മക്കിമല ആശ്രമം സ്കൂൾ കെട്ടിട സമുച്ചയ നിർമാണം പുനരാരംഭിക്കാൻ നടപടിയില്ല
Monday, August 19, 2024 5:28 AM IST
മാനന്തവാടി: തവിഞ്ഞാൽ പഞ്ചായത്തിലെ മക്കിമല ആശ്രമം സ്കൂൾ കെട്ടിട സമുച്ചയ നിർമാണം പുനരാരംഭിക്കാൻ നടപടിയില്ല. പ്രവൃത്തി പൂർത്തിയാകാത്ത കെട്ടിടങ്ങൾ സാമൂഹിക വിരുദ്ധർ താവളമാക്കുകയാണ്. നിർമാണ സാമഗ്രികളുടെ മോഷണം ഇവിടെ തുടർക്കഥയാണ്. 2013ൽ ആരംഭിച്ചതാണ് ആശ്രമം സ്കൂൾ കെട്ടിട സമുച്ചയ നിർമാണം. 19.21 കോടി രൂപയാണ് പ്രവൃത്തിക്ക് അനുവദിച്ചത്.

ഒന്നു മുതൽ 10 വരെ ക്ലാസുകളിലെ പട്ടികവർഗ വിദ്യാർഥികൾക്ക് താമസിച്ചുപഠിക്കുന്നതിന് സൗകര്യം ഒരുക്കുന്നതിനാണ് കെട്ടിടങ്ങൾ പണിയാൻ തീരുമാനിച്ചത്. സർക്കാർ ഉടമസ്ഥതയിലുള്ള പ്രിയദർശിനി തേയിലത്തോട്ടത്തിന്‍റെ പത്ത് ഏക്കർ വളപ്പിലാണ് കെട്ടിട സമുച്ചയം. കിറ്റ്കോയാണ് പ്രവൃത്തി ഏറ്റെടുത്തത്. ഈ സ്ഥാപനം സ്വകാര്യ വ്യക്തിക്കു കാരാർ മറിച്ചുനൽകി. കാരാറുകാരൻ വിവിധ കാരണങ്ങൾ പറഞ്ഞ് പ്രവൃത്തി നീട്ടിക്കൊണ്ടുപോയി. ഇതിനകം നിരവധി പേർക്ക് കരാർ മാറി മാറി നൽകി.

ഇപ്പോൾ ഏഴാമത്തെ കരാറുകാരനാണ് നിർമാണം നടത്തുന്നത്. കട്ടിള, കന്പി, മെറ്റൽ, ടൈൽസ് ഉൾപ്പെടെ സാമഗ്രികളാണ് ഇവിടെനിന്നു ഇതിനകം മോഷണം പോയത്. കെട്ടിടങ്ങളുടെ പ്രവൃത്തി പൂർത്തിയാക്കുന്നതിന് പട്ടികജാതി-വർഗ മന്ത്രി ഒ.ആർ. കേളു ഇടപെടണമെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പാറയ്ക്കൽ ജോസ് ആവശ്യപ്പെട്ടു.