അജൻഡയിൽ ഇല്ലാത്ത പ്രമേയം വായിച്ച് സ്പീക്കർ; ഏറ്റുമുട്ടി തുടക്കം
അജൻഡയിൽ ഇല്ലാത്ത  പ്രമേയം വായിച്ച് സ്പീക്കർ; ഏറ്റുമുട്ടി തുടക്കം
Thursday, June 27, 2024 2:58 AM IST
ജോർജ് കള്ളിവയലിൽ

ന്യൂഡൽഹി: സ്പീക്കർ തെരഞ്ഞെടുപ്പിനുശേഷം നടന്ന പതിനെട്ടാം ലോക്സഭയുടെ ആദ്യസമ്മേളനം ബഹളമയം. അജൻഡയിൽ ഇല്ലാത്ത, അടിയന്തരാവസ്ഥയെ അപലപിക്കുന്ന പ്രമേയം വായിച്ച സ്പീക്കർ ഓം ബിർലയുടെ അസാധാരണ നടപടിക്കെതിരേ ലോക്സഭയിൽ വൻ പ്രതിഷേധമാണുയർന്നത്.

ഇന്ദിരാഗാന്ധിയെ പേരെടുത്തു വിമർശിച്ച പ്രസ്താവനയ്ക്കെതിരേ കോണ്‍ഗ്രസ് എംപിമാരുടെ നേതൃത്വത്തിൽ സഭയുടെ മുൻനിരയിലെത്തി പ്രതിഷേധിച്ചെങ്കിലും സമാജ്‌വാദി പാർട്ടി, തൃണമൂൽ കോണ്‍ഗ്രസ്, ഇടതു പാർട്ടികൾ എന്നിവയടക്കം ഇതര പ്രതിപക്ഷ എംപിമാർ വിട്ടുനിന്നതു ശ്രദ്ധേയമായി.

ചരിത്രത്തിലെ കറുത്ത അധ്യായമായ അടിയന്തരാവസ്ഥയിലൂടെ ഇന്ദിരാഗാന്ധി ഇന്ത്യയിൽ സ്വേച്ഛാധിപത്യം അടിച്ചേൽപ്പിച്ചുവെന്ന് സ്പീക്കർ പറഞ്ഞു.

“1975ലെ, അടിയന്തരാവസ്ഥ ഏർപ്പെടുത്താനുള്ള തീരുമാനത്തെ ഈ സഭ ശക്തമായി അപലപിക്കുന്നു. ഇതോടൊപ്പം, അടിയന്തരാവസ്ഥയെ എതിർക്കുകയും പോരാടുകയും ഇന്ത്യയുടെ ജനാധിപത്യം സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം നിറവേറ്റുകയും ചെയ്ത എല്ലാവരുടെയും നിശ്ചയദാർഢ്യത്തെ ഞങ്ങൾ അഭിനന്ദിക്കുന്നു. ജൂണ്‍ 25, 1975- എക്കാലവും ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത അധ്യായമായി അറിയപ്പെടുന്നു’’- സ്പീക്കർ പറഞ്ഞു.

അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഈ ദിവസം രാജ്യത്ത് അടിയന്തരാവസ്ഥ ഏർപ്പെടുത്തുകയും ബാബാ സാഹിബ് അംബേദ്കർ നിർമിച്ച ഭരണഘടനയെ ആക്രമിക്കുകയും ചെയ്തു. ലോകമെന്പാടും ജനാധിപത്യത്തിന്‍റെ മാതാവായി ഇന്ത്യ അറിയപ്പെടുന്നു.

ജനാധിപത്യ മൂല്യങ്ങളെയും സംവാദങ്ങളെയും രാജ്യം എല്ലായ്പോഴും പിന്തുണച്ചിട്ടുണ്ട്. ജനാധിപത്യമൂല്യങ്ങൾ എല്ലായ്പോഴും സംരക്ഷിക്കപ്പെടുന്നു. അത്തരമൊരു ഇന്ത്യയിൽ സ്വേച്ഛാധിപത്യം അടിച്ചേൽപി ക്കപ്പെട്ടു.

ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങൾ അടിച്ചമർത്തപ്പെട്ടു’’- ഉച്ചത്തിലുള്ള പ്രതിഷേധങ്ങൾക്കിടയിൽ ഓം ബിർല പറഞ്ഞു. അടിയന്തരാവസ്ഥയ്ക്കെതിരേ അംഗങ്ങൾ രണ്ടു മിനിറ്റ് എഴുന്നേറ്റുനിന്ന് മൗനം ആചരിക്കാനും സ്പീക്കർ ആവശ്യപ്പെട്ടു. പ്രതിപക്ഷ മുദ്രാവാക്യം വിളികൾക്കിടെ ഭരണപക്ഷ എംപിമാർ എഴുന്നേറ്റ് മൗനം ആചരിച്ചു.

അടിയന്തരാവസ്ഥ പരാമർശത്തിനെതിരേ കോണ്‍ഗ്രസ് എംപിമാർ സഭയുടെ നടുത്തളത്തിനടുത്തെത്തി പ്രതിഷേധിച്ചെങ്കിലും പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധി അക്ഷോഭ്യനായി ഇരിപ്പിടത്തിൽ തുടർന്നതും ശ്രദ്ധേയമായി.


കേരളത്തിൽനിന്നുള്ള കോണ്‍ഗ്രസ് എംപിമാർ നേതൃത്വം നൽകിയ പ്രതിഷേധത്തിൽ മുസ്‌ലിം ലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീർ അടക്കം പലരും പങ്കുചേർന്നെങ്കിലും ആർഎസ്പി നേതാവ് എൻ.കെ. പ്രേമചന്ദ്രനും സിപിഎം നേതാവ് കെ. രാധാകൃഷ്ണനും കേരള കോണ്‍ഗ്രസ് നേതാവ് കെ. ഫ്രാൻസിസ് ജോർജും അടക്കമുള്ളവർ വിട്ടുനിന്നു.

അടിയന്തരാവസ്ഥയെയും ഇന്ദിരാഗാന്ധിയെയും അപലപിക്കുന്ന പ്രമേയം വായിച്ചു തീർന്നയുടൻ ഇന്നു രാവിലെ ചേരാനായി സഭ പിരിഞ്ഞതായി സ്പീക്കർ പ്രഖ്യാപിച്ചു. പിന്നാലെ ഏതാനും ബിജെപി അംഗങ്ങൾ പാർലമെന്‍റിനു പുറത്ത് പ്ലക്കാർഡുകൾ വീശി പ്രതിഷേധിച്ചു.

ഇന്നു രാവിലെ 11ന് രാഷ്‌ട്രപതി ദ്രൗപദി മുർമു ലോക്സഭയുടെയും രാജ്യസഭയുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും.

ഓം ബിർല സ്പീക്കർ

ന്യൂഡൽഹി: ബിജെപി നേതാവ് ഓം ബിർല വീണ്ടും ലോക്സഭാ സ്പീക്കർ. പതിനെട്ടാം ലോക്സഭയുടെ അധ്യക്ഷസ്ഥാനത്തേക്ക് അപൂർവമായി നടന്ന മത്സരത്തിൽ കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നിൽ സുരേഷിനെ പരാജയപ്പെടുത്തിയാണ് ഓം ബിർല വിജയിച്ചത്.

ബാലറ്റ് വോട്ടെടുപ്പിന് പ്രതിപക്ഷം ആവശ്യപ്പെടാതിരുന്നതിനെത്തുടർന്ന് ശബ്‌ദവോട്ടോടെയായിരുന്നു തെരഞ്ഞെടുപ്പ്. തുടർന്ന് പാർലമെന്‍ററി കീഴ്‌വഴക്കമനുസരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പാർലമെന്‍ററികാര്യമന്ത്രി കിരണ്‍ റിജിജു എന്നിവർ ചേർന്ന് ഓം ബിർലയെ സ്പീക്കറുടെ കസേരയിലേക്ക് ആനയിച്ചു.

നേരത്തേ, ഓം ബിർലയെ നിർദേശിച്ച് ബിജെപിയും സഖ്യകക്ഷികളും ഒരു ഡസനോളം പ്രമേയങ്ങൾ അവതരിപ്പിച്ചപ്പോൾ കൊടിക്കുന്നിലിനെ അനുകൂലിച്ച് മൂന്നു പ്രമേയങ്ങളാണുണ്ടായത്.
രാജ്യത്ത് രണ്ടാം തവണ സ്പീക്കറാകുന്ന അഞ്ചാമത്തെയാളാണ് ഓം ബിർല.

ആദ്യ ഡെപ്യൂട്ടി സ്പീക്കറായിരുന്ന എം.എ. അയ്യങ്കാർ 1957ലും 1962ലും ഡോ. ജി.എസ്. ധില്ലൻ 1969ലും 1971ലും മുൻ രാഷ്‌ട്രപതിയായിരുന്ന നീലം സഞ്ജീവ റെഡ്ഡി 1967ലും 1977ലും ടിഡിപി നേതാവ് ജി.എം.സി. ബാലയോഗി 1998ലും 199ലും സ്പീക്കറായി രണ്ടുതവണ വീതം തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.