വീടിനു മുകളിലേക്ക് മതില്‍ ഇടിഞ്ഞുവീണു മാതാപിതാക്കളും രണ്ടു മക്കളും മരിച്ചു
വീടിനു മുകളിലേക്ക് മതില്‍ ഇടിഞ്ഞുവീണു മാതാപിതാക്കളും  രണ്ടു മക്കളും മരിച്ചു
Thursday, June 27, 2024 2:58 AM IST
മംഗളൂരു: വീടിനു മുകളിലേക്കു മതിലും മരങ്ങളും വീണ് മാതാപിതാക്കളും രണ്ടു മക്കളും മരിച്ചു. കര്‍ണാടകയിലെ ഉള്ളാള്‍ മുന്നൂര്‍ വില്ലേജിലെ മദനി നഗറില്‍ ഇന്നലെ പുലര്‍ച്ചെയാണ് ദുരന്തം.

പോര്‍ട്ടിലെ ജീവനക്കാരനായ യാസിര്‍ (45), ഭാര്യ മറിയുമ്മ (40), മക്കളായ റിഫാന (17), റിഹാന (11) എന്നിവരാണു മരിച്ചത്. അയല്‍വാസിയായ അബൂബക്കറിന്‍റെ വീടിന്‍റെ മതിലാണ് യാസിറും കുടുംബവും താമസിക്കുന്ന ഓടിട്ട വീടിനു മുകളിലേക്ക് ഇടിഞ്ഞുവീണത്. പിന്നാലെ രണ്ടു കമുകുകളും വീടിനു മുകളിലേക്കു വീണു.

മൂന്നു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് നാലു പേരുടെയും മൃതദേഹങ്ങള്‍ പുറത്തെടുക്കാന്‍ കഴിഞ്ഞത്. റിഫാനയും റിഹാനയും നഗരത്തിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികളാണ്. മൂത്തമകള്‍ റഷീന വിവാഹിതയായി കേരളത്തിലെ ഭര്‍തൃവീട്ടിലാണു താമസം. റഷീന ബക്രീദ് ആഘോഷത്തിനായി ഉള്ളാളിലെ സ്വന്തം വീട്ടിലേക്കു വന്നിരുന്നു. ചൊവ്വാഴ്ചയാണ് ഭര്‍തൃവീട്ടിലേക്കു മടങ്ങിയത്. ആറു മാസം മുമ്പാണ് യാസിറും കുടുംബവും ഈ വീട് വാങ്ങി താമസം തുടങ്ങിയത്.


രണ്ടു വര്‍ഷം മുമ്പും ഇതേ വീടിനു മുകളില്‍ മതിലിടിഞ്ഞു വീണിരുന്നുവെങ്കിലും ആര്‍ക്കും അപകടം സംഭവിച്ചിരുന്നില്ല. അയല്‍വാസിയായ അബൂബക്കറും കുടുംബവും മംഗളൂരുവിലാണ് താമസം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.