16-ാം ധനകാര്യ കമ്മീഷൻ: തെക്കേ ഇന്ത്യയെയും പഞ്ചാബിനെയും ചർച്ചയ്ക്കു വിളിച്ച് കേരളം
16-ാം ധനകാര്യ കമ്മീഷൻ: തെക്കേ ഇന്ത്യയെയും പഞ്ചാബിനെയും ചർച്ചയ്ക്കു വിളിച്ച് കേരളം
Friday, September 6, 2024 12:45 AM IST
തിരുവനന്തപുരം: സംസ്ഥാന ധനവകുപ്പിന്‍റെ നേതൃത്വത്തിൽ കേരളം ഉൾപ്പെടെ അഞ്ചു സംസ്ഥാനങ്ങളിലെ ധനകാര്യമന്ത്രിമാരുടെ കോണ്‍ക്ലേവ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. ഈ മാസം 12നു രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മേളനം ഉദ്ഘാടനം ചെയ്യും.

ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ അധ്യക്ഷനാകും. തെലുങ്കാന ഉപമുഖ്യമന്ത്രിയും ധനകാര്യ മന്ത്രിയുമായ ഭട്ടി വിക്രമാർക്ക മല്ലു, കർണാടക റവന്യു മന്ത്രി കൃഷ്ണ ബൈരെ ഗൗഡ, പഞ്ചാബ് ധനകാര്യ മന്ത്രി ഹർപാൽ സിംഗ് ചീമ, തമിഴ്നാട് ധനകാര്യ മന്ത്രി തങ്കം തെന്നരസു, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവർ പങ്കെടുക്കും.

അഞ്ച് സംസ്ഥാനങ്ങളിലെയും ധനകാര്യ സെക്രട്ടറിമാർ ഉൾപ്പെടെ ഉദ്യോഗസ്ഥരും ധനകാര്യ വിദഗ്ധരും പങ്കെടുക്കും. പതിനാറാം ധനകാര്യ കമ്മീഷൻ സംസ്ഥാനങ്ങളുമായി ആശയവിനിമയം ആരംഭിച്ചിരിക്കുന്ന സാഹചര്യത്തിലാണ് കേരളം ധനമന്ത്രിമാരുടെ കോണ്‍ക്ലേവ് നടത്താൻ നിശ്ചയിച്ചത്.

കേന്ദ്ര-സംസ്ഥാന സാന്പത്തികബന്ധങ്ങൾ അഴിച്ചുപണിയേണ്ടതിന്‍റെ ആവശ്യകത ബോധ്യപ്പെടുത്താനുള്ള വേദികളിൽ പ്രധാനപ്പെട്ട ഒന്നായാണ് ധനകാര്യ കമ്മീഷനെ കേരളം പരിഗണിക്കുന്നത്.

സംസ്ഥാനങ്ങൾ നേരിടുന്ന വികസന-ധനകാര്യ പ്രശ്നങ്ങൾ പതിനാറാം ധനകാര്യ കമ്മീഷൻ മുന്പാകെ അവതരിപ്പിക്കുന്നത് സംബന്ധിച്ച ആശയരൂപീകരണമാണ് സമ്മേളനത്തിന്‍റെ പ്രധാന ലക്ഷ്യം. 12ന് ഉച്ചയ്ക്കുശേഷം നടക്കുന്ന ചർച്ചയിൽ വിഷയ വിദഗ്ധരുടെ വലിയ നിര പങ്കെടുക്കും.

കേന്ദ്ര സർക്കാരിന്‍റെ മുൻ സാന്പത്തിക ഉപദേഷ്ടാവ് ഡോ. അരവിന്ദ് സുബ്രഹ്മണ്യൻ, കേരള സംസ്ഥാന ആസൂത്രണ കമ്മീഷൻ വൈസ് ചെയർമാൻ പ്രഫ. വി.കെ. രാമചന്ദ്രൻ, മുൻ ധനകാര്യ മന്ത്രി ടി.എം. തോമസ് ഐസക്, കേന്ദ്ര കാബിനറ്റ് മുൻ സെക്രട്ടറി കെ.എം. ചന്ദ്രശേഖരൻ, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ ചീഫ് സെക്രട്ടറി ഡോ. കെ.എം. ഏബ്രഹാം, നാലാം സംസ്ഥാന ധന കമ്മീഷൻ ചെയർമാൻ ഡോ. എം.എ. ഉമ്മൻ, പന്ത്രണ്ടാം ധനകാര്യ കമ്മീഷൻ അംഗം ഡോ. ഡി.കെ. ശ്രീവാസ്തവ, സാന്പത്തിക വിദഗ്ധരായ ഡോ. പ്രഭാത് പട്നായിക്, പതിനാറാം ധനകാര്യ കമ്മീഷനുമുന്പാകെ കേരളം സമർപ്പിക്കുന്ന നിവേദനത്തിന്‍റെ കരട് തയാറാക്കാൻ നിയോഗിച്ച സമിതിയുടെ അധ്യക്ഷൻ ഡോ. സി.പി. ചന്ദ്രശേഖർ തുടങ്ങിയവർ പങ്കെടുക്കും. രാജ്യത്ത് സാന്പത്തിക ഫെഡറിലസം വെല്ലുവിളി നേരിടുന്ന കാലഘട്ടത്തിലാണ് ഇത്തരത്തിൽ സമ്മേളനത്തിന് കേരളം നേതൃത്വം നൽകുന്നതെന്ന് മന്ത്രി പറഞ്ഞു.


രാജ്യത്തെ മൊത്തം പൊതുചെലവിന്‍റെ 62.4 ശതമാനവും സംസ്ഥാനങ്ങൾ വഹിക്കേണ്ടിവരുന്നു. എന്നാൽ, രാജ്യത്തെ മൊത്തം വരുമാനത്തിന്‍റെ 37.3 ശതമാനം മാത്രം സംസ്ഥാനങ്ങൾക്ക് ലഭിക്കുന്പോൾ 63 ശതമാനത്തോളം കേന്ദ്രത്തിനാണ് കിട്ടുന്നത്. സംസ്ഥാനങ്ങൾക്ക് നൽകേണ്ട വിഹിതത്തിൽ സെസ്, സർചാർജ് എന്നിവ കേന്ദ്രസർക്കാർ പരിഗണിക്കുന്നില്ല.

ഇത് സംസ്ഥാനങ്ങൾക്ക് വരുമാനനഷ്ടത്തിന് ഇടയാക്കുന്നതായി മന്ത്രി പറഞ്ഞു. പതിനഞ്ചാം ധന കമ്മീഷൻ കേന്ദ്ര സർക്കാരിന്‍റെ വരുമാനത്തിന്‍റെ 41 ശതമാനം സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്യാൻ ശിപാർശ ചെയ്തു. എന്നാൽ സംസ്ഥാനങ്ങൾക്ക് ലഭിച്ചത് 29.6 ശതമാനം മാത്രം. ഇതിന് കാരണം ഉയർന്ന തോതിലുള്ള സെസും സർചാർജുമാണെന്നും ധനകാര്യമന്ത്രി പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.