കുവൈറ്റിൽ തീപിടിത്തം; മലയാളി കുടുംബത്തിന് ദാരുണാന്ത്യം
കുവൈറ്റിൽ  തീപിടിത്തം; മലയാളി കുടുംബത്തിന് ദാരുണാന്ത്യം
Sunday, July 21, 2024 1:16 AM IST
തിരുവല്ല: കുവൈറ്റിലെ അബ്ബാസിയയിലെ താമസ സ്ഥലത്ത് ഉണ്ടായ തീപിടിത്തത്തില്‍ മലയാളി കുടുംബത്തിലെ നാലുപേര്‍ പേര്‍ പുക ശ്വസിച്ച് മരിച്ചു.

തിരുവല്ല തലവടി നീരേറ്റുപുറം സ്വദേശി മാത്യു മുളയ്ക്കല്‍ (38), ഭാര്യ ലിനി ഏബ്രഹാം (35), ഇവരുടെ മക്കളായ ഐറിന്‍ (13), ഐസക് (ഏഴ്) എന്നിവരാണ് മരിച്ചത്. കുവൈറ്റില്‍ മലയാളികള്‍ തിങ്ങിപാര്‍ക്കുന്ന അബ്ബാസിയായിലുള്ള അപ്പാര്‍ട്മെന്‍റിന്‍റെ രണ്ടാം നിലയില്‍ കുടുംബം താമസിച്ച മുറിയിലാണ് തീപിടിത്തമുണ്ടായത്.

ഇന്നലെ രാത്രി ഒമ്പതിനു ശേഷമാണു തീപിടിത്തമെന്നാണ് നിഗമനം. വെള്ളിയാഴ്ച രാവിലെ നാട്ടില്‍നിന്നു തിരിച്ചെത്തിയ കുടുംബം യാത്രാക്ഷീണം കാരണം നേരത്തെ ഉറങ്ങാന്‍ കിടന്നിരുന്നു. കിടപ്പുമുറിയിലെ എസിയില്‍നിന്ന് പുക ശ്വസിച്ച് മരിച്ചതാണെന്നാണ് ലഭിക്കുന്ന വിവരം.

അവധിക്കു നാട്ടിലായിരുന്ന കുടുംബം വെള്ളിയാഴ്ചയാണ് കുവൈറ്റില്‍ തിരിച്ചെത്തിയത്. മുറിക്കുള്ളില്‍ നിന്നു തീയും പുകയും ഉയരുന്നത് സമീപ വാസികള്‍ കണ്ടിരുന്നു. അഗ്നിരക്ഷ സേന ഉടന്‍ സ്ഥലത്തെത്തിയെങ്കിലും രക്ഷിക്കാനായില്ല.

തീ പിടിത്ത കാരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. കുവൈറ്റിലെ റോയിട്ടേഴ്‌സ് കമ്പനിയിലെ വിവര സാങ്കേതിക വിഭാഗത്തില്‍ ജീവനക്കാരനാണ് മരിച്ച മാത്യു. ഭാര്യ ലിനി ഏബ്രഹാം അദാന്‍ ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സാണ്.

മകള്‍ ഐറിന്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയും മകന്‍ ഐസക് രണ്ടാം ക്ലാസ് വിദ്യാര്‍ഥിയുമാണ്.

അമ്മയുമൊത്ത് പുതിയ വീട്ടില്‍ താമസിച്ചു കൊതി തീരുംമുന്പേ ജിജോ യാത്രയായി

എടത്വ: അമ്മയുമൊത്ത് പുതിയ വീട്ടില്‍ താമസിച്ചു കൊതിതീരും മുന്‍പേ ജിജോ യാത്രയായി. രണ്ടു വര്‍ഷത്തെ പ്രവാസ ജീവിതം മതിയാക്കി അമ്മയുമൊത്ത് ഒന്നിച്ചു കഴിയാനുള്ള ആഗ്രഹം ബാക്കിവച്ചാണ് ജിജോ യാത്രയായത്. തീപിടിത്തത്തില്‍ മരണപ്പെട്ട മാത്യുവും (ജിജോ) കുടുംബവും വെള്ളിയാഴ്ച പുലര്‍ച്ചെയാണ് കുവൈറ്റിന് മടങ്ങിയത്.


ഒരു മാസത്തെ അവധിക്ക് നാട്ടില്‍വന്ന് മടങ്ങിയ കുടുംബം വെള്ളിയാഴ്ച വൈകിട്ടാണ് കുവൈറ്റിലെ ഫ്‌ളാറ്റില്‍ തിരിച്ചെത്തിയത്. ഒരു വര്‍ഷം മുന്‍പ് നിര്‍മിച്ച പുതിയ വീട്ടില്‍ മാതാവ് റേച്ചല്‍ വര്‍ഗീസ് മാത്രമാണുള്ളത്. പിതാവ് രാജു 12 വര്‍ഷം മുന്‍പ് മരിച്ചു.

ഏറെ പ്രതിസന്ധിയിലൂടെ കടന്നുവന്ന ജിജോ 15 വര്‍ഷം മുന്‍പാണ് വിദേശത്തേക്ക് ജോലി തേടി പോയത്. വെള്ളിയാഴ്ച പുലര്‍ച്ചെ ഉറ്റവരോട് യാത്ര പറഞ്ഞിറങ്ങിയ കുടുംബം മണിക്കൂറിനുള്ളില്‍ മരണപ്പെട്ട വാര്‍ത്ത നാട്ടുകാര്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല.

നാട്ടുകാര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഏറെ പ്രിയപ്പെട്ടവളായിരുന്ന ലിനി സ്റ്റാഫ് നേഴ്‌സ് മാത്രമല്ല നല്ലൊരു ഗായികകൂടിയായിരുന്നു. സുഹൃത്തുക്കളുമായി ചേര്‍ന്ന് ഈ വര്‍ഷം സംഗീത ആല്‍ബം പുറത്തിറക്കാന്‍ ആലോചിക്കുമ്പോഴാണ് ദുരന്തം.

പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുവൈറ്റിലെ ഔദ്യോഗിക നടപടിക്രമങ്ങള്‍ വേഗത്തിലാക്കി നാലുപേരുടെയും ഭൗതികശരീരങ്ങള്‍ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.

ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത് കുമാര്‍ പിഷരത്ത്, എംപി കൊടിക്കുന്നില്‍ സുരേഷ് എന്നിവരുടെ ഇടപെടലിനെത്തുടര്‍ന്ന് കുവൈറ്റിലെ ഇന്ത്യന്‍ അംബാസഡര്‍, വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കര്‍, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍ എന്നിവരാണ് നടപടിക്രമങ്ങള്‍ വേഗത്തിലാക്കിയത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.