നേന്ത്രക്കായക്ക് വിലയുണ്ട്, ഉത്പാദകനു ഗുണമില്ല
Tuesday, August 20, 2024 4:18 AM IST
സുല്‍ത്താന്‍ ബത്തേരി: നേന്ത്രക്കായയ്ക്ക് മെച്ചപ്പെട്ട വിലയുണ്ടെങ്കിലും ഗുണം ലഭിക്കാതെ ഉത്പാദകർ. കാലാവസ്ഥയിലെ പിഴവുമൂലം സംഭവിച്ച ഉത്പാദനത്തകര്‍ച്ചയാണ് കര്‍ഷകര്‍ക്ക് ദോഷമായത്.

നേന്ത്രക്കായ ക്വിന്‍റലിന് 5,000 രൂപയാണ് ഇന്നലെ വില. പക്ഷേ, ഇത് കര്‍ഷകര്‍ക്ക് നേട്ടമാകുന്നില്ല. വിപണിയില്‍ എത്തിക്കാന്‍ കര്‍ഷരില്‍ പലരുടെയും പക്കല്‍ നേന്ത്രക്കുലയില്ല.

ഓണം വിപണി മുന്നില്‍ക്കണ്ട് കര്‍ഷകര്‍ ഇറക്കിയ വാഴക്കൃഷി വന്‍തോതില്‍ വരള്‍ച്ചയിലും തുടര്‍ന്നുണ്ടായ വേനല്‍മഴയിലും കാലവര്‍ഷത്തിലും നശിച്ചു. ഇത് ഉത്പാദനത്തെ കാര്യമായി ബാധിച്ചു. ചെറുകുലകള്‍ക്കും വിപണിയില്‍ നിലവില്‍ ഉയര്‍ന്ന വിലയുണ്ട്. ഞാലിപ്പൂവന്‍ കിലോഗ്രാമിന് 100 രൂപയാണ് വില. ഓണത്തിന് ആഴ്ചകള്‍ മാത്രം ശേഷിക്കേ എല്ലാ ഇനം കുലകളുടെയും വില ഇനിയും വര്‍ധിക്കുമെന്നാണ് കര്‍ഷകരുടെ അനുമാനം.