വേദിയെച്ചൊല്ലി തര്‍ക്കം; ബംഗാളിൽ എംഎല്‍എമാരുടെ സത്യപ്രതിജ്ഞ മുടങ്ങി
വേദിയെച്ചൊല്ലി തര്‍ക്കം; ബംഗാളിൽ എംഎല്‍എമാരുടെ സത്യപ്രതിജ്ഞ മുടങ്ങി
Thursday, June 27, 2024 2:58 AM IST
കോൽക്കത്ത: ഗവർണറും സർക്കാരും തമ്മിലുള്ള പോരിനെത്തുടർന്നു പശ്ചിമബംഗാൾ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച രണ്ട് തൃണമൂൽ എംഎൽഎമാരുടെ സത്യപ്രതിജ്ഞ മുടങ്ങി.

രാജ്ഭവനിൽ സത്യപ്രതിജ്ഞ നടത്തണമെന്നു ഗവർണറും നിയമസഭയിൽ മതിയെന്നു മമത ബാനർജി സർക്കാരും വാശിപിടിച്ചതോടെ ഇന്നലെ നിശ്ചയിച്ചിരുന്ന സത്യപ്രതിജ്ഞാചടങ്ങ് മുടങ്ങുകയായിരുന്നു. വൈകുന്നേരത്തോടെ ഗവർണർ സി.വി. ആനന്ദബോസ് ഡൽഹിക്കു തിരിക്കുകയും ചെയ്തു.

കോൽക്കത്തയിലെ ബാരാനഗർ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച സായന്തിക ബന്ദോപധ്യായയുടെയും മുർഷിദാബാദിലെ ഭഗ്‌വാൻഗോലയിൽനിന്നു തെരഞ്ഞെടുക്കപ്പെട്ട റയാത് ഹുസൈൻ സർക്കാരിന്‍റെയും സത്യപ്രതിജ്ഞയാണു മുടങ്ങിയത്.

നിയമസഭയിൽ സത്യപ്രതിജ്ഞ നടത്തണമെന്ന ആവശ്യം നിരാകരിച്ചതിനെതിരേ ഇരുവരും നിയമസഭാ വളപ്പിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഗവർണർ എത്തുമോ എന്നറിയാനായി നാലുമണിവരെ കാത്തിരിക്കുമെന്നും പറഞ്ഞു.

ഇതിനിടെ ഗവർണർ ഡൽഹിയിലേക്കു പോവുകയാണെന്ന അറിയിപ്പു ലഭിച്ചു. ഇതോടെ ഏതാനും ദിവസംകൂടി കാത്തിരിക്കുമെന്നും പാർട്ടി നേതൃത്വവുമായി കൂടിയാലോചിച്ച് തുടർനടപടികളെടുക്കുമെന്ന് ഇരുവരും അറിയിക്കുകയായിരുന്നു.


ഉപതെരഞ്ഞെടുപ്പു വിജയത്തിനു പിന്നാലെ രാജ്ഭവനിൽ ഇന്നലെ സത്യപ്രതിജ്ഞ നടത്താമെന്ന് ഗവർണർ നേരത്തേ അറിയിച്ചിരുന്നു. എന്നാൽ ഉപതെരഞ്ഞെടുപ്പിൽ ജയിച്ചുവരുന്ന അംഗങ്ങളുടെ സത്യപ്രതിജ്ഞ നടത്താൻ സ്പീക്കർക്കോ ഡെപ്യൂട്ടി സ്പീക്കർക്കോ ഗവർണർ അനുമതി നൽകുന്നതാണ് ഭരണഘടനാപരമായ കീഴ്‌വഴക്കമെന്ന് തൃണമൂൽ നേതൃത്വം വാദിക്കുന്നു.

ഗവർണർ നിയമസഭയിലെത്തി സത്യപ്രതിജ്ഞ നടത്തുകയോ അല്ലെങ്കിൽ സ്പീക്കറെ ചുമതലപ്പെടുത്തുകയോ ചെയ്യണമെന്നാണ് സർക്കാർ നിലപാട്.

ഭരണഘടനാപരമായ കീഴ്‌വഴക്കമാണ് അംഗങ്ങളുടെ സത്യപ്രതിജ്ഞയെന്നും അതു വിവാദമാക്കുന്നതു നിർഭാഗ്യകരമാണെന്നും സ്പീക്കർ ബിമൻ ബാനർജി പ്രതികരിച്ചു. തയാറാണെങ്കിൽ നിയമസഭയിലെത്തി ചടങ്ങു നടത്തുന്നതിനു ഗവർണർക്ക് എല്ലാ സൗകര്യവും ഏർപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.