കീരിക്കാടന്‍ ജോസിനെ അനശ്വരനാക്കിയ നടന്‍
Friday, October 4, 2024 5:27 AM IST
റിച്ചാര്‍ഡ് ജോസഫ്

തിരുവനന്തപുരം: മോഹന്‍ലാല്‍ നായകനായ കിരീടം എന്ന ചിത്രത്തിലെ കീരിക്കാടന്‍ ജോസ് എന്ന വില്ലന്‍ വേഷത്തിലൂടെ പ്രേക്ഷക പ്രീതി നേടിയ നടനാണ് ഇന്നലെ അന്തരിച്ച മോഹന്‍രാജ്. മോഹന്‍ലാലിന്‍റെ പ്രിയപ്പെട്ട വില്ലനായിരുന്നു അദ്ദേഹം. ഇതിലൂടെ മലയാള സിനിമയിലെ വില്ലന്‍ വേഷങ്ങള്‍ക്കു പുതിയ മാനങ്ങള്‍ നല്‍കുകയായിരുന്നു അദ്ദേഹം.

അസിസ്റ്റന്‍റ് എന്‍ഫോഴ്‌സ്‌മെന്‍റ് ഓഫീസറായി മോഹന്‍രാജ് ജോലി ചെയ്യുമ്പോഴാണ് കിരീടം റിലീസ് ചെയ്യുന്നത്. പിന്നീട് കീരിക്കാടന്‍ ജോസ് എന്ന പേരില്‍ അദ്ദേഹം അറിയപ്പെടാന്‍ തുടങ്ങി. കീരിക്കാടന്‍ ജോസിന്‍റെ ജനപ്രീതി അദ്ദേഹത്തെ തെലുങ്ക്, തമിഴ് സിനിമകളുടെയും ഭാഗമാക്കി. ഒന്‍പത് തമിഴ് സിനികളില്‍ അഭിനയിച്ച അദ്ദേഹം 31 തെലുങ്ക് ചിത്രങ്ങളുടെയും ഭാഗമയി.

കാഞ്ഞിരംകുളം സ്വദേശിയായ മോഹന്‍രാജ് തിരുവനന്തപുരം ഗവണ്‍മെന്‍റ് ആര്‍ട്‌സ് കോളജില്‍ വിദ്യാര്‍ഥായിയാരിക്കേ കായികതാരമായിരുന്നു. പിന്നീട് സൈന്യത്തിലെത്തി. അതിനുശേഷം കസ്റ്റംസിലും പിന്നീട് എന്‍ഫോഴ്‌സ്‌മെന്‍റിലും ഉദ്യോഗസ്ഥനായി. സുഹൃത്തു കൂടിയായ സംവിധായകന്‍ കലാധരനാണ് മോഹന്‍രാജിനെ സിബി മലയിലിനും ലോഹിതദാസിനും പരിചയപ്പടുത്തുന്നത്.

1988-ല്‍ കെ. മധുവിന്‍റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മോഹന്‍ലാലിന്‍റെ മൂന്നാംമുറ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ എത്തിയ മോഹന്‍രാജ് 300 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. നിരവധി സിനിമകളിലാണ് അദ്ദേഹം വില്ലന്‍ വേഷത്തില്‍ തിളങ്ങിയത്.

കിരീടത്തിനു പുറമേ അര്‍ഥം, വ്യൂഹം, രാജവാഴ്ച, മറുപുറം, പുറപ്പാട്, കാസര്‍കോഡ് കാദര്‍ഭായ്, ഉപ്പുകണ്ടം ബ്രദേഴ്‌സ്, ആറാം തമ്പുരാന്‍, വാഴുന്നോര്‍, പത്രം, നരസിംഹം, നരന്‍, മായാവി തുടങ്ങിയ സിനിമകളില്‍ നിര്‍ണായക വേഷങ്ങള്‍ കൈകാര്യം ചെയ്തു.

കഴിഞ്ഞ 15 വര്‍ഷമായി സിനിമയില്‍നിന്നും വിട്ടുനില്‍ക്കുകയായിരുന്നെങ്കിലും രണ്ടു സിനിമകളില്‍ അദ്ദേഹം പ്രത്യക്ഷപ്പെട്ടു. 2015ല്‍ പുറത്തിറങ്ങിയ ചിറകൊടിഞ്ഞ കിനാക്കള്‍, 2022ല്‍ പുറത്തിറങ്ങിയ ഷോറാക്ക് എന്നീ സിനിമകളിലാണ് അദ്ദേഹം ഒടുവില്‍ അഭിനയിച്ചത്.

കേന്ദ്ര സര്‍വീസില്‍ ജോലി ചെയ്യുമ്പോള്‍ സിനിമയില്‍ അഭിനയിക്കാന്‍ സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങണമായിരുന്നു. എന്നാല്‍ അതില്ലാതെയായിരുന്നു മോഹന്‍രാജ് അഭിനിയിച്ചത്. ഇതിന്‍റെ പേരില്‍ അദ്ദേഹത്തെ ജോലിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യുകയും നിയമപോരാട്ടത്തിലൂടെ ജോലി തിരികെ നോടുകയും ചെയ്തിരുന്നു.

സഹപ്രവര്‍ത്തകന്‍റെ വിയോഗത്തില്‍ അനുശോചനം അറിയിച്ചു നിരവധി പേരാണ് രംഗത്തെത്തിയത്. എന്നും മലയാളികളുടെ ഓര്‍മയില്‍ തങ്ങി നില്‍കുന്ന ഒരുപിടി കഥാപാത്രങ്ങള്‍ സമ്മാനിച്ച മോഹന്‍രാജിന്, മലയാള സിനിമയുടെ കീരികാടന്‍ ജോസിന് ആദരാഞ്ജലികള്‍ എന്നാണ് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി കുറിച്ചത്.

മമ്മൂട്ടിയും മോഹന്‍രാജിന് ആദരാഞ്ജലികള്‍ അറിയിച്ചു രംഗത്തെത്തി.