നീറ്റിനെതിരേ വീണ്ടും തമിഴ്നാടിന്‍റെ പ്രമേയം
നീറ്റിനെതിരേ വീണ്ടും തമിഴ്നാടിന്‍റെ പ്രമേയം
Saturday, June 29, 2024 1:34 AM IST
ചെന്നൈ: മെഡിക്കൽ പ്രവേശനപരീക്ഷയയിൽനിന്ന് സംസ്ഥാനത്തെ ഒഴിവാക്കണമെന്നാവശ്യപ്പെട്ടു തമിഴ്നാട് നിയമസഭ വീണ്ടും പ്രമേയം പാസാക്കി. മെഡിക്കൽ പ്രവേശനത്തിന് പന്ത്രണ്ടാം ക്ലാസിലെ മാർക്ക് മാനദണ്ഡമാക്കണമെന്നാണു പ്രമേയത്തിലെ നിർദേശം.

മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അവതരിപ്പിച്ച പ്രമേയത്തെ ബിജെപി എതിർത്തു. അംഗങ്ങൾ വാക്കൗട്ട് നടത്തുകയും ചെയ്തു. എന്നാൽ എൻഡിഎ സഖ്യകക്ഷിയായ പിഎംകെ പ്രമേയത്തെ അനുകൂലിച്ചു.

നീറ്റ് നിരോധിക്കുന്നതിന് സ്റ്റാലിൻ സർക്കാർ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നായിരുന്നു മുഖ്യപ്രതിപക്ഷമായ എഐഎഡിഎംകെയുടെ ജനറൽ സെക്രട്ടറിയും മുൻ മുഖ്യമന്ത്രിയുമായ എടപ്പാടി കെ. പളനിസ്വാമിയുടെ ആരോപണം.


നീറ്റിനെതിരേ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, എസ്പി നേതാവ് അഖിലേഷ് യാദവ്, ആർജെഡി അധ്യക്ഷൻ തേജസ്വി യാദവ് തുടങ്ങിയവർ കേന്ദ്രത്തിനു കത്തയച്ച കാര്യം പ്രമേയാവതരണഘട്ടത്തിൽ എം.കെ. സ്റ്റാലിൻ എടുത്തുപറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.