കുളത്തോട്ടുമലയിലെ മാലിന്യ നിക്ഷേപം : മാലിന്യം കുഴിച്ചു മൂടിയ നിലയിൽ; നടപടിക്കൊരുങ്ങി പഞ്ചായത്ത്
Sunday, July 7, 2024 6:29 AM IST
കാട്ടാക്കട : കുളത്തോട്ടുമലയിലെ മാലിന്യം അധിക്യതർ സന്ദർശിച്ചതിനു പിന്നാലെ സ്ഥലമുടമ മാലിന്യം കുഴിച്ചു മൂടി. ഇതോടെ നടപടിക്കൊരുങ്ങുകയാണ് പഞ്ചായത്ത് അധികൃതർ.
സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മാലിന്യ കൂമ്പാരം കണ്ട് രാത്രി മടങ്ങിയ പഞ്ചായത്ത് അധികൃതരും പോലീസും അടുത്ത ദിവസം രാവിലെ നടപടികൾക്ക് എത്തിയപ്പോൾ പറമ്പ് ശൂന്യമായി കിടക്കുന്നതാണ് കണ്ടത്.

മാലിന്യം നീക്കാൻ ഉപയോഗിച്ച വാഹനവും അപ്രത്യക്ഷമായി. പോലീസിന്‍റെ സാന്നിധ്യത്തിൽ മാലിന്യം നിറഞ്ഞ പറമ്പ് സീൽ ചെയ്തിട്ടും രാത്രി ഒരു സംഘമെത്തി ഗേറ്റ് തുറന്ന് മണ്ണുമാന്തി ഉപയോഗിച്ച് മാലിന്യം കുഴിച്ചു മൂടുകയായിരുന്നു.

സംഭവത്തെ കുറിച്ച് അന്വേഷിക്കണമെന്നും വാഹനം പിടിച്ചെടുത്ത് നിയമ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കാട്ടാക്കട പഞ്ചായത്ത് സെക്രട്ടറി പോലീസിനു കത്ത് നൽകി.

കുളത്തോട്ടുമല വാട്ടർ ടാങ്കിനു സമീപം ആളൊഴിഞ്ഞ പറമ്പിലാണ് മാലിന്യം കുന്നുകൂടിയത്. രാത്രി നഗരത്തിൽ നിന്നും ജൈവഅജൈവ മാലിന്യം ഇവിടെ എത്തിക്കും. പ്ലാസ്റ്റിക് വേർതിരിച്ച് കത്തിക്കും. ഇത് പതിവായതോടെ സമീപവാസികൾ പരാതി നൽകുകയായിരുന്നു. ഇവിടെ ഉണ്ടായിരുന്ന രണ്ടു പോരെ പേരെ കസ്റ്റഡിയിലെടുത്തിരുന്നു.