പിഎസ്‌സി പരീക്ഷകൾക്ക് ഓണ്‍ലൈൻ കണ്‍ഫർമേഷൻ: 25 വരെ സമയം അനുവദിക്കണമെന്ന് ടി. സിദ്ദിഖ് എംഎൽഎ
Monday, August 19, 2024 5:20 AM IST
കൽപ്പറ്റ: വൈത്തിരി താലൂക്കിലെ ഉദ്യോഗാർഥികൾക്ക് പിഎസ്‌സി പരീക്ഷകൾക്ക് ഓണ്‍ലൈൻ കണ്‍ഫർമേഷൻ സമർപ്പിക്കുന്നതിന് ഈ മാസം 25 വരെ സമയം അനുവദിക്കുന്നതിന് ടി. സിദ്ദിഖ് എംഎൽഎ മുഖ്യമന്ത്രി പിണറായി വിജയൻ, കെപിഎസ്‌സി സെക്രട്ടറി എന്നിവർക്ക് കത്ത് നൽകി.

പുഞ്ചിരിമട്ടം ഉരുൾപൊട്ടലിൽ നിരവധി വിദ്യാർഥികൾക്ക് പഠന സാമഗ്രികളും ഉദ്യോഗാർഥികൾക്ക് സർട്ടിഫിക്കറ്റും രജിസ്ട്രേഷൻ പാസ്വേഡും മൊബൈൽ ഫോണും നഷ്ടപ്പെട്ടു. പരിഹാരമാർഗങ്ങൾ തേടാൻ കഴിയാതെ തളർന്നിരിക്കുന്ന അവരുടെ അവസ്ഥ വാക്കുകൾകൊണ്ട് വിവരിക്കാൻ കഴിയുന്നതിന് അപ്പുറമാണ്.

ഉരുൾപൊട്ടലിനു മുൻപ് സമീപ സ്ഥലങ്ങളിൽനിന്നു ചൂരൽമല, മുണ്ടക്കൈ എന്നിവിടങ്ങളിൽ എത്തിയവരിൽ ചിലർക്കും മൊബൈൽ ഫോണ്‍ ഉൾപ്പെടെ ഉപകരണങ്ങൾ നഷ്ടമായി. സുസ്ഥിര ഭാവിക്ക് ഏവരും സ്വപ്നം കാണുന്നതാണ് പിഎസ്‌സി മുഖേനയുള്ള ജോലി.

പ്രകൃതിദുരന്തം ഏൽപിച്ച മാനസികാഘാതത്തിൽ പതറി നിൽക്കുന്ന ഉദ്യോഗാർഥികൾക്ക് പിഎസ്‌സി പരീക്ഷകൾ എഴുതുന്നതിന് ഓണ്‍ലൈൻ കണ്‍ഫർമേഷൻ നൽകാൻ കഴിയാതായിട്ടുണ്ട്. ഇവർക്ക് പരീക്ഷ എഴുതാനുള്ള അവസരം നഷ്ടമായിരിക്കയാണ്. ഒക്ടോബർ അഞ്ചിനു നടക്കുന്ന എൽഡിസി പരീക്ഷയുടെ കണ്‍ഫർമേഷൻ നൽകേണ്ട അവസാന തീയതി സെപ്റ്റംബർ എട്ട് ആയിരുന്നു.

മൊബൈൽ ഫോണ്‍, സർട്ടിഫിക്കറ്റുകൾ എന്നിവ വീണ്ടെടുക്കയോ ഡൂപ്ലിക്കറ്റ് സംഘടിപ്പിക്കുകയോ ചെയ്താലേ തുടർന്നുള്ള കാര്യങ്ങൾ ചെയ്യാനാകൂ. ഉദ്യോഗാർഥികളിൽ പലരും എല്ലാം നഷ്ടപ്പെട്ട് ബന്ധുവീടുകളിലും ക്യാന്പുകളിലും പരിക്കുപറ്റിയവരെ പരിചരിക്കാൻ ദിവസങ്ങളോളം ആശുപത്രിയിലുമായിരുന്നു.

സമീപ പ്രദേശത്തെ വലിയൊരു വിഭാഗം മറ്റെല്ലാ ആവശ്യങ്ങളും മാറ്റിനിർത്തി തെരച്ചിൽ-ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടുണ്ട്. പലർക്കും പരീക്ഷയുടെ കാര്യം ശ്രദ്ധിക്കാൻ കഴിഞ്ഞില്ലെന്നും കത്തിൽ പറയുന്നു.