മെഡിക്കൽ കോളജിൽ ചികിത്സ വൈകിയതിനെ തുടർന്ന് രോഗി മരിച്ചെന്ന് ആക്ഷേപം
Sunday, July 7, 2024 6:40 AM IST
കഴക്കൂട്ടം : മെഡിക്കൽ കോളജിൽ ചികിത്സ വൈകിയതിനെ തുടർന്ന് രോഗി മരിച്ചതായി ആക്ഷേപം. കുളത്തൂർ കിഴക്കുംകര ജി.എസ് നിവാസിൽ സത്യദാസന്‍റെ ഭാര്യാ ഗിരിജ കുമാരി (64) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയാണ് അടുക്കളയിൽ ജോലി ചെയ്യുകയായിരുന്ന ഗിരിജ കുമാരി നെഞ്ചുവേദനയെ കുഴഞ്ഞു വീഴുകയായിരുന്നു.

ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. ഇസിജിയിൽ വേരിയേഷൻ കണ്ടതിനെ തുടർന്ന് ഡോക്ടർ രക്ത പരിശോധനയ്ക്ക് നിർദ്ദേശിച്ചിരുന്നു .

എന്നാൽ സാമ്പിൾ എടുക്കാൻ തുടർച്ചയായി ആവശ്യപ്പെട്ടിട്ടും നേഴ്സുമാർ തയാറായില്ലെന്നാണ് ആരോപണം രാത്രി 8 മണിയോടെ നെഞ്ചുവേദന കൂടുകയും ഗിരിജാകുമാരിയുടെ ആരോഗ്യ സ്ഥിതി മോശമായതോടെ ഡോക്ടർ നിർബന്ധിച്ചതിനെ തുടർന്ന് രാത്രി ഏറെ വൈകി രക്ത പരിശോധനയ്ക്ക് സാമ്പിൾ എടുത്തത്.

വെള്ളിയാഴ്ച പുലർച്ചെ നാലു മണിയോടെ ചികിത്സയിലായിരുന്ന ഗിരിജാകുമാരി മരണപ്പെടുകയുമായിരുന്നു.

മകൻ സൈജു അമ്മയുടെ മരണത്തിനു കാരണം ചികിത്സ വൈകിപ്പിച്ചെതെന്ന് കാട്ടി സാമൂഹ്യ മാധ്യമങ്ങളിൽ വീഡിയോ പോസ്റ്റ്‌ ഇട്ടു . എന്നാൽ മെഡിക്കൽ കോളജ് അധികൃതർക്കോ പോലീസിനോ പരാതി നൽകിയിട്ടില്ല.

പരേതനായ ലൈജു.സ്തുതി എന്നിവരാണ് ഗിരിജ കുമാരിയുടെ മറ്റു മക്കൾ, മരുമക്കൾ: സനിൽ,രജിത