൽ വന്ന വഴി തുടങ്ങിയവയും മനസിലാകും.

പുഞ്ചിരിമട്ടത്തിന്‍റെ മുകളിൽ നിന്ന് തുടങ്ങിയ ഉരുൾപൊട്ടൽ മുണ്ടക്കൈയിലേക്ക് 2000 മീറ്റർ താഴേക്ക് കുത്തിയൊലിച്ചാണ് വൻനാശനഷ്ടങ്ങൾ ഉണ്ടായത്. ജൂലൈ 30ന് പുലർച്ചെ 1.45ഓടെയുണ്ടായ ആദ്യ ഉരുൾപൊട്ടലിൽ വീടുകളിലേക്ക് മലയുടെ മേൽതട്ടിൽ നിന്ന് മരത്തടികളും വെള്ളവും മണ്ണുമാണ് കുത്തിയൊലിച്ചത്.

രണ്ടാമത്തെ പൊട്ടലിൽ മേൽതട്ടിന് താഴെയുള്ള ഭാഗത്ത് നിന്ന് കൂറ്റൻപാറക്കെട്ടുകളടക്കം കുത്തിയൊലിച്ചുവന്നതോടെയാണ് മരണവും നാശനഷ്ടങ്ങളും കൂടിയത്. കുതിച്ചെത്തിയ പാറക്കൂട്ടങ്ങളടക്കമുള്ളവയുടെ വേഗത്തിന്‍റെ തീവ്രത സെക്കന്‍റിൽ 190 അടിയായിരുന്നുവെന്നാണ് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ എഫ്ഐആറിലുള്ളത്. ഇത്തരം ദുരന്തങ്ങളിലെ അതിതീവ്രതയേക്കാളും അഞ്ചുമടങ്ങ് അധികമായിരുന്നു ഇത്.

ഇതോടെയാണ് ചൂരൽമലയിൽ കനത്ത നാശമുണ്ടായത്. പുർച്ചെയുണ്ടായ തുടർ ചലനത്തിൽ വൻശബ്ദമുണ്ടായത് ടണ്‍കണക്കിന് പാറക്കൂട്ടങ്ങളടക്കമുള്ളവയുടെ കൂട്ടിയിടിക്കൽ മൂലമാണ്. ദുരന്തത്തിന് മുന്പ് ഇവിടുത്തെ പുഴയുടെ വീതി 80 മുതൽ 100 അടിവരെയായിരുന്നു. എന്നാൽ ദുരന്ത ശേഷം ഇത് 300 അടിവരെയായി. മലവെള്ളം കുത്തിയൊലിച്ച് ഒടുവിൽ ചെക്ക്ഡാം മേഖലയിൽ എത്തിയപ്പോൾ ശക്തി കുറഞ്ഞു.

ഇവിടെ പുഴയുടെ വീതി 130 അടിയായി കുറയുകയും ചെയ്തു.മുണ്ടക്കൈ, ചൂരൽമല, അട്ടമല വാർഡുകളിലെ വീടുകൾ, കുടുംബങ്ങൾ, കടകൾ, കെട്ടിടങ്ങൾ, ആരാധനാലയങ്ങൾ, പൊതുസ്ഥാപനങ്ങൾ തുടങ്ങിയവയുടെ നഷ്ടങ്ങളുടെ കണക്കും റിപ്പോർട്ടിലുണ്ട്. അതിതീവ്രമഴ ഒരേ സ്ഥലത്ത് പെയ്തതാണ് ദുരന്തത്തിനിടയാക്കിയത്. ജനങ്ങളെ ഒഴിപ്പിക്കുന്ന കാര്യത്തിൽ അധികൃതർക്ക് അനാസ്ഥയുണ്ടായോ എന്നത് സംബന്ധിച്ച് തുടർപരിശോധനകളിലേ വ്യക്തമാകൂ. പ്രാഥമിക റിപ്പോർട്ടാണ് നിലവിൽ തയാറായതെന്നും തുടർപഠനങ്ങൾ നടക്കുകയാണെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.

പഠനസംഘത്തിലുണ്ടായിരുന്ന ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിലെ ഡിസാസ്റ്റർ സ്റ്റഡീസ് വിഭാഗം അസി. പ്രഫസർ ഡോ.എസ്. മുഹമ്മദ് ഇർഷാദ്, ബയോഡൈവേഴ്സിറ്റി കണ്‍സൾട്ടന്‍റ് ഡോ. സുരേഷ്, പീപ്പിൾസ് ഫൗണ്ടേഷൻ പ്രോജക്ട് ഡയറക്ടർ ഡോ.വി.എം. നിഷാദ്, എക്സിക്യുട്ടീവ് ഡയറക്ടർ ഷമീൽ സജ്ജാദ്, ജില്ലാകോർഡിനേറ്റർ സി.കെ. സമീർ, കെ.എം. ആബിദലി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

കാറ്ററേഴ്സ് അസോസിയേഷന്‍ 1,28,800 പേര്‍ക്ക് ഭക്ഷണം നല്‍കി

കല്‍പ്പറ്റ: പുഞ്ചിരിമട്ടം ഉരുള്‍പൊട്ടലിനെത്തടുര്‍ന്ന് ഓള്‍ കേരള കാറ്ററേഴ്സ് അസോസിയേഷന്‍ നടത്തുന്നത് പ്രശംസനീയ പ്രവര്‍ത്തനം. ദുരന്ത ബാധിതര്‍ക്കും രക്ഷാസന്നദ്ധ പ്രവര്‍ത്തകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഭക്ഷണം ലഭ്യമാക്കിയാണ് അസോസിയേഷന്‍ സേവനത്തില്‍ സജീവമായത്.

ജൂലൈ 30നും ഓഗസ്റ്റ് 18നും ഇടയില്‍ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ച് 1,28,800 പേര്‍ക്കാണ് ഭക്ഷണം നല്‍കിയത്. ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതുവരെ സേവനം തുടരാനാണ് അസോസിയേഷന്‍ തീരുമാനം. ഭക്ഷണം വയ്ക്കാനും വിളമ്പാനും നേതൃത്വം നല്‍കുന്നതും ദൈനംദിന ചെലവ് വഹിക്കുന്നതും അസോസിയേഷനാണ്.

സംസ്ഥാന പ്രസിഡന്‍റ് പിന്‍സ് ജോര്‍ജ്, ജനറല്‍ സെക്രട്ടറി റോബിന്‍ കെ. പോള്‍, ട്രഷറര്‍ ശ്രീവത്സന്‍, സംസ്ഥാന നേതാക്കളായ ബാദുഷ കടലുണ്ടി, കെ.കെ. കബീര്‍, ഷാഹുല്‍ ഹമീദ്, പ്രേംചന്ദ് വള്ളില്‍, ജില്ലാ നേതാക്കളായ സി.എന്‍. ചന്ദ്രന്‍, കെ.സി. ജയന്‍, വിജു മന്ന, ഖാജ ഹുസൈന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അസോസിയേഷന്‍ പ്രവര്‍ത്തനം.

ടൗണ്‍ഷിപ്പ് പ്രഖ്യാപനവുമായി യുബി ഡെവലപ്പേർസ്

കൽപ്പറ്റ: വയനാട്ടിൽ പുതുതായി ആരംഭിക്കുന്ന പ്രീമിയം വില്ല ടൗണ്‍ഷിപ്പ് പദ്ധതിയുടെ പ്രഖ്യാപനത്തോടൊപ്പം മുണ്ടക്കൈ, ചൂരൽമല പ്രദേശത്ത് ഉരുൾപൊട്ടൽ ദുരന്തത്തിലെ ഇരകൾക്കും ഉരുൾപൊട്ടലിനെ തുടർന്ന് ഉപജീവനം പ്രതിസന്ധി സൃഷ്ടിച്ചവർക്കും ആശ്വാസമാകുന്ന തൊഴിൽ പുനരധിവാസ പദ്ധതികളുമായി യുബി ഡെവലപ്പേർസ് രംഗത്ത്.

ഇന്ന് ഉച്ചക്ക് 12.30നു കൽപ്പറ്റ ഓഷിൻ ഹോട്ടലിൽ വച്ചാണ് പദ്ധതികളുടെ ഔദ്യോഗിക പ്രഖ്യാപനം. വയനാട്ടിലെ ടൂറിസം മേഖലയ്ക്ക് മുതൽ കൂട്ടാകുന്ന ലോകോത്തര ഇവന്‍റുകൾക്ക് വേദിയാകാൻ സൗകര്യമുള്ള അന്തർദേശീയ നിലവാരമുള്ള ടൗണ്‍ഷിപ്പ് പ്രോജക്ട്, നേരിട്ട് ദുരന്തത്തിൽ പ്രയാസമനുഭവിച്ചവർക്കും പരോക്ഷമായി വയനാട്ടിൽ ജോലിയും സ്വയം തൊഴിലും നഷ്ടപ്പെട്ടവരുടെ പുനരധിവാസം, നേരിട്ട് 200 പേർക്ക് തൊഴിൽ ലഭിക്കും. വയനാട്ടിന്‍റെ ഭൂപ്രകൃതിക്കും ആവാസ വ്യവസ്ഥയ്ക്കും ഉതകുന്നതും പരിസ്ഥിതി സൗഹൃദവുമായ നിർമാണ രീതിയിലാണ് പദ്ധതി ഒരുങ്ങുന്നത്.

ഇന്ത്യയിലും മിഡിൽ ഈസ്റ്റിലും വേരുറപ്പിച്ച വയനാട് സ്വദേശികൂടിയ യുവ സംരംഭകൻ ഉബൈസ് സിദ്ദിഖ്, വിദേശത്ത് നിന്നുമുള്ള നിക്ഷേപകർ, യുഎഇ, ഖത്തർ പൗരൻമാരായ സംരംഭകർ, ജന പ്രതിനിധികൾ, സാമൂഹിക, വ്യാവസായിക രംഗത്തെ പ്രമുഖർ ഉൾപ്പെടെ പങ്കെടുക്കും.

കൽപ്പറ്റ: പുഞ്ചിരിമറ്റം സ്വദേശിയായ അബൂബക്കറിന്‍റെ വാഹനം ചൂരൽമല, മുണ്ടകൈ ഉരുൾപൊട്ടലിൽ നഷ്ടപ്പെട്ടിരുന്നു. മാധ്യമ വാർത്തകളിലൂടെ വിവരം അറിഞ്ഞ അൻവർ സാദത്ത് എംഎൽഎ അബൂബക്കറിനെ സഹായിക്കാൻ മുന്നോട്ടു വരികയായിരുന്നു. ആലുവയിലെ ആര്യഭംഗി ഹോണ്ട ഡീലർ എം.ഡി. ജോർജ് ആണ് വണ്ടി സ്പോണ്‍സർ ചെയ്തത്. മേപ്പാടി പഞ്ചായത്ത് ഓഫിസിന് മുന്നിൽ മുച്ചക്രവാഹനം അബൂബക്കറിന് കൈമാറി.

ടി. സിദ്ദിഖ് എംഎൽഎ, മേപ്പാടി യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ ടി. ഹംസ, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് റോയ്, മേപ്പാടി പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ രാജു ഹെജമാടി, മേപ്പാടി പഞ്ചായത്ത് യുഡിഎഫ് കണ്‍വീനർ അഷ്റഫ്, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് രാധാ രാമസ്വാമി എന്നിവർ സന്നിഹിതരായിരുന്നു.

കൽപ്പറ്റ: ഉരുൾപൊട്ടൽ ദുരന്തത്തിൽ നഷ്ടപ്പെട്ട വാഹനങ്ങളുടെ വിവരം മോട്ടോർ വാഹന വകുപ്പ് ശേഖരിക്കുന്നു. പൂർണമായി നഷ്ടപ്പെട്ട വാഹനങ്ങൾ, ഉപയോഗയോഗ്യമല്ലാത്ത വാഹനങ്ങൾ എന്നിവയുടെ വിവരങ്ങളാണ് ശേഖരിക്കുക.

വാഹന രജിസ്ട്രേഷൻ നന്പർ, ഉടമസ്ഥന്‍റെ പേര്, മറ്റു വിവരങ്ങൾ അറിയുന്നവർ കൽപ്പറ്റ റീജണൽ ട്രാൻസ്പോർട്ട് ഓഫീസിൽ നേരിട്ടോ, തപാൽ, ഫോൺ, ഇ മെയിൽ മുഖേനയോ അറിയിക്കണമെന്ന് ആർടിഒ അറിയിച്ചു. ഫോണ്‍: 9188961929, 04936 202607. ഇ മെയിൽ

അഞ്ച് സെന്‍റ് ഭൂമി സൗജന്യമായി നൽകി ഷാജിയും കുടുംബവും

പുൽപ്പള്ളി: ഉരുൾദുരന്തത്തിൽപ്പെട്ട് എല്ലാംനഷ്ടമായവർക്ക് സ്വന്തം ഭൂമിയുടെ ഒരു ഭാഗം പകുത്തുനൽകി ഷാജിയും കുടുംബവും. ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി മുള്ളൻകൊല്ലി പഞ്ചായത്തിലെ വെട്ടിക്കക്കവലയിലുള്ള അഞ്ച് സെന്‍റ് ഭൂമിയാണ് സൗജന്യമായി കോയിക്കൽ ഷാജി വിട്ട് നൽകിയത്.

ഇൻഡസ്ട്രിയൽ തൊഴിലാളിയാണ് ഷാജി. ഉരുൾ ദുരന്തത്തിൽ കിടപ്പാടം നഷ്ടപ്പെട്ടവർക്ക് വീട് നിർമിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഭൂമി വിട്ട് നൽകുന്നതെന്ന് ഷാജിയും കുടുംബവും പറഞ്ഞു. ഷാജിയുടെ മാതൃക പ്രവർത്തനത്തെ അഭിനന്ദിച്ച് കർഷക രക്ഷാസമിതിയുടെ നേതൃത്യത്തിൽ ജില്ലാ പഞ്ചായത്തംഗം ബീന ജോസ്, സുനിൽ പാലമറ്റം, ജോണി പനച്ചിക്കൽ, എന്നിവർ ഷാജിയെ വിട്ടിലെത്തി അഭിനന്ദിച്ചു.