വന്യജീവിശല്യത്തിനിടയിലും നെൽകൃഷി ഇറക്കി ഗോത്ര കർഷകർ
Tuesday, August 20, 2024 4:17 AM IST
സുൽത്താൻ ബത്തേരി: രൂക്ഷമായ വന്യമൃഗശല്യത്തിനിടയിലും പ്രതീക്ഷയോടെ കൃഷിയിറക്കി നൂൽപ്പുഴ പഞ്ചായത്തിലെ ഊരംകുന്ന്, കാടൻകൊല്ലി പ്രദേശങ്ങളിലെ ഗോത്ര കുടുംബങ്ങൾ. കുറുമ വിഭാഗത്തിലെ ഇരുപത്തിരണ്ടോളം ഗോത്രകുടുംബങ്ങളാണ് 46 ഏക്കറോളം സ്ഥലത്ത് മുടങ്ങാതെ ഈ വർഷവും നെൽക്കൃഷിയിറക്കിയത്.

പ്രതിസന്ധികൾ പലതുണ്ടെങ്കിലും കൃഷി ഉപേക്ഷിക്കാൻ ഇവർ തയാറല്ല. പൂർവികർ തുടങ്ങിെച്ച ശീലമായതിനാൽ കൃഷി മുടക്കാൻ മനസു വരുന്നില്ലെന്നും അതുകൊണ്ട് ലാഭവും നഷ്ടവുമൊന്നും നോക്കാറില്ലെന്നുമാണ് ഇവർ പറയുന്നത്.

ജലദൗർലഭ്യമുള്ളതിനാൽ നഞ്ചക്കൃഷി മാത്രമാണ് ചെയ്യുന്നത്. ഊരൻകുന്ന് ഭാഗത്തെ 12 കൃഷിക്കാർ ചേർന്ന് 40,000 രൂപ മുടക്കി ഫെൻസിംഗ് സംവിധാനം ഏർപ്പെടുത്തി. എങ്കിലും വന്യമൃഗശല്യം പരിഹരിക്കാൻ കൃഷിക്കാർ സ്വയം പണം മുടക്കേണ്ടി വരുന്നത് നിരാശാജനകമാണെന്നും പ്രശ്നപരിഹാരത്തിന് സർക്കാർ തലത്തിൽ ഇടപെടലുകൾ വേണമെന്നാണ് ഊരംകുന്ന് ഭാഗത്തെ കർഷകനായ രാമകൃഷ്ണൻ പറയുന്നത്.

വന്യമൃഗശല്യത്തെ അതിജീവിക്കാൻ ഫെൻസിംഗ് സംവിധാനംകൂടി വേണമെന്നാണ് ഇവരുടെ ആവശ്യം. പന്ത്രണ്ടാം വാർഡിലുൾപ്പെടുന്ന കോട്ടൂർ, കായപ്പുര അടയ്ക്കാമാങ്ങ പ്രദേശങ്ങളിലെ അറുപതിലേറെ ഗോത്ര കർഷകരും വന്യമൃഗശല്യം മൂലം പ്രതിസന്ധിയനുഭവിക്കുന്നുണ്ട്. ഓടക്കൊല്ലി ഭാഗത്ത് എട്ടേക്കറോളം ഭാഗത്ത് കാട്ടുനായ്ക്ക വിഭാഗത്തിലെ കർഷകരും കൃഷിയിറക്കുന്നുണ്ട്. വല്ലത്തൂർ, ചെറുവയൽ ഭാഗത്ത് പതിനെട്ട് ഏക്കറോളം നെൽവയലുണ്ട്.

എന്നാൽ ഈ ഭാഗങ്ങളിലെല്ലാം വന്യമൃഗശല്യം കർഷകരെ വലിയ പ്രതിസന്ധിയിലാക്കുന്നുണ്ട്. തോട്ടാമൂല വനമേഖലയിൽ നിന്നാണ് പ്രദേശത്തെ കൃഷിയിടങ്ങളിൽ വന്യമൃഗങ്ങളെത്തുന്നത്. കണ്ണങ്കോട് പാടശേഖരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വന്യമൃഗശല്യം രൂക്ഷമായെന്നും ഇത് പരിഹരിക്കാൻ പ്രത്യേക പാക്കേജ് വേണമെന്നും കണ്ണങ്കോട് പാടശേഖര സമിതി പ്രസിഡന്‍റ് കെ.എ. ചന്തു പറഞ്ഞു.