ഡൽഹി വിമാനത്താവളത്തിലെ മേൽക്കൂര തകർന്നുവീണ് ഒരാൾ മരിച്ചു
ഡൽഹി വിമാനത്താവളത്തിലെ മേൽക്കൂര തകർന്നുവീണ് ഒരാൾ മരിച്ചു
Saturday, June 29, 2024 1:34 AM IST
ന്യൂഡൽഹി: ഇന്നലെ പുലർച്ചെ പെയ്ത ശക്തമായ മഴയിൽ ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ ടെർമിനൽ ഒന്നിന്‍റെ മേൽക്കൂര തകർന്നുവീണ് ഒരാൾ മരിച്ചു.

യാത്രക്കാരനെ കൊണ്ടുപോകാനെത്തിയ ടാക്സി ഡ്രൈവർ ഡൽഹി രോഹിണി സ്വദേശി രമേശ്കുമാർ(45) ആണു മരിച്ചത്. എട്ടു പേർക്ക് പരിക്കേറ്റു. സംഭവത്തെത്തുടർന്ന് ഇവിടെനിന്നു പുറപ്പെടേണ്ടിയിരുന്ന വിമാനങ്ങൾ ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടുവരെ റദ്ദാക്കി.

സുരക്ഷാനടപടിയുടെ ഭാഗമായി ചെക്ക് ഇൻ കൗണ്ടറുകൾ അടയ്ക്കുകയും ടെർമിനൽ രണ്ട്, മൂന്ന് എന്നിവിടങ്ങളിലേക്ക് യാത്രക്കാരെ താത്കാലികമായി മാറ്റുകയും ചെയ്തു. മൂന്ന് അഗ്നിരക്ഷാ യൂണിറ്റുകളുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്. പരിക്കേറ്റവരെ ഉടൻതന്നെ ഡൽഹി സഫ്ദർജംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ പുലർച്ചെ അഞ്ചോടെയായിരുന്നു വിമാനത്താവളത്തിന്‍റെ പ്രവേശനകവാടത്തിന്‍റെ ഭാഗത്തുള്ള കൂറ്റൻ മേൽക്കൂര താഴെ പാർക്ക് ചെയ്തിരുന്ന കാറുകളുടെ മുകളിലേക്ക് തകർന്നുവീണത്. മേൽക്കൂരയിലെ ഷീറ്റുകളും അതു താങ്ങിനിർത്തിയിരുന്ന തൂണുകളുമാണു നിലംപൊത്തിയത്. അപകടത്തിനു പിന്നാലെ കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു വിമാനത്താവളവും പരിക്കേറ്റവരെ പ്രവേശിപ്പിച്ച സഫ്ദർജംഗ് ആശുപത്രിയും സന്ദർശിച്ചു.


അപകടം അതീവ ഗൗരവതരമാണെന്നും മരിച്ചയാളുടെ കുടുംബത്തിന്‍റെ ദുഃഖത്തിൽ പങ്കുചേരുന്നതായും മന്ത്രി പറഞ്ഞു. മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം രൂപയും പരിക്കേറ്റവർക്ക് മൂന്നു ലക്ഷം രൂപയും നഷ്‌ടപരിഹാരം നൽകുമെന്ന് മന്ത്രി അറിയിച്ചു.

അപകടത്തിനു പിന്നാലെ ആരോപണങ്ങളുമായി കോണ്‍ഗ്രസും ബിജെപിയും രംഗത്തുവന്നു. കോൺഗ്രസ് ഭരണകാലത്ത് നിർമിച്ചതാണ് തകർന്ന ഭാഗമെന്നു ബിജെപി ആരോപിച്ചു. അടിസ്ഥാനസൗകര്യ വികസന പദ്ധതികളിൽ മോദിസർക്കാർ അഴിമതിയും കുറ്റകരമായ അനാസ്ഥയും കാട്ടിയതായി കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ സമൂഹമാധ്യമത്തിൽ ആരോപിച്ചു.

ടെർമിനൽ ഒന്നിന്‍റെ വിപുലീകരണപ്രവർത്തനങ്ങളുടെ ഭാഗമായി, തകർന്ന മേൽക്കൂര കഴിഞ്ഞ മാർച്ചിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തിരുന്നതായി കോണ്‍ഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടി.

9,800 കോടി രൂപയുടെ വിമാനത്താവള വികസന പദ്ധതിയിൽ ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ ടെർമിനൽ ഒന്നും ഉൾപ്പെടുത്തിയിരുന്നു. ഇതു ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് പ്രതിഷേധമുയർത്തിയത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.