ഹൈക്കോടതി വിധിക്കെതിരേ ടി.പി. കേസ് പ്രതികൾ സുപ്രീംകോടതിയിൽ
ഹൈക്കോടതി വിധിക്കെതിരേ ടി.പി. കേസ് പ്രതികൾ  സുപ്രീംകോടതിയിൽ
Saturday, June 29, 2024 1:34 AM IST
ന്യൂഡൽഹി: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ഹൈക്കോടതി വിധിക്കെതിരേ സുപ്രീംകോടതിയെ സമീപിച്ച് പ്രതികൾ. കേസിൽ ശിക്ഷിക്കപ്പെട്ട എട്ടുപേരാണ് സുപ്രീംകോടതിയിൽ അപ്പീൽ നൽകിയത്.

ആദ്യ അഞ്ചു പ്രതികളായ അനൂപ്, കിർമാണി മനോജ്, കൊടി സുനി, രജീഷ്, മുഹമ്മദ് ഷാഫി എന്നിവർക്കും ഏഴാം പ്രതിയായ ഷിനോജിനും ഹൈക്കോടതി ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരേയാണ് ഇവർ സുപ്രീംകോടതിയിൽ അപ്പീൽ ഫയൽ ചെയ്തത്.

അന്തരിച്ച സിപിഎം നേതാവ് പി.കെ. കുഞ്ഞനന്തന്‍റെ ഭാര്യ വി.പി. ശാന്തയും സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്തു. കുഞ്ഞനന്തൻ കുറ്റക്കാരനാണെന്ന ഹൈക്കോടതി വിധിക്കെതിരേയാണ് ശാന്ത കോടതിയെ സമീപിച്ചത്. ഒരു ലക്ഷം രൂപ പിഴയും തടവുമായിരുന്നു കുഞ്ഞനന്തന് വിചാരണക്കോടതി വിധിച്ചത്.


കുഞ്ഞനന്തൻ മരിച്ചതിനാൽ ഈ തുക ശാന്ത നൽകണമെന്നു ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ ഇതു റദ്ദ് ചെയ്യണമെന്ന് സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെട്ടു.
വിചാരണക്കോടതിയുടെ ഉത്തരവിനെതിരേ പ്രതികൾ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി നേരത്തേ തള്ളിയിരുന്നു.

കേസിൽ 13-ാം പ്രതിയായിരുന്ന കുഞ്ഞനന്തൻ 2020 ൽ മരിച്ചതിനെത്തുടർന്ന് ഭാര്യയെ കേസിൽ കക്ഷി ചേർക്കുകയായിരുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.