സച്ചിയുടെ മരണം: അന്വേഷണം ആവശ്യപ്പെട്ട് ആക്‌ഷൻ കൗണ്‍സിൽ
സച്ചിയുടെ മരണം:  അന്വേഷണം  ആവശ്യപ്പെട്ട്  ആക്‌ഷൻ കൗണ്‍സിൽ
Friday, September 6, 2024 12:45 AM IST
തൃശൂർ: സംവിധായകനും ദേശീയ അവാർഡ് ജേതാവുമായ സച്ചിയുടെ മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ആക്‌ഷൻ കൗണ്‍സിൽ മുഖ്യമന്ത്രിക്കു നിവേദനം നല്കി.

വടക്കാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ 2020 ജൂണ്‍ 18നായിരുന്നു സംവിധായകന്‍റെ മരണം. വേണ്ടത്ര സജ്ജീകരണങ്ങളില്ലാതെ ശസ്ത്രക്രിയ നടത്തിയെന്നാരോപിച്ചാണു മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിട്ടുളളത്.

ജൂണ്‍ 17നു നടന്ന ആദ്യത്തെ സർജറിക്കുശേഷം 18നു നടന്ന രണ്ടാമത്തെ സർജറിയിലാണു സച്ചി മരണത്തിനു കീഴടങ്ങിയത്. സംഭവത്തിൽ മെഡിക്കൽ ബോർഡ് രൂപവത്കരിച്ച് സത്യസന്ധമായ അന്വേഷണം ആവശ്യപ്പെട്ടാണ് പരാതി നൽകിയിരിക്കുന്നത്.


സംഭവത്തിൽ കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. പത്രസമ്മേളനത്തിൽ ആക്‌ഷൻ കൗണ്‍സിൽ കണ്‍വീനർ അഡ്വ. മനോജ് ചിറ്റിലപ്പിളളി, പി.ഒ. അബ്ദുൾ മുത്തീഫ്, തിലകൻ പുളിങ്കുഴി, സുരേഷ് തച്ചംപുള്ളി എന്നിവർ പങ്കെടുത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.