രാഷ്‌ട്രപതിയുടെ ലോക്സഭയിലെ പ്രസംഗത്തിലെ പ്രധാന ഭാഗങ്ങൾ
രാഷ്‌ട്രപതിയുടെ ലോക്സഭയിലെ  പ്രസംഗത്തിലെ പ്രധാന ഭാഗങ്ങൾ
Friday, June 28, 2024 3:56 AM IST
►പുതിയ ബജറ്റ് കേന്ദ്രസർക്കാരിന്‍റെ ദൂരവ്യാപക നയങ്ങളുടെയും ഭാവി കാഴ്ചപ്പാടുകളുടെയും ഫലപ്രദമായ രേഖയായിരിക്കും. വലിയ സാന്പത്തിക, സാമൂഹിക തീരുമാനങ്ങൾക്കൊപ്പം, ചരിത്രപരമായ നിരവധി നടപടികളും ബജറ്റിൽ ഉണ്ടാകും. അതിവേഗം വളരുന്ന സന്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറി. 2014ൽ 11-ാം സ്ഥാനത്തായിരുന്ന രാജ്യം അഞ്ചാം സ്ഥാനത്തെത്തി. മൂന്നാമത്തെ വലിയ ആഗോള സാന്പത്തിക ശക്തിയാക്കുകയാണു ലക്ഷ്യം.

►നീറ്റ് അടക്കം ചോദ്യപേപ്പർ ചോർച്ചയുടെ പ്രശ്നപരിഹാരത്തിന് കക്ഷിരാഷ്‌ട്രീയത്തിന് അതീതമായി ഒന്നിച്ചുപ്രവർത്തിക്കണം. ചോദ്യപേപ്പർ ചോർച്ച ആരോപണങ്ങളിൽ ഉന്നതതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരീക്ഷാവേളയിൽ ഉപയോഗിക്കുന്ന അന്യായ മാർഗങ്ങൾക്കെതിരേ സർക്കാർ കർശനമായ നിയമം ഉണ്ടാക്കിയിട്ടുണ്ടെന്നും “നീറ്റ്, നീറ്റ്’’ എന്ന പ്രതിപക്ഷ മുദ്രാവാക്യങ്ങൾക്കിടയിൽ രാഷ്‌ട്രപതി പറഞ്ഞു.

►അടിയന്തരാവസ്ഥയിൽ രാജ്യം മുഴുവൻ അരാജകത്വത്തിൽ മുങ്ങി. ഭരണഘടനയ്ക്കെതിരായ വലിയ ആക്രമണമായിരുന്നു അത്. എന്നാൽ അത്തരം ഭരണഘടനാവിരുദ്ധ ശക്തികൾക്കെതിരേ രാജ്യം വിജയിച്ചു.

►നയങ്ങളെ എതിർക്കുന്നതും പാർലമെന്‍റ് നടപടികൾ തടസപ്പെടുത്തുന്നതും രണ്ടു വ്യത്യസ്ത കാര്യങ്ങളാണ്. പാർലമെന്‍റ് സുഗമമായി നടക്കുന്പോൾ ആരോഗ്യകരമായ സംവാദമുണ്ടാകും. അപ്പോൾ ജനങ്ങൾക്ക് ഭരണത്തിൽ വിശ്വാസമുണ്ടാകും.

►വടക്കു-കിഴക്കൻ മേഖലയിൽ സമാധാനവും സ്ഥിരതയും ഉറപ്പാക്കാൻ സർക്കാർ പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞ പത്തു വർഷമായി നിരവധി പഴയ സംഘർഷങ്ങൾ പരിഹരിക്കപ്പെട്ടു. നിരവധി കരാറുകൾ ഉണ്ടാക്കിയിട്ടുണ്ട്. വികസനത്തിലൂടെ അസ്വാസ്ഥ്യമുള്ള പ്രദേശങ്ങളിൽ ഘട്ടം ഘട്ടമായി അഫ്സ്പ നിർത്തലാക്കാനാണു സർക്കാർ ശ്രമിക്കുന്നത്.

►ആശയവിനിമയ വിപ്ലവത്തിന്‍റെ കാലഘട്ടത്തിൽ ജനാധിപത്യത്തെ ദുർബലപ്പെടുത്താനും സമൂഹത്തിൽ വിള്ളലുകൾ സൃഷ്‌ടിക്കാനും വിഘടനശക്തികൾ ഗൂഢാലോചന നടത്തുകയാണ്. ഈ ശക്തികൾ രാജ്യത്തിനകത്തും പുറത്തും പ്രവർത്തിക്കുന്നു. കിംവദന്തികൾ പ്രചരിപ്പിക്കാനും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും ഇവർ ശ്രമിക്കുന്നു.

►മൂന്നാം തവണയും ജനങ്ങൾ സർക്കാരിൽ വിശ്വാസം അർപ്പിച്ചു. സർക്കാർ പത്തു വർഷമായി നടത്തുന്ന സേവനത്തിന്‍റെയും സദ്ഭരണത്തിന്‍റെയും അംഗീകാരത്തിന്‍റെ മുദ്രയാണിത്. പതിനെട്ടാം ലോക്സഭ പലതരത്തിൽ ചരിത്രപരമാണ്. അമൃത് കാലിന്‍റെ പ്രാരംഭഘട്ടത്തിലാണ് 18-ാം ലോക്സഭ രൂപീകരിച്ചത്.


►വോട്ടിംഗ് യന്ത്രങ്ങൾ (ഇവിഎം) എല്ലാ പരീക്ഷകളും വിജയിച്ചു. ബാലറ്റ് പേപ്പറുകൾ തട്ടിയെടുക്കുകയും കൊള്ളയടിക്കുകയും ചെയ്ത കാലം എല്ലാവരും ഓർക്കുന്നു. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ പവിത്രത ഉറപ്പാക്കാനാണ് ഇവിഎമ്മുകൾ ഉപയോഗിക്കാൻ തീരുമാനിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പ് വിജയകരമായി നടത്തിയ തെരഞ്ഞെടുപ്പ് കമ്മീഷനു നന്ദി പറയുന്നു.

►ജനാധിപത്യത്തെ തകർക്കാനുള്ള ശ്രമത്തെ കൂട്ടായി അപലപിക്കണം. ഇന്ത്യയിലെ ജനങ്ങൾ എല്ലായ്പ്പോഴും ജനാധിപത്യത്തിൽ സന്പൂർണ വിശ്വാസം പ്രകടിപ്പിക്കുകയും തെരഞ്ഞെടുപ്പ് സ്ഥാപനങ്ങളിൽ പൂർണവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സുശക്തമായ ജനാധിപത്യം നിലനിർത്താൻ ഈ വിശ്വാസം സംരക്ഷിക്കുകയും വേണം. ജനാധിപത്യസ്ഥാപനങ്ങളിലും തെരഞ്ഞെടുപ്പിലും ജനങ്ങളുടെ വിശ്വാസത്തെ വ്രണപ്പെടുത്തുന്നത് നാം തിരിച്ചറിയണം. ഇരിക്കുന്ന കൊന്പ് മുറിക്കുന്നതുപോലെയാണിത്.

►വികസിത ഭാരതം കൈവരിക്കുന്നതിന് തടസങ്ങളൊന്നും സൃഷ്‌ടിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കണം. രാജ്യത്തെ ഓരോ പൗരന്‍റെയും അഭിലാഷവും ദൃഢനിശ്ചയവുമാണ് വികസിത ഭാരതം.

►പൗരന്മാരെന്ന നിലയിൽ അന്തസോടെ ജീവിക്കാൻ പൗരത്വ നിയമം (സിഎഎ) പലരെയും അനുവദിക്കുന്നു. അഭയം തേടുന്നവർക്ക് സിഎഎ ഉപയോഗിച്ച് സർക്കാർ പൗരത്വം നൽകാൻ തുടങ്ങി.

►ഭാരതീയ ന്യായ സംഹിത അടക്കം പുതിയ ക്രിമിനൽ നിയമങ്ങൾ ജൂലൈ ഒന്നുമുതൽ രാജ്യത്ത് പ്രാബല്യത്തിൽ വരും. ശിക്ഷയെക്കാൾ നീതിക്ക് മുൻഗണന നൽകുന്നതാണിത്. ഭരണഘടനയിലെ വികാരമാണിത്. ജുഡീഷൽ പ്രക്രിയയിൽ കാര്യക്ഷമതയുണ്ടാകുകയും ചെയ്യും.

►ശക്തമായ ഇന്ത്യയ്ക്ക്, സായുധസേനയിൽ തുടർച്ചയായ പരിഷ്കാരങ്ങൾ ആവശ്യമാണ്. സായുധസേനയെ സ്വയംപര്യാപ്തമാക്കാൻ സർക്കാർ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
8ഒരു വിശ്വ ബന്ധു എന്നനിലയിൽ നിരവധി ആഗോളപ്രശ്നങ്ങൾ പരിഹരിക്കാൻ ഇന്ത്യ മുൻകൈയെടുത്തിട്ടുണ്ട്. പോഷകാഹാരം മുതൽ സുസ്ഥിര കൃഷി വരെ നിരവധി പരിഹാരങ്ങൾ ഇന്ത്യ അവതരിപ്പിച്ചിട്ടുണ്ട്.

►അടിസ്ഥാന സൗകര്യ വികസനത്തിൽ പത്തു വർഷമായി രാജ്യത്ത് കുതിച്ചുചാട്ടമുണ്ടായി. മെട്രോ റെയിൽ പല നഗരങ്ങളിലേക്കും വ്യാപിപ്പിച്ചു. 3.8 ലക്ഷം കിലോമീറ്റർ ഗ്രാമീണ റോഡുകൾ നിർമിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.