ഗുജറാത്തിൽ സിബിഐയുടെ വ്യാപക റെയ്ഡ്; ജാർഖണ്ഡിൽ മാധ്യമപ്രവർത്തകൻ അറസ്റ്റിൽ‌
ഗുജറാത്തിൽ സിബിഐയുടെ  വ്യാപക റെയ്ഡ്; ജാർഖണ്ഡിൽ  മാധ്യമപ്രവർത്തകൻ അറസ്റ്റിൽ‌
Sunday, June 30, 2024 1:59 AM IST
ന്യൂഡൽഹി: മെഡിക്കൽ പ്രവേശന പരീക്ഷയുടെ (നീറ്റ്) ചോദ്യപേപ്പർ ചോർന്നതുമായി ബന്ധപ്പെട്ട കേസിൽ സിബിഐ സംഘം ഗുജറാത്തിലെ ഏഴിടങ്ങളിൽ പരിശോധന നടത്തി. കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്നവരെ ലക്ഷ്യമിട്ട് ഖേഡ, ആനന്ദ്, അഹമ്മദാബാദ്, ഗോധ്ര ജില്ലകളിലായിരുന്നു പരിശോധന. ജാർഖണ്ഡിൽ വെള്ളിയാഴ്ച രാത്രി മാധ്യമപ്രവർത്തകൻ ഉൾപ്പെടെ മൂന്നുപേരെ അറസ്റ്റ് ചെയ്തതായും അന്വേഷണസംഘം സ്ഥിരീകരിച്ചു.

ഹിന്ദി ദിനപത്രത്തിന്‍റെ ലേഖകൻ ജമാലുദ്ദീൻ അൻസാരിയെയാണ് ജാർഖണ്ഡിലെ ഹസാരിബാഗിൽനിന്നു പിടികൂടിയത്. ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ അറസ്റ്റിലായ ഹസാരിബാഗിലെ ഒയാസിസ് സ്കൂൾ പ്രിൻസിപ്പൽ ഹസനുൽ ഹഖ്, വൈസ് പ്രിൻസിപ്പൽ ഇംതിയാസ് ആലം എന്നിവരെ ജമാലുദ്ദീൻ അൻസാരി സഹായിച്ചുവെന്നാണ് അന്വേഷണസംഘത്തിന്‍റെ കണ്ടെത്തൽ.

പരീക്ഷയുടെ ഹസാരിബാഗ് ജില്ലാ കോ-ഓർഡിനേറ്ററായി കഴിഞ്ഞമാസം അഞ്ചിന് ഹസനുൽ ഹഖിനെ പരീക്ഷാനടത്തിപ്പിന്‍റെ ചുമതലയുള്ള നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) നിയമിച്ചിരുന്നു. വൈസ് പ്രിൻസിപ്പൽ ഇംതിയാസ് ആലമായിരുന്നു നിരീക്ഷകൻ. ഒയാസിസ് സ്കൂളിലെ പരീക്ഷാനടത്തിപ്പിന്‍റെ ചുമതലയും ഇദ്ദേഹത്തിനായിരുന്നു. ഇവർക്കുപുറമേ മറ്റ് അഞ്ചുപേരെയും അന്വേഷണസംഘം ചോദ്യംചെയ്യുന്നുണ്ട്.


ബിഹാർ പോലീസിന്‍റെ സാന്പത്തിക കുറ്റാന്വേഷണവിഭാഗമാണ് തുടക്കത്തിൽ കേസ് അന്വേഷിച്ചിരുന്നത്. ഇവരുടെ അന്വേഷണത്തിലാണ് അറസ്റ്റിലായവരുടെ പങ്കു വ്യക്തമായതെന്ന് സിബിഐ വൃത്തങ്ങൾ സൂചിപ്പിച്ചു.

ചോദ്യപേപ്പർ ചോർച്ചയിൽ സിബിഐ ആറു കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയത്തിന്‍റെ നിർദേശപ്രകാരം രജിസ്റ്റർ ചെയ്ത കേസിനുപുറമേ വിവിധ സംസ്ഥാനങ്ങളിലെ പോലീസ് അന്വേഷിച്ചിരുന്ന അഞ്ച് കേസുകൾക്കൂടി സിബിഐ ഏറ്റെടുക്കുകയായിരുന്നു.

നീറ്റ് പിജി പരീക്ഷാത്തീയതി രണ്ടു ദിവസത്തിനകം: മന്ത്രി ധർമേന്ദ്ര പ്രധാൻ

ന്യൂഡൽഹി: നീറ്റ് പിജി പരീക്ഷയുടെ പുതുക്കിയ തീയതികൾ നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻ (എൻബിഇ) രണ്ടു ദിവസത്തിനകം പ്രഖ്യാപിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ.

നീറ്റ് യുജി പരീക്ഷയിലുൾപ്പെടെ ക്രമക്കേടുകൾ നടന്നുവെന്ന വിമർശനത്തെത്തുടർന്ന് കഴിഞ്ഞയാഴ്ച നടത്തായിരുന്ന നീറ്റ് പിജി പരീക്ഷ മാറ്റിവയ്ക്കുകയായിരുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.