വാസുകിയെ നിയോഗിച്ചത് വിദേശരാജ്യങ്ങളുമായി പുതിയ ബന്ധം സ്ഥാപിക്കാൻ: ചീഫ് സെക്രട്ടറി
വാസുകിയെ നിയോഗിച്ചത് വിദേശരാജ്യങ്ങളുമായി  പുതിയ ബന്ധം സ്ഥാപിക്കാൻ: ചീഫ് സെക്രട്ടറി
Sunday, July 21, 2024 1:16 AM IST
തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ വികസനത്തിനായി വിദേശ രാജ്യങ്ങളുമായി പുതിയ ബന്ധങ്ങൾ സ്ഥാപിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് കെ. വാസുകിക്ക് വിദേശ രാജ്യങ്ങളുമായുള്ള സഹകരണത്തിന്‍റെ ചുമതലയുള്ള സെക്രട്ടറി ആക്കിയതെന്ന് ചീഫ് സെക്രട്ടറി ഡോ.വി. വേണു.

വിദേശരാജ്യങ്ങളുമായി നയതന്ത്ര ബന്ധത്തിൽ ഏർപ്പെടാനും കേന്ദ്രസർക്കാരിന്‍റെ അധികാരത്തിൽപ്പെടുന്ന വിഷയങ്ങളിൽ കൈ കടത്താനുമല്ല വാസുകിയെ നിയോഗിച്ചത്. വിദേശ ഏജൻസികൾ, വിദേശ രാജ്യങ്ങളിലെ എംബസികളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ, പ്രതിനിധി സംഘങ്ങൾ എന്നിവയുമായി മെച്ചപ്പെട്ട ഏകോപനത്തിനാണു ചുമതല നൽകിയത്. ഇവരെല്ലാം സംസ്ഥാന സർക്കാരുമായി നിരന്തരം ബന്ധപ്പെടാറുണ്ട്. ഈ ഇടപാടുകളിലൂടെ വാണിജ്യ- വ്യാവസായിക- സാംസ്കാരിക രംഗങ്ങളിൽ സഹകരിച്ച് പ്രവർത്തിക്കാനുള്ള ബന്ധങ്ങൾ സ്ഥാപിക്കാറുണ്ട്.


മുഖ്യമന്ത്രിയോ മന്ത്രിമാരോ വിദേശത്ത് പോകുന്പോൾ അവിടെ നടക്കുന്ന ചർച്ചകളുടെ ഫലമായി പല പ്രതിനിധികളും കേരളം സന്ദർശിക്കാറും പുതിയ ബന്ധങ്ങൾ തേടാറുമുണ്ട്.

മുൻ വർഷങ്ങളിൽ ഇവ പ്രത്യേക വകുപ്പുകളുടെ ചുമതലയായിട്ടായിരുന്നു കണ്ടിരുന്നത്. ചർച്ചകളുടെ എണ്ണം കൂടി വന്നപ്പോൾ കുറേക്കൂടി മെച്ചപ്പെട്ട ഏകോപനം ആവശ്യമെന്നു കണ്ടു. ഇതാണ് വിദേശ ഏകോപന ഡിവിഷന്‍റെ ചുമതല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.