ചെങ്കോൽ നീക്കം ചെയ്ത് ഭരണഘടന സ്ഥാപിക്കണം; ആവശ്യമുന്നയിച്ച് എസ്പി
ചെങ്കോൽ നീക്കം ചെയ്ത് ഭരണഘടന  സ്ഥാപിക്കണം; ആവശ്യമുന്നയിച്ച് എസ്പി
Friday, June 28, 2024 3:56 AM IST
ന്യൂഡൽഹി: ലോക്സഭയിൽ ചെങ്കോൽ വീണ്ടും വിവാദമാകുന്നു. സ്പീക്കറുടെ ചേംബറിനു സമീപം സ്ഥാപിച്ചിരിക്കുന്ന ചെങ്കോൽ നീക്കം ചെയ്ത് പകരം ഭരണഘടന സ്ഥാപിക്കണമെന്ന് സമാജ്‌വാദി പാർട്ടി എംപി ആർ.കെ. ചൗധരി ആവശ്യപ്പെട്ടു.

ചെങ്കോൽ രാജഭരണത്തിന്‍റെ ചിഹ്‌നമാണെന്നും ജനാധിപത്യ സംവിധാനത്തിൽ അതിനു സ്ഥാനമില്ലെന്നും ചൂണ്ടിക്കാട്ടി അദ്ദേഹം ലോക്സഭാ സ്പീക്കർ ഓം ബിർലയ്ക്ക് കത്തയച്ചു. ഭരണഘടനയുടെ അംഗീകാരം രാജ്യത്ത് ജനധിപത്യത്തിന് തുടക്കം കുറിച്ചു. ജനാധിപത്യത്തിന്‍റെ പ്രതീകം ആ ഭരണഘടനയാണെന്നും ചൗധരി കത്തിൽ ചൂണ്ടിക്കാട്ടി.

രാജഭരണത്തിൽനിന്നു ജനാധിപത്യത്തിലേക്ക് രാജ്യം എത്തിയിട്ടു വർഷങ്ങളായി. അതിനാൽ ജനാധിപത്യത്തിന്‍റെ മുഖമുദ്രയായ ഭരണഘടന സ്പീക്കറുടെ കസേരയ്ക്കു സമീപം സ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചൗധരിയുടെ ആവശ്യത്തെ പിന്തുണച്ച് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും രംഗത്തുവന്നു.


ചെങ്കോൽ സ്ഥാപിച്ചപ്പോൾ പ്രധാനമന്ത്രി അതിനെ വണങ്ങിയിരുന്നു. എന്നാൽ സത്യപ്രതിജ്ഞ ചെയ്തപ്പോൾ അദ്ദേഹം അതു ചെയ്തില്ല. ഇന്ത്യ നിലനിൽക്കുന്നത് ഭരണഘടനയുടെ അടിസ്ഥാനത്തിലാണ്. ഇക്കാര്യം പ്രധാനമന്ത്രിയെ ചൗധരി ഓർമിപ്പിച്ചതാണെന്നും അഖിലേഷ് പറഞ്ഞു. ആർജെഡി എംപിയും ലാലു പ്രസാദ് യാദവിന്‍റെ മകളുമായ മിസ ഭാരതിയും ചൗധരിക്ക് പിന്തുണയുമായി രംഗത്തെത്തി.

എന്നാൽ, ഇന്ത്യൻ സംസ്കാരത്തോടും ചരിത്രത്തോടും സമാജ്‌വാദി പാർട്ടിക്ക് ബഹുമാനമില്ലെന്നായിരുന്നു ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ പ്രതികരണം. അതിനിടെ ഇന്നലെ പാർലമെന്‍റിൽ നയപ്രഖ്യാപന പ്രസംഗത്തിനെത്തിയ രാഷ്‌ട്രപതിയെ സ്വീകരിച്ചതും ചെങ്കോലിന്‍റെ അകന്പടിയോടെയാണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.