നീറ്റ്, മണിപ്പുർ പ്രശ്നങ്ങളിൽ ചർച്ച വേണമെന്ന് സോണിയ
നീറ്റ്, മണിപ്പുർ പ്രശ്നങ്ങളിൽ  ചർച്ച വേണമെന്ന് സോണിയ
Sunday, June 30, 2024 1:59 AM IST
ന്യൂഡൽഹി: ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ജീവിതം തകർത്ത നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ച മുതൽ നൂറുകണക്കിനാളുകൾ കൊല്ലപ്പെട്ട മണിപ്പുർ കലാപം വരെയുള്ള കാര്യങ്ങളിലും 146 എംപിമാരെ ഒറ്റയടിക്ക് സസ്പെൻഡ് ചെയ്തതുപോലുള്ള ജനാധിപത്യ ധ്വംസനങ്ങളെക്കുറിച്ചും പാർലമെന്‍റിലും രാജ്യത്തും വിശദമായ ചർച്ച വേണമെന്ന് കോണ്‍ഗ്രസ് പാർലമെന്‍ററി പാർട്ടി അധ്യക്ഷയും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധി. സമവായത്തെക്കുറിച്ചു പ്രസംഗിക്കുന്പോഴും ഏറ്റുമുട്ടലിനുള്ള പ്രകോപനമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമീപനമെന്നും സോണിയ കുറ്റപ്പെടുത്തി.

തെരഞ്ഞെടുപ്പിലെ ജനവിധിയിൽനിന്ന് ബിജെപിയും പ്രധാനമന്ത്രിയും ഒന്നും പഠിച്ചിട്ടില്ലെന്നും കോണ്‍ഗ്രസ് മുൻ അധ്യക്ഷ കുറ്റപ്പെടുത്തി. ജനവിധിയോടു പൊരുത്തപ്പെടാൻ മോദിക്ക് ഇനിയും കഴിഞ്ഞിട്ടില്ല. ലക്ഷക്കണക്കിനു വോട്ടർമാർ നൽകിയ സന്ദേശം ഉൾക്കൊള്ളാനുമായിട്ടില്ല. 18-ാം ലോക്സഭയുടെ ആദ്യദിവസങ്ങൾ നിരാശാജനകമായിരുന്നു.

മനോഭാവം മാറുമെന്ന പ്രതീക്ഷയെല്ലാം തകർന്നു. പരസ്പരബഹുമാനവും എല്ലാവരെയും ഉൾക്കൊള്ളാനും ശ്രമിക്കുമെന്ന പ്രീതക്ഷയും പാളി. പാർലമെന്‍ററി കീഴ്‌വഴക്കമനുസരിച്ച് പ്രതിപക്ഷത്തിനു ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം നൽകുമെന്ന തികച്ചും ന്യായമായ പ്രതീക്ഷപോലും അസ്ഥാനത്തായി.

കഴിഞ്ഞ ലോക്സഭയിൽ ഡെപ്യൂട്ടി സ്പീക്കറുടെ ഭരണഘടനാസ്ഥാനം നികത്താൻ ഇതേ ഭരണകൂടം തയാറായില്ലെന്നത് മറക്കരുത്- "ദ ഹിന്ദു' ദിനപത്രത്തിൽ എഴുതിയ ലേഖനത്തിൽ സോണിയ ചൂണ്ടിക്കാട്ടി.

ഭരണഘടനയ്ക്കും അതിന്‍റെ അടിസ്ഥാനതത്വങ്ങൾക്കും മൂല്യങ്ങൾക്കും നേരേ നടക്കുന്ന അതിക്രമങ്ങളിൽനിന്നു ശ്രദ്ധ തിരിക്കാനാണ് പ്രധാനമന്ത്രിയും അദ്ദേഹത്തിന്‍റെ പാർട്ടിയും അടിയന്തരാവസ്ഥ ഉയർത്തിക്കൊണ്ടുവന്നതെന്ന് സോണിയ ആരോപിച്ചു.

കർക്കശമായ നിഷ്പക്ഷതയല്ലാതെ മറ്റൊരു പൊതു രാഷ്‌ട്രീയനിലപാടുമായും പൊരുത്തപ്പെടാത്ത സ്ഥാനത്തുള്ള സ്പീക്കർ പോലും ഇതുയർത്തിയത് അതിശയകരമാണ്. അടിയന്തരാവസ്ഥയെക്കുറിച്ച് രാജ്യത്തെ ജനങ്ങൾ 1977 മാർച്ചിൽ ഖണ്ഡിതമായ വിധിയെഴുതിയതാണ്. മടിയില്ലാതെ അർഥശങ്കയില്ലാതെ ആ വിധി അംഗീകരിക്കുകയും ചെയ്തിരുന്നു. ഇതിനുശേഷം മൂന്നു വർഷം തികയും മുന്പേ മോദിക്ക് ഒരിക്കലും നേടാനാകാത്ത വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തിയെന്നതും ചരിത്രത്തിലുണ്ടെന്ന് സോണിയ ഓർമപ്പെടുത്തി.


മണിപ്പുരിൽ കലാപം പൊട്ടിപ്പുറപ്പെട്ടതിനുശേഷം ആ സംസ്ഥാനം സന്ദർശിക്കാനോ സംസ്ഥാനത്തെ നേതാക്കളുമായി ആശയവിനിമയം നടത്താനോ പ്രധാനമന്ത്രി മോദിക്കു സമയം കിട്ടിയില്ലെന്ന് സോണിയ വിമർശിച്ചു.

2022ലെ മണിപ്പുർ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കും സഖ്യകക്ഷികൾക്കും നല്ല ഭൂരിപക്ഷം കിട്ടിയതാണ്. എന്നിട്ടും 15 മാസത്തിനകം മണിപ്പുർ കത്താൻ തുടങ്ങി. അല്ലെങ്കിൽ മണിപ്പുർ കത്താൻ അനുവദിച്ചുവെന്നു പറയാം. നൂറുകണക്കിനാളുകൾ കൊല്ലപ്പെട്ടു.

ഏറ്റവും സെൻസിറ്റീവായ ഈ സംസ്ഥാനത്ത് സാമൂഹിക ഐക്യം തകർന്നു. എന്നിട്ടും, സംസ്ഥാനം സന്ദർശിക്കാൻ പ്രധാനമന്ത്രിക്ക് സമയമോ താത്പര്യമോ ഉണ്ടായില്ല. ലോക്സഭാ തെരഞ്ഞെടുപ്പിൽ മണിപ്പുരിലെ രണ്ടു സീറ്റിലും ബിജെപി തോറ്റു. എന്നിട്ടും മണിപ്പുരിലെ പ്രതിസന്ധിയെ ഏറ്റവും മോശമായി കൈകാര്യം ചെയ്യുന്ന സമീപനത്തിൽ മാറ്റമില്ലെന്ന് സോണിയ ആരോപിച്ചു.

എംപിമാരുടെ സസ്പെൻഷൻ: പാസാക്കിയ ക്രിമിനൽ ഭേദഗതി നിയമങ്ങളിൽ ആശങ്ക

പാർലമെന്‍റിലെ തെരഞ്ഞെടുക്കപ്പെട്ട 146 എംപിമാരെ സസ്പെൻഡ് ചെയ്തുകൊണ്ട് പാസാക്കിയ മൂന്നു ക്രിമിനൽ ഭേദഗതി നിയമങ്ങളെക്കുറിച്ച് നിയമവിദഗ്ധർ വലിയ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. പാർലമെന്‍റിന്‍റെ ശരിയായ അംഗീകാരത്തോടെ പാസാക്കുന്നതുവരെ വിവാദ ക്രിമിനൽ നിയമങ്ങൾ നടപ്പാക്കുന്നത് നീട്ടിവയ്ക്കേണ്ടതല്ലേയെന്ന് സോണിയ ചോദിച്ചു.

വനസംരക്ഷണ, ജൈവവൈവിധ്യ സംരക്ഷണ നിയമങ്ങളും ഇതേപോലെ ബഹളത്തിനിടയിൽ പാർലമെന്‍റ് കടന്പ കടത്തിയതാണ്. പ്രകൃതിക്കും മാനുഷിക ദുരന്തത്തിനും വഴിതെളിക്കുന്ന ഗ്രേറ്റ് നിക്കോബാർ പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോകുകയാണ്. പ്രധാനമന്ത്രി പറയുന്ന സമവായത്തിന് ആഗ്രഹമുണ്ടെങ്കിൽ ഈ നിയമങ്ങളും പുനഃപരിശോധിക്കേണ്ടതല്ലേയെന്ന് രാജ്യസഭാംഗമായ ശേഷം ആദ്യമായെഴുതിയ ലേഖനത്തിൽ സോണിയ ചോദിച്ചു.

ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവി തകർത്ത നീറ്റ്- യുജി ക്രമക്കേട് നിഷേധിക്കുകയാണ് വിദ്യാഭ്യാസമന്ത്രി ആദ്യം ചെയ്തത്. രാജ്യമെങ്ങും അനേകം കുടുംബങ്ങളുടെ ഭാവി ഇരുട്ടിലാക്കിയ പേപ്പർ ചോർച്ചയെക്കുറിച്ച്, പരീക്ഷാ പേ ചർച്ച നടത്തുന്ന പ്രധാനമന്ത്രിക്ക് മൗനമാണ്.

യുജിസി, എൻസിഇആർ തുടങ്ങി ഉന്നതവിദ്യാഭ്യാസ മേഖലയെ കഴിഞ്ഞ പത്തു വർഷം എത്ര ദോഷകരമായി ബാധിച്ചുവെന്നതാണ് പ്രധാന പ്രശ്നമെന്നും സോണിയ അഭിപ്രായപ്പെട്ടു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.