‘എന്‍റെ പിഴ’: കസേര തള്ളിയത് വികാരത്തള്ളലിലെന്ന് ജലീൽ
‘എന്‍റെ പിഴ’: കസേര തള്ളിയത് വികാരത്തള്ളലിലെന്ന് ജലീൽ
Friday, September 6, 2024 12:45 AM IST
കോഴിക്കോട്: ധനമന്ത്രി കെ.എം. മാണിയുടെ രാജി ആവശ്യപ്പെട്ട് ഇടതുപക്ഷം നിയമസഭയിൽ നടത്തിയ പ്രതിഷേധത്തിനിടെ സ്പീക്കറുടെ കസേര വലിച്ചിട്ട സംഭവത്തിൽ തുറന്നുപറച്ചിലുമായി സിപിഎം സഹയാത്രികനായ കെ.ടി. ജലീൽ എംഎൽഎ. കസേര വലിക്കാൻ പാടില്ലായിരുന്നുവെന്നും അപ്പോഴത്തെ വികാരത്തള്ളലിൽ സംഭവിച്ചതാണെന്നുമാണ് കെ.ടി. ജലീൽ തുറന്നു പറഞ്ഞിരിക്കുന്നത്.

അധ്യാപക ദിനാഘോഷവുമായി ബന്ധപ്പെട്ട് കെ.ടി. ജലീൽ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കമന്‍റിനു താഴെ, കെ.ടി. ജലീൽ കസേര വലിച്ചതു ശരിയായില്ലെന്നും രാഷ്‌ട്രീയക്കാരനായില്ലെങ്കിൽ താങ്കൾ ഒരു കോളജ് പ്രിൻസിപ്പൽ ആകേണ്ട ആളായിരുന്നുവെന്നും വിദ്യാർഥികൾ നിങ്ങളുടെ കസേര വലിച്ചെറിഞ്ഞാൽ എന്തായിരിക്കും നിലപാട് എന്നും ഒരാൾ കമന്‍റ് ചെയ്തതിനുള്ള മറുപടിയിലാണ് കെ.ടി. ജലീലിന്‍റെ കുന്പസാരം.


അധ്യാപകദിനവുമായി ബന്ധപ്പെട്ടു ‘രക്തസാക്ഷിയുടെ രക്തത്തേക്കാൾ വിശുദ്ധിയുണ്ട് പണ്ഡിതനായ ഗുരുവിന്‍റെ മഷിക്ക്’ എന്ന കെ.ടി. ജലീലിന്‍റെ പോസ്റ്റിനു താഴെയാണ് ആളുകൾ വിമർശനമുന്നയിച്ചത്. അതിനിടെ, കെ.ടി. ജലീലിന്‍റെ പോസ്റ്റ് ഏറ്റുപിടിച്ച് കോണ്‍ഗ്രസ് നേതാവ് വി.ടി. ബൽറാം രംഗത്തെത്തി.

കെ.ടി. ജലീലിന്‍റെ തുറന്നുപറച്ചിലിനെ സ്വാഗതം ചെയ്യുന്നുവെന്നും ഈ തിരിച്ചറിവ് ഉത്തരവാദപ്പെട്ട മറ്റു സ്ഥാനങ്ങളിലുള്ളവർക്കും ഉണ്ടായാൽ നന്നായേനേയെന്നുമാണ് ബൽറാം ഫേസ്ബുക്കിൽ കുറിച്ചത്. ശിവൻകുട്ടിയിൽനിന്നും ജയരാജനിൽനിന്നും അത്തരമൊരു നടപടി അടുത്തകാലത്തൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന് ബൽറാം പരിഹസിക്കുകയും ചെയ്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.