"പേര്യ-നിടുംപൊയിൽ ചുരം റോഡ് യുദ്ധകാലാടിസ്ഥാനത്തിൽ പുനർനിർമിക്കണം’
Monday, August 19, 2024 5:28 AM IST
മാനന്തവാടി: പേര്യ-നിടുംപൊയിൽ ചുരം റോഡ് അടിയന്തരമായി പുനർനിർമിച്ച് യാത്രാക്ലേശം പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് തവിഞ്ഞാൽ പഞ്ചായത്ത് പ്രസിഡന്‍റ് എത്സി ജോയി ആവശ്യപ്പെട്ടു. ചുരം റോഡിൽ നെടുകെ വിള്ളൽ രൂപപ്പെട്ട് വാഹന ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.

കണ്ണൂർ, കാസർഗോഡ് ജില്ലകളിലേക്കും കണ്ണൂർ എയർപോർട്ടിലേക്കും റെയിൽവേ സ്റ്റേഷനിലേക്കും എത്തിച്ചേരുന്നതിനുള്ള ഏക പാതയായ ചുരം റോഡ് തകർന്നതിനാൽ ജനങ്ങൾ വളരെയേറെ ക്ലേശം അനുഭവിക്കുകയാണ്.

പേര്യയിലേക്ക് മാനന്തവാടിയിൽനിന്നും മറ്റ് പ്രദേശങ്ങളിൽനിന്നും വാഹന ഗതാഗതം ഇല്ലാത്തതിനാൽ ജനങ്ങൾ ഒറ്റപ്പെട്ട അവസ്ഥയിലാണ്. കിലോമീറ്ററുകൾ ചുറ്റി പാൽചുരം വഴി പോകേണ്ടതിനാൽ വലിയ സാന്പത്തിക നഷ്ടമാണ് സാധരണക്കാർക്ക് നേരിടേണ്ടി വരുന്നതെന്നും എത്സി ജോയ് പറഞ്ഞു.